Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concludes

നീറ്റ് പിജി പരീക്ഷ പൂര്‍ത്തിയായി; എഴുതിയത് 2,65,980 വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഒരു കേന്ദ്രത്തില്‍ ഒഴികെ നീറ്റ് പിജി പരീക്ഷ പൂര്‍ത്തിയായി. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്‍റെ (എന്‍ബിഇഎംഎസ്) കീഴിലുള്ള പരീക്ഷ തത്‌സമയ നിരീക്ഷണസംവിധാനങ്ങളും ശക്തമായ സുരക്ഷകളും ഒരുക്കിയായിരുന്നു നടത്തിയത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 339 നഗരങ്ങളിലായി 1,111 പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയത് 2,65,980 വിദ്യാര്‍ഥികളാണ്. പരീക്ഷയ്ക്ക് ആകെ അപേക്ഷിച്ചിരുന്നത് 2,73,096 വിദ്യാര്‍ഥികളായിരുന്നു.

പരീക്ഷാനടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനായി 2,527 ഫാക്കല്‍റ്റി അംഗങ്ങളെയായിരുന്നു നിയമിച്ചിരുന്നത്. കൂടാതെ, ഡീന്‍മാര്‍, ഡയറക്‌ടര്‍മാര്‍, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, സീനിയര്‍ പ്രഫസര്‍മാര്‍ എന്നിവരുള്‍പ്പെടെ 700ലധികം മുതിര്‍ന്ന ഫാക്കല്‍റ്റി അംഗങ്ങളെ ഫ്ലൈയിംഗ് സ്‌ക്വാഡ് അംഗങ്ങളായും നിയോഗിച്ചിരുന്നു.

പരീക്ഷാകേന്ദ്രങ്ങളില്‍ ലൈവ് സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. സിസിടിവിയിലൂടെ ന്യൂഡല്‍ഹിയിലെ എന്‍ബിഇഎംഎസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്‍ററില്‍നിന്നു തത്‌സമയ നിരീക്ഷണവുമുണ്ടായിരുന്നു. തത്‌സമയ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി നിയോഗിച്ചിരുന്നത് എന്‍ബിഇഎംഎസില്‍നിന്നും പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ ടിസിഎസില്‍നിന്നുമുള്ള 190 ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയായിരുന്നു.

ജയ്പുരിൽ നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതിതടസം

ജയ്പുർ: നീറ്റ്-പിജി പരീക്ഷയ്ക്കിടെ ജയ്പുരിലെ രണ്ടു പരീക്ഷാകേന്ദ്രങ്ങളിലുണ്ടായ വൈദ്യുതിതടസം വൻ സംഘർഷത്തിനു വഴിതെളിച്ചു. സംഭവത്തിനു പിന്നാലെ തടസം നേരിട്ട വിദ്യാർഥികൾക്ക് സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തുമെന്ന് പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് അറിയിച്ചു.

ജയ്പുർ സീതാപുരിലുള്ള രണ്ടു പരീക്ഷാകേന്ദ്രങ്ങളിലാണ് സാങ്കേതിക പ്രശ്‌നമുണ്ടായത്. ഞായറാഴ്ച പരീക്ഷ തുടങ്ങിയതു മുതൽ കംപ്യൂട്ടറുകൾ അടിക്കടി ഓഫായതു പ്രശ്‌നങ്ങൾക്കു കാരണമായി. ഏഴു തവണ വരെയാണ് കംപ്യൂട്ടറുകൾ ഓഫായത്. പരീക്ഷകേന്ദ്രത്തിനുള്ളിൽ ഉണ്ടായ വൈദ്യുതി തടസമാണു സാങ്കേതിക പ്രശ്‌നത്തിനു കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

 

 

Kerala

ഗൈനക് വിദഗ്ധരുടെ സമ്മേളനം സമാപിച്ചു

തൃശൂർ: ഗൈനക്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം ടോഗ്സിക്കോണ്‍-26 സമാപിച്ചു. സൊസൈറ്റി ഓഫ് വജൈനൽ സർജൻസ് ഓഫ് ഇന്ത്യ (സോവ്സി) ദേശീയ പ്രസിഡന്‍റ് ഡോ.വി.പി. പൈലി ഉദ്ഘാടനം ചെയ്തു.

ടോഗ്സ് പ്രസിഡന്‍റ് ഡോ. നീതാ ജോർജ്, സെക്രട്ടറി ഡോ. സി.ആർ. രശ്മി, ജനറൽ കണ്‍വീനർ ഡോ. എം. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ പദ്ധതി വിദ്യാശക്തിയുടെയും ഗൈനക്കോളജിസ്റ്റുകൾക്കായി ആരംഭിക്കുന്ന ടോഗ്സ് ലീഗൽ എയ്ഡ് സെൽ നീതിയുടെയും ഉദ്ഘാടനം നടന്നു. ഡോ. സരോജിനി ബാലിഗ മെമ്മോറിയൽ പുരസ്കാരം തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോ. രംഗനായകിക്ക് സമ്മാനിച്ചു.

Kerala

മാരിടൈം മഹോത്സവം സമാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപപദ്ധതികളുമായി ആരുവന്നാലും നിയമ പരമായ പരിശോധന നടത്തി മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സമുദ്രമിഷൻ 2026 സംഘടിപ്പിച്ച മാരിടൈം മഹോത്സവത്തിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള സമുദ്രമിഷൻ സ്ഥാപക ചെയർമാൻ നാണു വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ് , ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസ്, ശ്രീനാരായണ ഓപ്പണ്‍ യൂണി. വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ്, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ ചെയർമാൻ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിൽ, അഡ്വ. ഗൗതം വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.

വേൾഡ് മലയാളി കൗണ്‍സിൽ പ്രസിഡന്‍റ് ബേബി മാത്യു സോമതീരം സ്വാഗതവും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിള നന്ദിയും പറഞ്ഞു.

District News

വനമഹോത്സവം ജില്ലാതല സമാപനം

കോഴിക്കോട്: ഉത്തരമേഖല സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനമഹോത്സവം 2026ന്‍റെ ജില്ലാതല സമാപനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ കൈമാറി കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്‍റ് കെ. ജറീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖലാ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഹരിത മാന്ത്രികത എന്ന പേരില്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോ അവതരിപ്പിച്ചു.

Kerala

കരിസ്മാറ്റിക് നവീകരണം സുവർണ ജൂബിലി സംഗമം സമാപിച്ചു

ചാലക്കുടി: കേരളത്തിൽ കരിസ്മാറ്റിക് നവീകരണം 50 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ ആഗോള കരിസ്മാറ്റിക് സംഗമം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.

സിബിസി കരിസ്മാറ്റിക് കമ്മീഷൻ അധ്യക്ഷൻ മാർ അലക്സ് താരാമംഗലം, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ വചനസന്ദേശം നല്കി.

പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. വി.പി. ജോസഫ് കൃപാസനം, ഫാ. മാത്യു തടത്തിൽ, ഫാ. ഡേവിസ് പട്ടത്ത്, ഫാ. ജോർജ് പള്ളിക്കുന്നേൽ, സന്തോഷ് കരുമത്ര, ഡൽഹി വിൻസെൻഷ്യൻ സഭ പ്രൊവിൻഷ്യൽ ഫാ. ബോബി എന്നിവർ സന്ദേശം നല്കി.

മൂന്നാംദിനത്തിൽ ആദ്യ കരിസ്മാറ്റിക് ധ്യാനത്തിൽ പങ്കെടുത്ത പ്രഫ. എഡ്വേർഡ് എടേഴത്ത്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ വചനപ്രഘോഷണം നടത്തി. സംഗമത്തിൽ നാലായിരത്തോളംപേർ പങ്കെടുത്തു.

Business

കൊച്ചി ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു

കൊച്ചി: 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിനു താരപ്പകിട്ടേറിയ ആഘോഷം. വാര്‍ഷികാഘോഷ പരിപാടികള്‍ നടന്‍ ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

സിനിമാതാരങ്ങളായ ഭീമന്‍ രഘു, ടിനി ടോം, കൈലാഷ്, സരയു മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.

ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്‍, മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍. നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി.

Kerala

മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം

മലപ്പുറം: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം. അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും.

കേരളത്തിലെ കുംഭമേളയെന്ന നിലയിൽ തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 15 ദിവസമായി നടന്നുവന്ന മഹാമാഘ മഹോത്സവം ജനുവരി19ന് ഗവർണർ ആണ് ഉദ്ഘാടനം ചെയ്തത്.

മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നാണ് അമൃതസ്നാനം. നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും ഭക്തജനങ്ങളും ഇതിൽ പങ്കുചേരും. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് നടത്തുന്ന അന്നദാനമാണ് ഭണ്ഡാര.

Business

എവറസ്റ്റ് ബികെസിസി കേരള റീജണൽ റൗണ്ട് സമാപിച്ചു

കൊച്ചി: ബെറ്റർ കിച്ചൻ മാസികയുടെ മുൻനിര സംരംഭമായ എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് (എവറസ്റ്റ് ബികെസിസി) സീസൺ 7ന്‍റെ കേരള റീജണൽ റൗണ്ട് കൊച്ചിയിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ സമാപിച്ചു. ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാചക മത്സരം രാജ്യവ്യാപകമായി 19 നഗരങ്ങളിലായാണ് നടക്കുന്നത്.

മുംബൈയിലാണ് ഗ്രാൻഡ് നാഷണൽ ഫിനാലെ. ഇന്ത്യയുടെ പ്രാദേശിക പാചകരീതികൾ ആഗോള തലത്തിലേക്കെത്തുന്പോൾ ഭാവിയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന തരത്തിലാണ് എവറസ്റ്റ് ബികെസിസി രൂപകൽപന ചെയ്തിരിക്കുന്നതെന്നു ബെറ്റർ കിച്ചൻ മാസികയുടെ എഡിറ്റർ വീരേന്ദ്ര ഭാർഗവ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കൊച്ചി എയർപോർട്ട് കസ്റ്റംസ് ഇന്‍റലിജൻസ് കമ്മീഷണർ റോയ് വർഗീസ് മുഖ്യാതിഥിയായി. താജ് ഹോട്ടൽ മുൻ എക്സിക്യൂട്ടിവ് ഷെഫ് സാജു സക്കറിയ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി എക്സിക്യൂട്ടീവ് ഷെഫ് ഗൗതം ദുബലെ, മാരിയറ്റ് ഹോട്ടൽ ഹൗസ് കീപ്പിംഗ് മാനേജർ രൺജിത്, സൗരവ് അധികാരി, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ, ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി. ഏബ്രഹാം, ജെയ്‌മോൾ മേരി ടോം, റിയ തോമസ് എന്നിവർ പ്രസംഗിച്ചു.

എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് സീസൺ 7 ൽ ഇമ്മാനുവൽ ദേവ്, അക്ഷയ് കൃഷ്ണൻ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), തേജസ്വിനി, എം.എൻ. അരുൺ (ഷെഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ്) എന്നീ ടീമുകൾ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി.

മറ്റു മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർ:

എവറസ്റ്റ് ബെറ്റർ കിച്ചൻ ബേക്കറി ചലഞ്ച്-

കെ.എഫ്. സ്നേഹ റോസ്, മരിയ ഫീന അരൂജ (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), അക്ഷയ ജോസഫ്, അലീന മരിയ ടി.ജെ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), കെ.ജെ. മേരി സാനിയ, എം.ആർ.അജിൻ (എസ്എൻജിഎം കാറ്ററിംഗ് കോളജ്).

എഫ്ആൻഡ്ബി യംഗ് മാസ്റ്റേഴ്സ് ചലഞ്ച്-

ജോഫിൻ ജോർജ് (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഷെറി ഷാജു (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), സാഗർ സുനിൽ കുമാർ (ബ്രൂക്‌സ് സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ്).

എൻസോ ഹൗസ് കീപ്പിംഗ് ഒളിംപ്യാഡ്-

സൗമ്യ സുന്ദരൻ ( ക്രൈസ്റ്റ് കോളജ്), പി. മിസ്‌ലത്ത് ഷംസുദ്ദിൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസ്), എം.എസ്. ജോസ് തോമസ് (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്)

International

പ്രത്യാശയുടെ ജൂബിലിവർഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം

വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും.

ഇന്നു രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.

ജൂബിലിവര്‍ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.

ഈശോമിശിഹായുടെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും 2000-ാം വാർഷികാചരണത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.

സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.

സെന്‍റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്‍റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.

ജൂബിലിവര്‍ഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്‍റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.

രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്‍റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.

തിരുക്കുടുംബത്തിന്‍റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.

District News

മലയാളഭാഷ വാരാചരണം സമാപിച്ചു


കാസര്‍ഗോഡ്: വനംവകുപ്പ് കാസര്ഗോഡ് ഡിവിഷന്‍ ഓഫീസില്‍ നടത്തിയ മലയാളഭാഷാ വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.


റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.വി. വിനോദ് കുമാർ, കെ. രാഹുൽ, കെ. ഗിരീഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യൻ, ജൂണിയർ സൂപ്രണ്ട് എൻ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. വനം ജീവനക്കാർക്കിടയിൽ നടത്തിയ ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Latest News

Corehub Up