Business
കൊച്ചി: ബെറ്റർ കിച്ചൻ മാസികയുടെ മുൻനിര സംരംഭമായ എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് (എവറസ്റ്റ് ബികെസിസി) സീസൺ 7ന്റെ കേരള റീജണൽ റൗണ്ട് കൊച്ചിയിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ സമാപിച്ചു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാചക മത്സരം രാജ്യവ്യാപകമായി 19 നഗരങ്ങളിലായാണ് നടക്കുന്നത്.
മുംബൈയിലാണ് ഗ്രാൻഡ് നാഷണൽ ഫിനാലെ. ഇന്ത്യയുടെ പ്രാദേശിക പാചകരീതികൾ ആഗോള തലത്തിലേക്കെത്തുന്പോൾ ഭാവിയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന തരത്തിലാണ് എവറസ്റ്റ് ബികെസിസി രൂപകൽപന ചെയ്തിരിക്കുന്നതെന്നു ബെറ്റർ കിച്ചൻ മാസികയുടെ എഡിറ്റർ വീരേന്ദ്ര ഭാർഗവ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കൊച്ചി എയർപോർട്ട് കസ്റ്റംസ് ഇന്റലിജൻസ് കമ്മീഷണർ റോയ് വർഗീസ് മുഖ്യാതിഥിയായി. താജ് ഹോട്ടൽ മുൻ എക്സിക്യൂട്ടിവ് ഷെഫ് സാജു സക്കറിയ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി എക്സിക്യൂട്ടീവ് ഷെഫ് ഗൗതം ദുബലെ, മാരിയറ്റ് ഹോട്ടൽ ഹൗസ് കീപ്പിംഗ് മാനേജർ രൺജിത്, സൗരവ് അധികാരി, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ, ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി. ഏബ്രഹാം, ജെയ്മോൾ മേരി ടോം, റിയ തോമസ് എന്നിവർ പ്രസംഗിച്ചു.
എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് സീസൺ 7 ൽ ഇമ്മാനുവൽ ദേവ്, അക്ഷയ് കൃഷ്ണൻ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), തേജസ്വിനി, എം.എൻ. അരുൺ (ഷെഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്) എന്നീ ടീമുകൾ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി.
മറ്റു മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർ:
എവറസ്റ്റ് ബെറ്റർ കിച്ചൻ ബേക്കറി ചലഞ്ച്-
കെ.എഫ്. സ്നേഹ റോസ്, മരിയ ഫീന അരൂജ (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), അക്ഷയ ജോസഫ്, അലീന മരിയ ടി.ജെ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), കെ.ജെ. മേരി സാനിയ, എം.ആർ.അജിൻ (എസ്എൻജിഎം കാറ്ററിംഗ് കോളജ്).
എഫ്ആൻഡ്ബി യംഗ് മാസ്റ്റേഴ്സ് ചലഞ്ച്-
ജോഫിൻ ജോർജ് (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഷെറി ഷാജു (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), സാഗർ സുനിൽ കുമാർ (ബ്രൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്).
എൻസോ ഹൗസ് കീപ്പിംഗ് ഒളിംപ്യാഡ്-
സൗമ്യ സുന്ദരൻ ( ക്രൈസ്റ്റ് കോളജ്), പി. മിസ്ലത്ത് ഷംസുദ്ദിൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്), എം.എസ്. ജോസ് തോമസ് (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്)
International
വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.
ജൂബിലിവര്ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.
ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.
സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.
ജൂബിലിവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.
രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.
District News
കാസര്‍ഗോഡ്: വനംവകുപ്പ് കാസര്‍ഗോഡ് ഡിവിഷന് ഓഫീസില്‍ നടത്തിയ മലയാളഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.വി. വിനോദ് കുമാർ, കെ. രാഹുൽ, കെ. ഗിരീഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യൻ, ജൂണിയർ സൂപ്രണ്ട് എൻ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. വനം ജീവനക്കാർക്കിടയിൽ നടത്തിയ ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.