Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic

അമേരിക്കയുടേതു പരാജയപ്പെട്ട നയം; സാമ്പത്തിക ഉപരോധം തള്ളി ഇറാൻ

ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.

ആഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.

ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു.

ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

International

ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

International

ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കും: സ്റ്റാർമർ

ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്‍റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.

രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ‌ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്‍റെ ഭീഷണി.

Business

ഇന്ത്യയുടെ വളർച്ച 7.3 ശതമാനം: മൂഡീസ്

ന്യൂഡൽഹി: മൂഡീസ് റേറ്റിംഗ്സിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025-26 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തികവളർച്ചാ നിരക്ക് 7.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാന്പത്തികവളർച്ച കുടുംബങ്ങളുടെ ശരാശരി വരുമാനം വർധിപ്പിക്കുകയും ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള ആവശ്യകത ഉയർത്തുകയും ചെയ്യും.

ഡിജിറ്റലൈസേഷൻ, നികുതി പരിഷ്കാരങ്ങൾ, പൊതുമേഖല ഇൻഷ്വറൻസ് കന്പനികളിൽ ആസൂത്രണംചെയ്തിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയുടെ ഫലമായി ഇൻഷ്വറൻസ് പ്രീമിയം തുകയിലുണ്ടാകുന്ന ശക്തമായ വർധന ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളുടെ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ വളർച്ച മുൻവർഷത്തെ 6.5 ശതമാനത്തിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ (2026 മാർച്ച് വരെ) 7.3 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

2024-25 സാന്പത്തികവർഷത്തിൽ പ്രതിശീർഷ ജിഡിപി മുൻ വർഷത്തേക്കാൾ 8.2 ശതമാനം ഉയർന്ന് 11,176 ഡോളറിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനം 6.5 ശതമാനമാണ് വളർച്ച നേടിയത്.

ഇന്ത്യയുടെ ശക്തമായ സാന്പത്തികവളർച്ച 2025-26 സാന്പത്തികവർഷത്തിന്‍റെ ആദ്യ എട്ടു മാസങ്ങളിൽ മൊത്തം ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ 17 ശതമാനം വർധനയുണ്ടാക്കാൻ സഹായിച്ചു. ഇതോടെ പ്രീമിയം വരുമാനം 10.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ 14 ശതമാനവും പുതിയ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഷ്വറൻസ് എടുത്തവരുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനം ഏഴു ശതമാനം വർധിച്ച് 11.9 ലക്ഷം കോടിയായിരുന്നു.

Latest News

Corehub Up