Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomenEmpowerment

Viral

ഒൻപത് വർഷത്തെ ഐടി കരിയർ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ വനിത!

ജീവിതത്തിൽ വലിയൊരു ജോലി, മികച്ച ശമ്പളം, സമൂഹത്തിൽ നല്ലൊരു പദവി... ഇതൊക്കെയാണ് മിക്കവരുടെയും സ്വപ്നങ്ങളെങ്കിൽ, ഈ ചിന്താഗതികളെയെല്ലാം കാറ്റിൽപ്പറത്തി തികച്ചും വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത ഒരു യുവതിയുടെ കഥയാണിപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.

നീണ്ട ഒൻപത് വർഷക്കാലം ഐടി മേഖലയിൽ ഉന്നത പദവിയിലിരുന്ന ഒരു യുവതി, കോർപ്പറേറ്റ് ലോകത്തെ സകല ആർഭാടങ്ങളും സമ്മർദ്ദങ്ങളും ഉപേക്ഷിച്ച് ഇന്ന് നഗരത്തിരക്കുകളിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്.

പ്രമുഖ വനിതാ സംരംഭകയായ നെസ്രിൻ മിദ്‌ലാജ് തന്‍റെ യാദൃശ്ചികമായ ഒരു ഓട്ടോ യാത്രയ്ക്കിടയിലാണ് ഈ അസാധാരണ ഡ്രൈവറെ പരിചയപ്പെടുന്നതും അവരുടെ കഥ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിക്കുന്നതും.

സാധാരണയായി പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന ഈ മേഖലയിൽ, നിറഞ്ഞ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും വണ്ടിയോടിക്കുന്ന അവരെ കണ്ടപ്പോൾത്തന്നെ നെസ്രിന് കൗതുകം തോന്നിയിരുന്നു.

എന്നാൽ അവരുമായി സംസാരിച്ചപ്പോഴാണ് പിന്നിലെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത്. മുൻപ് ഒരു ഐടി കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്ന ഈ യുവതിക്ക്, ആ ജോലി നൽകിയ ഉയർന്ന പദവിയേക്കാൾ വലുതായിരുന്നു അത് സമ്മാനിച്ച മാനസിക സമ്മർദ്ദവും അർധരാത്രികൾ വരെ നീളുന്ന ജോലിയും.

പദവികളും കോർപ്പറേറ്റ് തലവേദനകളും ഒഴിഞ്ഞുമാറി, സ്വന്തം താല്പര്യപ്രകാരം ജീവിക്കാൻ തുടങ്ങിയതോടെയാണ് അവർ ഓട്ടോറിക്ഷയിലേക്ക് കരിയർ മാറ്റുന്നത്. നിലവിൽ ഈ തൊഴിലിലൂടെ മാസം അറുപതിനായിരത്തോളം രൂപ അവർ സമ്പാദിക്കുന്നുണ്ട്.

എന്നാൽ പണത്തേക്കാളുപരി, വർഷങ്ങൾക്ക് ശേഷം താൻ ഇന്ന് സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്.

ഈ വേറിട്ട ജീവിതയാത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇമെയിലിലൂടെ തീർക്കാവുന്ന കാര്യങ്ങൾക്ക് മണിക്കൂറുകളോളം മീറ്റിംഗ് വെക്കുന്ന കമ്പനികളിലിരുന്ന് ബോറടിക്കുന്ന കമ്പ്യൂട്ടർ ജീവനക്കാർ തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ പോസ്റ്റിന് താഴെ തമാശരൂപേണ കമന്‍റുകളിടുന്നുണ്ട്.

ആധുനിക തൊഴിൽ സംസ്കാരത്തിലെ അമിത സമ്മർദ്ദങ്ങൾക്കിടയിൽ വലയുന്ന ഒട്ടനവധി ആളുകൾക്ക്, സ്വന്തം മനസിന്‍റെ സന്തോഷത്തിന് മുൻഗണന നൽകി ജീവിക്കാൻ കാണിച്ച ഈ സ്ത്രീയുടെ ധീരത വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.

 

Viral

അടുക്കളപ്പണി അറിയുമോ? ടാറ്റൂ മായ്ക്കുമോ?: ! ഡോക്ടറായ യുവതിക്ക് ലഭിച്ച വിചിത്ര വിവാഹാലോചനകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള വിവാഹ സങ്കല്പങ്ങൾക്കിടയിലും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളുടെ നേർക്കാഴ്ചയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കരിയറിൽ ഉന്നത വിജയം കൈവരിക്കുമ്പോഴും വിവാഹാലോചനകളിൽ സ്ത്രീകൾ ഇന്നും തികച്ചും സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു എന്നതിന് ഉദാഹരണമാണ് വൈറലായ ഈ സംഭവം.

ഹൃദയശസ്ത്രക്രിയയിൽ വിദഗ്ധയായ ഒരു ഡോക്ടറോട്, ഭാവിയിൽ മുപ്പതോളം പേർക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഒരു വീട്ടുകാരുടെ പ്രധാന ചോദ്യം. വീട്ടുജോലികളെല്ലാം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന പഴയകാല ചിന്താഗതിയാണിവിടെ തെളിയുന്നത്.

മാതാപിതാക്കളുടെ ഏക മകളായ തനിക്ക് വിവാഹശേഷം അവരെ കൂടി നോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ആലോചന മുടങ്ങിയെങ്കിൽ, ശരീരത്തിലെ ടാറ്റൂ മായ്ച്ചു കളയണമെന്ന വിചിത്രമായ ആവശ്യമാണ് മറ്റൊരു വശത്തുനിന്നും ഉണ്ടായത്.

തന്‍റെ കഴിവിനേക്കാളും വ്യക്തിത്വത്തേക്കാളും പ്രാധാന്യം ഇത്തരം അനാവശ്യ നിബന്ധനകൾക്ക് നൽകുന്ന ആലോചനകൾ യുവതി ധീരമായി നിരസിച്ചു.

സ്വന്തം അന്തസും സ്വത്വവും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിവാഹത്തിനും താൻ തയ്യാറല്ലെന്ന യുവതിയുടെ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മികച്ച കരിയറുള്ള സ്ത്രീകൾ പോലും ഇത്തരം 'പുരുഷാധിപത്യ നിബന്ധനകൾക്ക്' വഴങ്ങേണ്ടി വരുന്നത് ഖേദകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

വിവാഹത്തിന്‍റെ പേരിൽ വ്യക്തിസ്വാതന്ത്ര്യവും മാതാപിതാക്കളോടുള്ള കടമയും പണയപ്പെടുത്താൻ തയ്യാറല്ലാത്ത പെൺകുട്ടികളുടെ എണ്ണം കൂടുന്നത് ശുഭസൂചനയാണെന്നും, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ മറ്റുള്ളവർക്കും ഈ സംഭവം പ്രചോദനമാകുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

Latest News

Corehub Up