Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uganda

പ്രതിസന്ധിയെതുടർന്ന് 3,300 പേരെ പിരിച്ചുവിട്ട് ഊബർ; നൈജീരിയയിലെയും ഉഗാണ്ടയിലെയും സേവനങ്ങൾ അവസാനിപ്പിച്ചു

ന്യൂഡൽഹി: ടാക്സി സേവന ദാതാക്കളായ ഊബർ 3,300 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോള തലത്തിൽ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. പിരിച്ചുവിട്ടതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലെയും ഉഗാണ്ടയിലെയും പ്രവർത്തനം കമ്പനി പൂർണമായും അവസാനിപ്പിച്ചു.

കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളമാണ് ഈ പിരിച്ചുവിടലിലൂടെ ഒഴിവാക്കപ്പെട്ടത്. സെപ്റ്റംബർ 2 മുതൽ ഇരു രാജ്യങ്ങളിലെയും സേവനങ്ങൾ നിറുത്തിവെച്ചതായി ഊബർ ഔദ്യോഗികമായി അറിയിച്ചു. 2014ൽ നൈജീരിയയിലും 2016ൽ ഉഗാണ്ടയിലും പ്രവർത്തനം ആരംഭിച്ച കമ്പനി, ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോൾ വിപണി വിടുന്നത്.

ഇതിനുമുമ്പ് ഐവറി കോസ്റ്റ്, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഊബർ പിന്മാറിയിരുന്നു. എന്നാൽ ഈജിപ്ത്, ഘാന, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പ്രവർത്തനം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ധനവില വർധനവിന് ആനുപാതികമായി യാത്രാക്കൂലി ലഭിക്കുന്നില്ലെന്ന ഡ്രൈവർമാരുടെ പരാതികളും, ബോൾട്ട് , ഇൻഡ്രൈവ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരവുമാണ് നൈജീരിയയിൽ ഊബറിന് തിരിച്ചടിയായത്.

കോവിഡിനുശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. സ്ഥാപനത്തി‌ന്‍റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും സ്വയം നിയന്ത്രിത ടാക്സികൾ, ഡ്രൈവർരഹിത സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും വേണ്ടിയാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി യുകെ ആസ്ഥാനമായുള്ള 'വെയ്ൻ' എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് ലണ്ടനിൽ ഊബർ തങ്ങളുടെ ആദ്യ റോബോടാക്സി സേവനത്തിന് തുടക്കമിട്ടിട്ടുണ്ട്.

Viral

കൂട്ടുകാരല്ല! ഇനി ശത്രുക്കൾ; ഉഗാണ്ടയിലെ കാടുകളിൽ അരങ്ങേറുന്ന ഭീകരമായ ആഭ്യന്തര യുദ്ധം

ഉഗാണ്ടയിലെ കാടുകളിൽ നിന്ന് മനുഷ്യസഹജമായ യുദ്ധതന്ത്രങ്ങളുടെയും പകയുടെയും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സാധാരണയായി അയൽക്കൂട്ടങ്ങളുമായി മാത്രം അതിർത്തി തർക്കങ്ങളിൽ ഏർപ്പെടാറുള്ള ചിമ്പാൻസികൾ, സ്വന്തം താവളത്തിൽ തന്നെ ചേരിതിരിഞ്ഞ് ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കിബാലെ നാഷണൽ പാർക്കിലെ 'എൻഗോഗോ' എന്ന ചിമ്പാൻസി സമൂഹത്തിലാണ് പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം തകർത്ത് ഈ ചോരക്കളി നടക്കുന്നത്. ഏകദേശം ഇരുനൂറോളം അംഗങ്ങളുണ്ടായിരുന്ന ഈ വലിയ ചിമ്പാൻസി കുടുംബം കഴിഞ്ഞ 30 വർഷമായി ഗവേഷകരുടെ നിരീക്ഷണത്തിലായിരുന്നു.

ആദ്യകാലങ്ങളിൽ സമാധാനപരമായി കഴിഞ്ഞിരുന്ന ഇവർക്കിടയിൽ വിള്ളലുകൾ വീണു തുടങ്ങിയത് 1990-കളുടെ അവസാനത്തോടെയാണ്. പകൽ സമയങ്ങളിൽ ഭക്ഷണം തേടി ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയിരുന്ന ഇവർ പിന്നീട് ആ വിഭജനം സ്ഥിരമാക്കുകയായിരുന്നു.

2015-ഓടെ ഒരൊറ്റ വലിയ സമൂഹം എന്ന നിലയിൽ നിന്ന് രണ്ട് വ്യത്യസ്ത ചേരികളായി ഇവർ പൂർണമായും വഴിപിരിഞ്ഞു. തുടക്കത്തിൽ ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾ തമ്മിൽ സൗഹൃദം നിലനിന്നിരുന്നെങ്കിലും 2018-ഓടെ ചിത്രം പൂർണമായും മാറി.

പഴയ സ്നേഹമെല്ലാം വെറുപ്പിന് വഴിമാറുകയും പരസ്പരം കണ്ടുമുട്ടുമ്പോൾ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഈ പോരാട്ടങ്ങളിൽ നിരവധി ആൺ ചിമ്പാൻസികൾ കൊല്ലപ്പെടുകയും കുട്ടികളെ കൊന്നൊടുക്കുന്ന പ്രവണത വർധിക്കുകയും ചെയ്തതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പലരും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരാവുകയും ചെയ്യുന്നുണ്ട്.

പ്രശസ്ത പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൾ 50 വർഷങ്ങൾക്ക് മുമ്പ് ടാൻസാനിയയിലെ ഗോംബെയിൽ നിരീക്ഷിച്ച സമാനമായൊരു കൂട്ടക്കൊലയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു 'ചിമ്പാൻസി യുദ്ധം' ശാസ്ത്രലോകം രേഖപ്പെടുത്തുന്നത്.

ടെക്സസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡലിന്‍റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, വംശവർധനവും വിഭവങ്ങളുടെ ദൗർലഭ്യവുമാകാം ഈ ആഭ്യന്തര കലഹത്തിലേക്ക് നയിച്ചത്.

മനുഷ്യരുടെ ആഭ്യന്തര യുദ്ധങ്ങൾക്ക് സമാനമായ തന്ത്രങ്ങളും ക്രൂരതയും ഈ പോരാട്ടങ്ങളിൽ പ്രകടമാണെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

International

ഉഗാണ്ടയിൽ നഴ്സറി സ്കൂളിൽ നാലു കുട്ടികളെ വെട്ടിക്കൊന്നു

കംപാല: ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ നഴ്സറി സ്കൂളിൽ അക്രമി നാലു കുട്ടികളെ വെട്ടിക്കൊന്നു. അക്രമിയെ അറസ്റ്റ് ചെയ്തു.

ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഒരു കുട്ടിയുടെ പിതാവ് എന്ന വ്യാജേനയായിരുന്നു അക്രമി നഴ്സറി സ്കൂളിലെത്തിയത്. അകത്തു പ്രവേശിച്ച അക്രമി ഗേറ്റ് പൂട്ടി.

തുടർന്ന് കുട്ടികളെ ഓരോരുത്തരെയായി മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു.

30 ലക്ഷം ആളുകൾ വസിക്കുന്ന കംപാലയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിരളമാണെന്ന് പോലീസ് അറിയിച്ചു.

International

ഇസ്രയേലിന് പിന്തുണയുമായി ഉഗാണ്ടൻ സൈനിക മേധാവി

കംപാല: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പരസ്യപിന്തുണയുമായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ സൈനികമേധാവി.

ഇസ്രയേലിനെ പരാജയപ്പെടുത്താനോ നശിപ്പിക്കാനോ ഉള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ ഉഗാണ്ടൻ സൈന്യം ഇസ്രയേലിനൊപ്പം ചേർന്നു പോരാടുമെന്നും ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കയ്നേരുഗാബ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Latest News

Corehub Up