Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic

ഇന്ത്യ-യുകെ ഉഭയകക്ഷി കരാർ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഇന്നു പ്രാബല്യത്തിലായി. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉത്പന്നങ്ങളുടെയും തീരുവ യുകെ ഘട്ടംഘട്ടമായി ഒഴിവാക്കും. പകരം ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കും.

ഇന്ത്യൻ വ്യാപാരികൾക്ക് നേട്ടം

എഴുപതു ശതമാനം വരെ തീരുവയുണ്ടായിരുന്ന സംസ്കരിച്ച ഭക്ഷണസാധനങ്ങൾക്ക് യുകെ ഇനി ഡ്യൂട്ടി-ഫ്രീ വ്യാപാരം തുറന്നുനൽകും.

18 ശതമാനം തീരുവ വീതമുണ്ടായിരുന്ന സമുദ്രോത്പന്നങ്ങൾക്കും എൻജിനിയറിംഗ് ചരക്കുകൾക്കും വാഹനനിർമാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾക്കും ഇനി മുതൽ പൂജ്യം തീരുവയായിരിക്കും. കെമിക്കൽ-ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും യുകെ പൂജ്യം വ്യാപാരം കരാറിലൂടെ തുറന്നിട്ടിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ലാഭം

ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും തീരുവ കുറയ്ക്കുന്നതാണ് കരാർ. പത്ത് വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഉത്പന്നങ്ങളും തീരുവരഹിതമാകും. ബ്രിട്ടനിൽനിന്നുള്ള ആഡംബരവാഹനത്തിന്‍റെ തീരുവ 110 ശതമാനമായിരുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ശതമാനമായാണ് കുറയ്ക്കുന്നത്.

ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള കേന്ദ്രസർക്കാരിന്‍റെ സംഭരണ വിതരണ കരാറുകളുടെ ലേലത്തിൽ യുകെ വിതരണക്കാർക്കും ഇനി പങ്കെടുക്കാം.

യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നേരിട്ടിരുന്ന വലിയൊരു ആശങ്ക പരിഹരിച്ചുകൊണ്ട് ഇരട്ടസംഭാവന കീഴ്‌വഴക്കത്തിനു കരാറിനോടൊപ്പം പ്രാബല്യത്തിൽ വന്ന ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ മാറ്റം വരുത്തിയിട്ടുണ്ട്. യുകെയിലേക്ക് താത്കാലിക ജോലിക്കുവേണ്ടി പോകുന്ന തൊഴിലാളികൾ അഞ്ച് വർഷത്തേക്ക് യുകെയിൽ സാമൂഹിക സുരക്ഷാ നികുതി അടയ്ക്കേണ്ടതില്ല.

International

ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കും: സ്റ്റാർമർ

ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്‍റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.

രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ‌ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്‍റെ ഭീഷണി.

Business

ഇന്ത്യയുടെ വളർച്ച 7.3 ശതമാനം: മൂഡീസ്

ന്യൂഡൽഹി: മൂഡീസ് റേറ്റിംഗ്സിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-26 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാന്പത്തികവളർച്ച കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിപ്പിക്കുകയും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള ആവശ്യകത ഉയർത്തുകയും ചെയ്യും.

ഡിജിറ്റലൈസേഷൻ, നികുതി പരിഷ്കാരങ്ങൾ, പൊതുമേഖല ഇൻഷ്വറൻസ് കന്പനികളിൽ ആസൂത്രണംചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയുടെ ഫലമായി ഇൻഷ്വറൻസ് പ്രീമിയം തുകയിലുണ്ടാകുന്ന ശക്തമായ വർധന ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ വളർച്ച മുൻവർഷത്തെ 6.5 ശതമാനത്തിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ (2026 മാർച്ച് വരെ) 7.3 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

2024-25 സാന്പത്തികവർഷത്തിൽ പ്രതിശീർഷ ജിഡിപി മുൻ വർഷത്തേക്കാൾ 8.2 ശതമാനം ഉയർന്ന് 11,176 ഡോളറിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമാണ് വളർച്ച നേടിയത്.

ഇന്ത്യയുടെ ശക്തമായ സാന്പത്തികവളർച്ച 2025-26 സാന്പത്തികവർഷത്തിന്‍റെ ആദ്യ എട്ടു മാസങ്ങളിൽ മൊത്തം ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ 17 ശതമാനം വർധനയുണ്ടാക്കാൻ സഹായിച്ചു. ഇതോടെ പ്രീമിയം വരുമാനം 10.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ 14 ശതമാനവും പുതിയ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഷ്വറൻസ് എടുത്തവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനം ഏഴു ശതമാനം വർധിച്ച് 11.9 ലക്ഷം കോടിയായിരുന്നു.

Latest News

Corehub Up