Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqf Board

മുനമ്പം ഭൂമി തർക്കം: വഖഫ് ബോർഡ് സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതി വിധി ചോദ്യം ചെയ്യും

ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെയാണ് ബോർഡ് അപ്പീൽ നൽകുന്നത്.

മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്‍റേതാണെന്ന തങ്ങളുടെ വാദം ശരിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകുന്നത്. മുനമ്പത്തെ താമസക്കാർക്ക് അനുകൂലമായ നിലപാടാണ് നേരത്തെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നാണ് വഖഫ് ബോർഡിന്‍റെ വാദം.

മുനമ്പത്തെ കുടുംബങ്ങളെ കുടിയിറക്കില്ലെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വഖഫ് ബോർഡ് സ്വതന്ത്രമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമിക്ക് മേൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു.

 

Kerala

വഖഫ് ബോർഡിനുവേണ്ടി സർക്കാരിന്‍റെ ഒളിച്ചുകളി: മുനമ്പം ഭൂസംരക്ഷണ സമിതി

വൈപ്പിൻ: മുനമ്പത്ത് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമി വഖഫിന്‍റേതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും ഭൂവുടമകൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കാതെ വഖഫ് ബോർഡിനു വേണ്ടി സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഇതു തുടർന്നാൽ സമരത്തിന്‍റെ മുഖം മാറുമെന്ന് സമിതി സർക്കാരിനു മുന്നറിയിപ്പ് നൽകി.കോടതി ഉത്തരവ് വന്നതോടെ ഭൂമിയുടെ കരം അടയ്ക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും യാതൊരു നിയമതടസവുമില്ല. എന്നാൽ അതിനാവശ്യമായ നിർദേശം വില്ലേജ് അധികാരികൾക്ക് നൽകിയിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്. ഇതിനിടെ സർക്കാർ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനായി റിവ്യു ഹർജി സമർപ്പിക്കാൻ നീക്കം നടത്തുന്നുണ്ട്.

ഇതിലൂടെ മുനമ്പം നിവാസികളെ സർക്കാർ കബളിപ്പിക്കുകയാണ്. മുനമ്പം നിവാസികൾക്കുവേണ്ടി വഖഫ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹർജി എത്രയും വേഗം തീർപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

സമിതി ചെയർമാൻ ജോസഫ് റോക്കി പാല‍യ്ക്കൽ, ഫാ. ആന്‍റണി സേവ്യർ തറയിൽ, മുരുകൻ കാതികുളത്ത്, എ.എൻ. ശ്യാംകുമാർ, ജോസഫ് ബെന്നി കുറുപ്പശേരി, രഘു കടുവങ്കശേരി, സനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News

Corehub Up