Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uruguay

മാർപാപ്പ നവംബറിൽ ഉറുഗ്വെ, അർജന്‍റീന, പെറു രാജ്യങ്ങൾ സന്ദർശിക്കും

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ നവംബർ മാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്‍റീന, പെറു എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

നവംബർ ആറു മുതൽ 17 വരെ 11 ദിവസം നടക്കുന്ന പര്യടനത്തിൽ 10 പ്രമുഖ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സഭാധ്യക്ഷനായശേഷമുള്ള അദ്ദേഹത്തിന്‍റെ ആറാമത്തെ അന്താരാഷ്‌ട്ര പര്യടനമാണിത്.

നവംബർ ആറുമുതൽ എട്ടുവരെ ഉറുഗ്വെയിലെ മോന്തെവീദെയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. എട്ടു മുതൽ 11 വരെയാണ് അർജന്‍റീനയിലെ സന്ദർശനം. ബുവേനോസ് ഐറിസ്, കോർഡോബ, ലുഹാൻ എന്നിവിടങ്ങൾ സന്ദർശിക്കും.

ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമാണ് അർജന്‍റീന. അദ്ദേഹത്തിന് തന്‍റെ 13 വർഷത്തെ ഭരണകാലത്തിനിടയിൽ സ്വന്തം നാട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് ഒരു മാർപാപ്പ അർജന്‍റീനയിലെത്തുന്നത്.

നവംബർ 11ന് പെറുവിലെത്തുന്ന ലെയോ മാർപാപ്പ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ സന്ദർശിക്കും. അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ ലെയോ പതിനാലാമന് പെറുവുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്.

1985ൽ ഒരു മിഷനറിയായി പെറുവിലെത്തിയ അദ്ദേഹം പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായി 2015 മുതൽ 2023 വരെ സേവനമനുഷ്ഠിച്ചിരുന്നു.

പെറുവിലെ പൗരത്വം കൂടിയുള്ള മാർപാപ്പ, നേരത്തേ അവിടെ ഭരണത്തിലിരുന്ന ആൽബർട്ടോ ഫുജിമോറിയുടെ കാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും അദ്ദേഹത്തിനു നൽകിയ മാപ്പിനെതിരേയും ബിഷപ്പായിരിക്കെ പരസ്യമായി നിലപാടെടുത്തിരുന്നു.

ഈവർഷം സെപ്റ്റംബർ 25 മുതൽ 28 വരെ മാർപാപ്പ ഫ്രാൻസ് സന്ദർശിക്കും.

Sports

സുവാരസ് പുറത്ത്:ഉറുഗ്വെ ടീം പ്രഖ്യാപിച്ചു

ഉറുഗ്വെ: അമേരിക്കൻ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ. വെറ്ററൻ സ്്രെടെക്കർ ലൂയിസ് സുവാരസിനെ ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകൻ മാഴ്സലോ ബീൽസ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്.

2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കളിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പരിശീലകനുമായുള്ള പ്രശ്നങ്ങാണ് ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെടാനിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വർഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39കാരനായ സുവാരസ്.

2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ടീമിലുൾപ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്.

യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. റയൽ മഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്‍റെ ഡാർവിൻ നുനെസ്, അത്‌ലറ്റിക്കോ മഡ്രിഡ് താരം ഹൊസെ മരിയ ഗിമനെസ്, ബാഴ്സലോണയുടെ റൊണാൾഡ് അരൂഹോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുൾപ്പെട്ടു.

ലോകകപ്പിൽ, ഗ്രൂപ്പ് എച്ചിലാണ് ടീം ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നിവരാണ് ഉറുഗ്വെയുടെ എതിരാളികൾ.

Latest News

Corehub Up