Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blocked

രണ്ടു കമ്പനികളുടെ കായം വിൽപന തടഞ്ഞു

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ-ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ എവറസ്റ്റ് ഫുഡ് പ്രൊഡക്‌ട്സ്, ലാൽജി ഗോധു ആൻഡ് കമ്പനി എന്നിവയുടെ കായം ഉത്പന്നങ്ങളുടെ വിൽപന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു.

എവറസ്റ്റ് കമ്പനിയുടെ കായം പൊടിയുടെയും അതിന്‍റെ വിവിധ വേരിയന്‍റുകളുടെയും സാമ്പിളുകളിൽ ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്‌ടിന്‍റെ അളവ് കുറഞ്ഞ പരിധിയായ അഞ്ചു ശതമാനത്തിനു പകരം 0.00 ശതമാനം മാത്രമാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

കമ്പനിയുടെ മഞ്ഞ കായം, കറുത്ത കായം എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. മുന്പ് എവറസ്റ്റിന്‍റെ ചിക്കൻ മസാല, ഗരം മസാല, എഗ്ഗ് കറി പൗഡർ എന്നിവയിൽ ഉപ്പിന്‍റെയും മസാലകളുടെയും അളവ് ലേബലിൽ കൃത്യമായി രേഖപ്പെടുത്താത്ത പ്രശ്നങ്ങളും അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നു.

തുടർച്ചയായ മാനദണ്ഡലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ എവറസ്റ്റിന്‍റെ കായം ഉത്പന്നങ്ങളുടെ വിൽപന ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് എഫ്എസ്എസ്എഐ തടഞ്ഞിരിക്കുന്നത്.

District News

പൊതുവഴി കെട്ടിയടച്ചു: പഞ്ചായത്ത് സെക്രട്ടറി ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ കരുന്നമ്പ്ര ഏലയിലേക്കു പത്തടി വീതിയിലുണ്ടായിരുന്ന പൊതുവഴി പ്രദേശവാസി അതിർത്തികെട്ടി കൈയേറിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉത്തരവിട്ടു.

കൈയേറ്റം നടന്ന വഴി പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൈയേറ്റത്തെ കുറിച്ചു വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ ലഭ്യമല്ല. അതേസമയം പരാതിക്കാരൻ കൈയേറ്റത്തെകുറിച്ചു വില്ലേജ് ഓഫീസർക്കും ആർഡിഒക്കും പരാതി നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പരാതിയിൽ ആരോപിക്കുന്ന കൈയേറ്റത്തെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. അഞ്ചൽ സ്വദേശി ബി.മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. പൊതുവഴിയുടെ സമീപം 30 സെന്‍റ് വസ്തു സ്വന്തമായുള്ള വ്യക്തിയാണ് അതിർത്തി കെട്ടിയടച്ചതെന്നു പരാതിക്കാരൻ പറഞ്ഞു.

 

International

ഹോർമുസിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയും; യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന് ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്‍റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധന.

District News

പാടത്തേക്ക് ഇറങ്ങാന്‍ മാര്‍ഗമില്ല; കുളം കുഴിച്ച് വഴി തടസപ്പെടുത്തിയെന്ന്

ഇളംദേശം: കൊന്തലാപ്പള്ളി പാടശേഖരത്തിലേക്ക് വയല്‍ ഉഴുതുമറിക്കാന്‍ ട്രാക്ടര്‍ ഇറങ്ങുന്ന വഴിയില്‍ കുളം കുഴിച്ച് റിംഗ് ഇറക്കി വഴി തടസപ്പെടുത്തിയതായി പരാതി. ഇതോടെ കൃഷി ചെയ്യുന്നതിനായി പാടശേഖരത്തിലേക്ക് ട്രാക്ടര്‍ ഇറക്കാന്‍ വഴിയില്ലാതായ കര്‍ഷകര്‍ ദുരിതത്തിലായി. പതിനഞ്ചിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയുടെ അരികിലായിട്ടാണ് കുളം കുഴിച്ചത്.

ഒട്ടേറെ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഇതുവഴി പോകുന്നുണ്ട്. കുട്ടികളുടെ കാല്‍ തെറ്റിയാല്‍ കുളത്തില്‍ വീഴുന്ന സ്ഥിതിയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വഴിയിലാണ് കുളം കുഴിച്ചത്.

വെള്ളിയാമറ്റം കൃഷി ഓഫീസറും പഞ്ചായത്തംഗവും പോലീസും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെ ഏക്കര്‍ കണക്കിനുള്ള കൊന്താല പള്ളി പാടശേഖരം തരിശായി പോകുന്ന അവസ്ഥയാണെന്ന് പാടശേഖരസമിതി അംഗങ്ങള്‍ പറഞ്ഞു. നവകേരള സദസില്‍ ഉള്‍പ്പെടെ നേരത്തേ വഴി തടസപ്പെടുത്തുന്നതാ യി പരാതി നല്‍കിയിരുന്നതാണ്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വഴിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളം കുഴിച്ചത്. ഇതിനെതിരേ ആര്‍ഡിഒക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പാടശേഖരസമിതി.

National

ജമ്മു കാഷ്മീരിൽ കനത്ത മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.

മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

Latest News

Corehub Up