Kerala
കൊച്ചി: ട്വന്റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ടിൽ തിരിമറിയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണൻ. സമൂഹ മാധ്യമത്തിലൂടെ ബാങ്ക് രേഖകൾ പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും തിരിമറി നടത്തിയതിന്റെ തെളിവെന്ന് ആരോപിച്ച് ബാങ്ക് രേഖകൾ പുറത്തുവിട്ടിരുന്നു.
കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ ആരോപിച്ച തിരിമറികളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളാണിത്. സൂര്യനെ പോലെ തിളങ്ങുന്ന തെളിവുകൾ ബാക്കിയിരിക്കെ എങ്ങനെയാണു നിങ്ങൾക്ക് വാക്കുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സത്യത്തെ മറച്ചു വയ്ക്കാൻ കഴിയുകയെന്ന് കുഞ്ഞിക്കൃഷ്ണണൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് 2016 നവംബർ മൂന്നിന് 40 ലക്ഷം രൂപ പിൻവലിച്ച് വിവിധ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമാക്കി. പിന്നീട് 25 ലക്ഷം ധനരാജ് അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും 15 ലക്ഷം രൂപ പാർട്ടി ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്.
രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള അക്കൗണ്ട് നിലവിലിരിക്കെ 15 ലക്ഷം രൂപ എന്തിനാണ് ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിച്ചത് എന്ന ചോദ്യത്തിന് മറുപടി ഉണ്ടോ? ഇത് എവിടെയും വരവ് ചെലവ് കണക്കിൽ ഉൾപ്പെട്ടിട്ടില്ല എന്നതല്ലേ വസ്തുത?. രണ്ട് ലക്ഷം രൂപ കെ.പി. മധുവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് മാറ്റിയത്.
സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. പോരാട്ടം തുടരുമെന്നും വി. കുഞ്ഞിക്കൃഷ്ണണൻ കുറിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി.കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്.
രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലാക്കി. ഈ പണം വീട് നിർമാണത്തിന് ഉപയോഗിച്ചു. ഇതിന്റെ കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.കുഞ്ഞികൃഷ്ണൻ തെളിവുകള്‍ പുറത്തുവിട്ടത്. ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസിലാക്കും.
അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുകയാണെന്നും വി. കുഞ്ഞികൃഷ്ണൻ കുറിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡോ. റോയ് സി.ജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.
സംഭവ ദിവസം ആദാന നികുതി വകുപ്പി ഡോ. റോയ് സി.ജെയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മർദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ, ഇക്കാര്യങ്ങൾക്ക് തെളിവില്ലെന്നാണ് എസ്ഐടി കണ്ടെത്തൽ.
ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.
അതേസമയം, കമ്പനിയിലെ ജീവനക്കാരെയും ഡോ. റോയ് സി.ജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോർട്ട് തയാറാക്കിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പോലീസ്.
പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ് സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താൽപര്യമെന്നും ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന് താല്പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന് പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.
കമലേശ്വരം സ്വദേശികളായ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണമെ ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഏഴു ദിവസം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് സംഘം ഇന്ന് അപേക്ഷ നൽകും. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടത്തേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയിൽ അന്തിമ ഉത്തരവ് അറിഞ്ഞതിനുശേഷം മാത്രം ജാമ്യാപേക്ഷയിൽ വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകർ തീരുമാനിച്ചിരിക്കുന്നത്. റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണുള്ളത്.
Kerala
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം നേടാൻ മുസ്ലിം ലീഗ് സ്വതന്ത്രനായ ഇ.യു. ജാഫറിന് 50 ലക്ഷം രൂപ കോഴനൽകിയ സംഭവത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബസന്ത് ലാൽ എന്നിവരെ പ്രതിചേർക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര.
അരക്കോടി ജാഫറിനു നൽകിയതു ഖരരൂപത്തിലാണോ ദ്രാവകരൂപത്തിലാണോ എന്നുമാത്രമാണു തെളിയിക്കേണ്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ കേസ് മുന്നോട്ടുപോകില്ല.
കോഴ വാങ്ങിയ ജാഫറിനെ പ്രതിയാക്കി അറസ്റ്റുചെയ്യണം. തെളിവുകൾ വിജിലൻസ് കോടതിക്കു കൈമാറുമെന്നും അനിൽ അക്കര പറഞ്ഞു.
Kerala
നിലന്പൂർ: മൈസൂരു സ്വദേശി പാരന്പര്യ സിദ്ധവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മൂന്നാം പ്രതിയുമായി നിലന്പൂർ പോലീസിന്റെ തെളിവെടുപ്പ്. നെടുമുണ്ടക്കുന്ന് സ്വദേശി കുന്നേക്കാട് ഷമീം (പൊരി ഷമീം) മിനെയാണ് നിലന്പൂർ സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് നിലന്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിച്ചത്.
ഒളിവിൽ കിഴയുന്നതിനിടെ ചെന്നൈയിൽവച്ചാണ് സിബിഐ സംഘം ഷമീമിനെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ബിസിനസ് കണ്‍സൾട്ടന്റായിരുന്ന കോഴിക്കോട് സ്വദേശി തത്തമ്മപ്പറന്പിൽ ഹാരിസ്, ഹാരിസിന്റെ മാനേജരായിരുന്ന ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ 2020ൽ കൊലപ്പെടുത്തിയ കേസിലാണ് ഷമീമിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഷമീം ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മൈസൂരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായിരുന്ന നിലന്പൂർ സ്വദേശി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പ്രതിയായിരുന്ന ഷമീം കൂട്ടുപ്രതികളോടൊപ്പം ഒളിവിൽ പോയത്.
മറ്റു പ്രതികളെ പോലീസ് എറണാകുളത്തുവച്ച് പിടികൂടിയെങ്കിലും ഷമീമും മറ്റൊരു പ്രതി ഫാസിലും എറണാകുളത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ഫാസിൽ ഗോവയിൽ മരിച്ചു. ഷമീം വീണ്ടും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
Kerala
കൊച്ചി: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി. പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ലഹരിമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്.
ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലായിരുന്ന അടിവസ്ത്രത്തിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്.
ഐപിസി 409-ാം വകുപ്പ് കൂടി ചുമത്തണമെന്നാണ് ഹൈക്കോടതി നിർദേശം. നവംബർ ഇരുപതിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു.