Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall

നിയന്ത്രണംവിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു; അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്‍റെ അവശിഷ്ടങ്ങള്‍ വീടിന്‍റെ കാര്‍പോര്‍ച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.

കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

National

ക്ഷേത്രമതിൽ തകർന്ന് ആറു മരണം

സാംഗ്ലി: മഹാരാഷ്‌ട്രയിൽ കനത്ത മഴയിലും കാറ്റിലും ക്ഷേത്ര മതിൽ തകർന്നും ടിൻ ഷീറ്റുകൾ പതിച്ചും ആറു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു.

സാംഗ്ലി ജില്ലയിലെ മോത്തേവാഡി ഗ്രാമത്തിലെ മർഗുദേവി ക്ഷേത്രത്തിലായിരുന്നു അപകടം. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തിൽ കൂടുതലായി ഭക്തരെത്തുന്നത്.

ഇന്നലെ അപകടമുണ്ടാകുന്പോൾ ഏകദേശം 350 വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു. കനത്ത മഴയും കാറ്റും ഉണ്ടായതോടെ ആളുകൾ ടിൻ ഷീറ്റിന്‍റെ അടിയിലേക്കു മാറി. മതിലും ടിൻ ഷീറ്റും പെട്ടെന്നു തകർന്നുവീഴുകയായിരുന്നു.

National

കനത്ത മഴ: ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണു, മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴുപേർക്ക് ദാരുണാന്ത്യം

ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴു പേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിലാണ് സംഭവം.

പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഏഴു പേർ മതിലിന് സമീപത്ത് വന്നുനിന്നു. പെട്ടന്ന് മതിൽ ഇവരുടെമേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാവരും തെരുവ് കച്ചവടക്കാരാണ്.

Kerala

എറണാകുളത്ത് കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണു; തൊഴിലാളി മരിച്ചു

കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്

ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്‍റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്‍റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

District News

തോടിന്‍റെ സംരക്ഷണഭിത്തി ഉയർത്തി; ബുദ്ധിമുട്ടിലായി നാട്ടുകാർ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ കുമരംകരിക്കം പ്രദേശത്തേക്കു കടന്നുപോകുന്ന തോടിന്‍റെ സംരക്ഷണഭിത്തി കെട്ടിയുയർത്തിയപ്പോൾ പാടത്തുകൂടി കടന്നുപോകുന്ന നടവഴിയിലേക്ക് ഇറങ്ങാൻ കഷ്ടപ്പാട് അനുഭവിക്കുകയാണ് പ്രദേശത്തെ താമസക്കാർ. ഏലാ വികസനത്തിനായി ലക്ഷങ്ങൾ മുടക്കി കൽക്കെട്ട് ഉയർത്തിക്കെട്ടിയതാണ് പ്രദേശത്തെ താമസക്കാർക്കു റോഡിലേക്ക് ഇറങ്ങുവാൻ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്.


ഈ പ്രദേശത്തുകൂടെ ഒഴുകുന്ന തോടിന്‍റെ കരയിൽതാമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കാണ് ഈ ദുർവിധി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.


തോടിനു മറുകരയിൽ താമസിക്കുന്നവർ തോടിനു കുറുകെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും സാഹസികമായാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണുവാൻ വേണ്ടി പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി കാത്തിരിക്കുകയാണ്.

 

Latest News

Corehub Up