Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demolition

അഭിഷേക് ബാനർജിയുടെ ഓഫീസ് പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ സൗത്ത് 24 പർഗാനസ് ജില്ലയിലുള്ള ഓഫീസ് പൊളിക്കുന്നതു തടഞ്ഞ് കൽക്കട്ട ഹൈക്കോടതി. ഓഫീസ് കെട്ടിടം പൊളിക്കുന്നതു തടഞ്ഞ കോടതി, നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിട്ടു.

അവധിദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് രാജ ബസു ചൗധരിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡയമണ്ട് ഹാർബർ റോഡിലുള്ള ഈ അഞ്ചുനില കെട്ടിടം പൊളിക്കുന്നതിനു ജൂലൈ അവസാനം വരെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അനധികൃത നിർമാണമെന്നാരോപിച്ചാണ് ശനിയാഴ്ച ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതിനെതിരേ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട ലീപ്‌സ് ആൻഡ് ബൗണ്ട്‌സ് എന്ന കമ്പനി സമർപ്പിച്ച അടിയന്തര ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.

കൃത്യമായ രേഖകളും അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ നിയമവിരുദ്ധമായാണ് അധികൃതർ നടപടിയെടുത്തതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, അനധികൃത നിർമാണമെന്നാണ് അധികൃതരുടെ വാദം. പുതിയ ഉത്തരവുണ്ടാകുന്നതു വരെ തുടർനടപടികൾ പാടില്ലെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകി.

District News

മേൽപ്പാല നിർമാണത്തിന് ആലമ്പള്ളം നിലമ്പതിപ്പാലം പൊളിച്ചുതുടങ്ങി

കൊല്ലങ്കോട്: ആലമ്പള്ളം പുഴയിൽ മേൽപ്പാല നിർമാണത്തിനായി നിലമ്പതിപ്പാലം പൊളിച്ചുതുടങ്ങി. രണ്ടു ദിവസത്തിനകം പൂർണമായും നിലമ്പതി നീക്കംചെയ്യുമെന്ന് നിർമാണക്കമ്പനി അധികൃതർ അറിയിച്ചു.

കോവിലകംമൊക്കിൽ നിന്നും നിലമ്പതിപ്പാലം വഴി ഊട്ടറയിലേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അ ധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.

പരമാവധി ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്. നാലുകോടിയാണ് മേൽപ്പാല നിർമാണത്തിന് സർക്കാർ അനുമതി ലഭിച്ചിരിക്കുന്നത്. മേൽപ്പാലം യാഥാർഥ്യമാവുന്നതോടെ ആലമ്പള്ളം താമസക്കാർക്ക് കാലവർഷ സമയങ്ങളിൽ പുഴയിൽ ജലനിരപ്പ് കൂടി നിലമ്പതി കവിഞ്ഞൊഴുകി ഉണ്ടാവുന്ന ഗതാഗതതടസത്തിനു ശാശ്വത പരിഹാരമാവും.

വടവന്നൂർ കരിപ്പോട്, ഊട്ടറ ഭാഗത്തു നിന്നും പയിലൂർ നെന്മാറ ഭാഗത്തേക്കുള്ള യാത്രികർ കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആലമ്പള്ളം വഴിയാണ് നിരവധി വാഹനങ്ങൾ പതിവ് സഞ്ചാരം നടത്തുന്നത്.

International

വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്‍റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്‍റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്.

ഉപഗ്രഹ ചിത്രങ്ങളിൽ ഇവിടെ ഇപ്പോൾ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകർത്തത്.

വൈറ്റ് ഹൗസിന്‍റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. കെട്ടിടം പൊളിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്‍റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ നിർമാണം പൂർത്തിയാക്കുമെന്നും ട്രംപ് പറയുന്നു.

 

Latest News

Corehub Up