Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardeep Singh Puri

രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ല; എൽപിജി ഉത്പാദനം പ്രതിദിനം 54,000 ടണ്ണായി ഉയർത്തി: ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . മുൻകരുതൽ നടപടിയുടെ ഭാഗമായി രാജ്യത്തെ പാചകവാതക ഉത്പാദനം പ്രതിദിനം 35,000-36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ നടന്ന സിഐഐ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഇന്ത്യയുടെ കൈവശം 69 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, എൽഎൻജി ശേഖരവും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഗൗരവകരമായ ഒരു 'വേക്കപ്പ് കോൾ' ആയി കാണണം.

അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ ജനങ്ങൾ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇന്ധനം ലാഭിക്കാൻ സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങുകയാണെന്ന പ്രചാരണം മന്ത്രി തള്ളി. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും കാർപൂളിംഗ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനുമാണ് സർക്കാർ ആവശ്യപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാതെ എണ്ണക്കമ്പനികൾ നഷ്ടം സഹിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യ പാദത്തിൽ കമ്പനികൾക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരെ നഷ്ടം സംഭവിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം നേരിടാൻ വിദേശനാണ്യം ലാഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

National

ഹർദീപ് സിംഗ് പുരിയെ പുറത്താക്കണം: സിപിഎം

ന്യൂഡൽഹി: എപ്സ്റ്റീൻ ഫയലുകളിൽ പേരുൾപ്പെട്ട കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെ മന്ത്രിസഭയിൽനിന്നു നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സിപിഎം. ഹർദീപ് സിംഗ് പുരിയും വ്യവസായിയായ അനിൽ അംബാനിയും എപ്സ്റ്റീൻ കേസിൽ ഉൾപ്പെട്ടതിനു വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നും എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് പാർലമെന്‍റിൽ ഒരു ചർച്ചയും അനുവദിച്ചിട്ടില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ ഫയൽ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാൻ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

National

"ഏത് പദവിയിലാണ് എപ്സ്റ്റീനെ കണ്ടത്?" : കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ആഞ്ഞടിച്ച് പവൻ ഖേര

ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റ് നടപടികൾ സ്തംഭിപ്പിച്ചു.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.

"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽ‌ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.

എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.

ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

National

എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. താൻ ജോലിചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യവ്യക്തിയായിട്ടാണ് താൻ എപ്സ്റ്റീനെ കണ്ടതെന്നും ഹർദീപ് പറഞ്ഞു.

എപ്സ്റ്റീനെ കണ്ടപ്പോൾ താൻ സർക്കാരിന്‍റെ ഭാഗമായിരുന്നില്ല. ഇതാണ് വലിയ കാര്യമായി രാഹുൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.

രാഹുൽ ഗാന്ധി കോമാളിയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളുവെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

Latest News

Corehub Up