കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപുർ മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ മണ്ഡലത്തിലുള്ള സർവെ ബിൽഡിംഗിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
2011 മുതൽ ഭവാനിപുരിലെ എംഎൽഎയാണ് മമത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഭവാനിപുരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി. സുവേന്ദു ഈ മാസം രണ്ടിന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
294 മണ്ഡലങ്ങളുള്ള ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടവും 29ന് രണ്ടാം ഘട്ടവും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.