Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Army

പ്ര‍ണയം രക്ഷിച്ചു: കാമുകിയെ കാണാൻ അതിർത്തി കടന്ന പൗക് യുവാവിനെ മടക്കിയയച്ചു

ന്യൂഡൽഹി: രണ്ടുപേർ ചുംബിക്കുന്പോൾ, ലോകം മാറുന്നു-എന്ന് വിഖ്യാത മെക്സിക്കൻ കവി ഒക്‌ടാവിയോ പാസ് എഴുതിയിട്ടുണ്ട്. പ്രണയത്തിന്‍റെ മഹാ ആഖ്യാനമാണ് ഈ വരികൾ. ശുഭപര്യവസാനമായും ദുരന്തമായും മാറിയ എത്രയെത്ര പ്രണയകഥകൾ കേട്ടിരിക്കുന്നു. അതിർത്തിയോ, ഭാഷയോ, സംസ്കാരമോ, മതമോ... ഒന്നും പ്രണയത്തിനു തടസമല്ല. കാരണം പ്രണയം അത്രമേൽ ശക്തമാണ്!

‌ഇപ്പോൾ അതിർത്തികടന്നുള്ള, കൗതുകകരമായ പ്ര‍ണയകഥയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിക്കപ്പുറമിപ്പുറംനിന്ന് പ്രണയിക്കുകയും കാമുകിയെ കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ഒടുവിൽ സൈന്യത്തിന്‍റെ പിടിയിലാകുകയും ചെയ്ത സീഷാൻ മിർ എന്ന 22 കാരനായ പാക് പൗരന്‍റെ കഥ. ഒരു മാസം നീണ്ട നിയമനടപടികൾക്കുശേഷം, ഈ പ്രണയതീവ്രവാദി-യെ ഇപ്പോൾ മടക്കി അയച്ചിരിക്കുകയാണ് കോടതി.

പാക് അധിനിവേശ കാഷ്മീരിലെ പങ്കേഡി ഗ്രാമത്തിലെ താമസക്കാരനാണ് സീഷാൻ. വടക്കൻ കാഷ്മീരിലെ ഉറി സെക്ടറിനു സമീപമുള്ള തിലവാരി ഗ്രാമവാസിയായ ഇറം ബാനോ എന്ന യുവതിയുമായി സീഷാൻ പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. സീഷാന്‍റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് ഉറിയിൽനിന്ന് പാക് അധിനിവേശ കാഷ്മീരിലേക്കു കുടിയേറിയവരായിരുന്നു.

കഴിഞ്ഞ മേയ് 31-ന് ആണ് സീഷാൻ അതിർത്തികടന്ന് സിലിക്കോട്ട് മേഖലയിലെത്തിയത്. പക്ഷേ, കാമുകിയെ കാണുന്നതിനു മുന്പ് സീഷാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. തുടർന്ന്, ഇറം ബാനോയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

ഇറത്തിനു സംഭവത്തിൽ പങ്കില്ലെന്ന് ബോധ്യപ്പെട്ട പോലീസ് വിട്ടയച്ചു. എന്നാൽ, അതിക്രമിച്ചുകയറൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി സ‌ീഷാനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ജമ്മു കാഷ്മീർ പോലീസ് നടത്തിയ അന്വേഷണത്തിൽ സീഷാൻ അതിർത്തി കടന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കല്ലെന്നും പ്രണയിനിയെ കാണാൻ മാത്രമാണെന്നും ബോധ്യപ്പെട്ടു. തുടർന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഉറി കോടതി അംഗീകരിക്കുകയും സീഷാനെതിരെയുള്ള കേസ് അവസാനിപ്പിച്ച് കുറ്റവിമുക്തനാക്കാൻ ഉത്തരവിടുകയുമായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഉറിയിലെ കമാൻ ക്രോസിംഗിൽ സീഷാനെ പാക് സൈന്യത്തിനു കൈമാറി. അതിനുമുൻപ് തന്‍റെ പ്രണയിനിയായ ഇറം ബാനോയെയും കുടുംബത്തെയും കാണാൻ സീഷാന് അധികൃതർ മൂന്നു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയിരുന്നു. തികച്ചും വികാരാധീനമായ നിമിഷങ്ങൾക്കാണ് അതിർത്തി സാക്ഷ്യം വഹിച്ചത്. കൂടിക്കാഴ്ചയിൽ സീഷാൻ തികച്ചും ശാന്തനായിരുന്നുവെന്നും തങ്ങളോട് കരയരുതെന്ന് പറഞ്ഞതായും ഇറത്തിന്‍റെ അമ്മ അഫ്രോസ ബീഗം വ്യക്തമാക്കി.

ഇന്ത്യൻ ആർമി സീഷാനെ അതിഥിയെപ്പോലെയാണ് പരിഗണിച്ചതെന്ന് ബീഗം പറഞ്ഞു. ഇരുവരുടെയും വിവാഹം ഉടൻ നടത്തുമെന്നും കുടുംബാംഗങ്ങൾ അതിനായുള്ള നടപടികളിലേക്കു കടന്നതായും ബീഗം കൂട്ടിച്ചേർത്തു. രാജ്യത്തു കഴിഞ്ഞ കാലയളവിൽ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സീഷാന് എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ആർമി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

National

ജമ്മു കാഷ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം

ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിലാണ് നിയന്ത്രണരേഖ വഴി പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

ഇതേ തുടർന്നുണ്ടായ സൈന്യത്തിന്‍റെ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതേ തുടർന്നായിരുന്നു സൈന്യം വെടിയുതിർത്തത്.

നേരത്തെ കാഷ്മീരിലേക്ക് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. സൈന്യത്തിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഭീകരനായി മേഖലയിൽ തെരച്ചിൽ തുടരുന്നു.

CAREER DEEPIKA

കരസേനയിൽ NCC എൻട്രി: 76 ഒഴിവ്

കരസേനയിൽ 2026 ഒക്‌ടോബറിൽ ആരംഭിക്കു ന്ന 124-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്‌കീം പ്രവേശനത്തിനു മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 6 ഒഴിവുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്‌മെന്‍റ് ആൻഡ് സ്ട്രാറ്റജിക്സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്‍റ് റാങ്കിലാണു നിയമനം.

യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം, എൻസിസി സീനിയർ ഡിവിഷൻ/വിംഗിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം, എൻസിസി -സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് (യുദ്ധത്തിൽ പരിക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു "സി’’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല).

ആദ്യവർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2026 ഒക്‌ടോബർ ഒന്നിനു മുന്പു ബിരുദം നേടിയതിന്‍റെ തെളിവു ഹാജരാക്കണം.

പ്രായം: 2026 ജൂലൈ ഒന്നിനു 19-25. ശാരീരികയോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ നിർദിഷ്‌ട മാനദണ്ഡങ്ങളനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്‍റർവ്യൂവിന്‍റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്‌ബി ഇന്‍റർവ്യൂവിനു ക്ഷണിക്കും.

ഓൺലൈൻ രജിസ്ട്രേഷന്: www.joinindianarmy.nic.in

National

പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; അതിർത്തിയിൽ വീണ്ടും ഡ്രോണുകൾ

ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്.

അഞ്ച് മിനുട്ടോളം അതിർത്തി പ്രദേശത്ത് ഡ്രോൺ ഉണ്ടായിരുന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് സുരക്ഷാസേന അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്കെത്തുന്നത്. സുരക്ഷ സേന വെടിയുതിർക്കുന്നതോടെ പാക് ഡ്രോണുകൾ പിന്തിരിയുന്നതാണ് പതിവ്. ഇത്തരം പാക് നീക്കങ്ങൾക്ക് സൈന്യം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനറൽ ഉപേന്ദ്ര ദ്വിവേദി വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കാഷ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

 

 

 

 

 

CAREER DEEPIKA

കരസേനയിൽ 380 എൻജിനിയർ

കരസേനയുടെ 67-ാമത് ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്‌സ് പ്രവേശനത്തിന് ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷന്മാർക്കു 350 ഒഴിവും സ്ത്രീകൾക്കു 29 ഒഴിവുമുണ്ട്.

അപേക്ഷകർ അവിവാഹിതരായിരിക്കണം.

ഒഴിവും എൻജിനിയറിംഗ് വിഭാഗവും:

ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ കോഴ്സ‌സ്: മെക്കാനിക്കൽ (101 ഒഴിവ്), സിവിൽ (75), ഇലക്‌ട്രോണിക്‌സ് (64), കംപ്യൂട്ടർ സയൻസ് (60), ഇലക്‌ട്രിക്കൽ (33), മിസലേനിയസ് എൻജിനിയറിംഗ് സ്ട്രീംസ് (17).

ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വിമൻ കോഴ്സ‌സ്: മെക്കാനിക്കൽ (9 ഒഴിവ്), സിവിൽ (7), ഇലക്‌ട്രോണിക്‌സ് (6), കംപ്യൂട്ടർ സയൻസ് (4), ഇലക്‌ട്രിക്കൽ (3).

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനിയറിംഗ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്സൈറ്റ് പരിശോധിക്കുക.

ശാരീരികയോഗ്യത: കരസേനാ വെബ് സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. പ്രായം: 2026 ഒക്‌ടോബർ ഒന്നിന് 20-27.

പരിശീലനം: ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്‌മെന്‍റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റന്‍റ് റാങ്കിലായിരിക്കും നിയമനം. പരിശീലനകാലത്തു 56,100 രൂപ സ്റ്റൈപ്പൻഡ് (പ്രതിമാസം) ലഭിക്കും.

തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്‍റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്‍റർവ്യൂ ബംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.

ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലും ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ ടെക്) നോൺ യുപിഎസ്‌സി കോഴ‌കളിലായി പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകൾക്കും അവസരമുണ്ട്. ഇരുവിഭാഗങ്ങളിലും ഓരോ ഒഴിവാണുള്ളത്.

ടെക് എൻട്രിയിൽ ഏതെങ്കിലും എൻജിനിയറിംഗ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇതു സംബന്ധിച്ച വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

www.joinindianarmy.nic.in

National

അതിർത്തിയിൽ ഡ്രോൺ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു; അതീവ ജാഗ്രതിയിൽ സൈന്യം  

ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍റെ ഡ്രോൺ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു.

ഞായറാഴ്ച മാത്രം അഞ്ചോളം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 6.35ഓടെ നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.

തുടർന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, ഒരു ഗ്രനേഡ് എന്നിവയാണ് സൈന്യം കണ്ടെടുത്തത്.

International

തുർക്കി വ്യോമപാത നിഷേധിച്ചു; ഇന്ത്യൻ കരസേനയ്ക്കായി കൊണ്ടുവന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ യുഎസിലേക്കു മടങ്ങി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിന് പറന്നുയർന്ന ചരക്ക് വിമാനം ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് വിമാനത്തിനു ഇന്ത്യയിലേക്ക് തുർക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്.

എട്ടു ദിവസം വിമാനത്താവളത്തിൽ അനുമതി കാത്തുകിടന്ന വിമാനം തുടർന്ന് എട്ടിന് യുഎസിലേക്കു മടങ്ങി. ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ നൽകാമെന്ന കരാറിന്‍റെ അടിസ്ഥാനത്തിൽ ബോയിംഗ് ജൂലൈയിൽ ഇന്ത്യൻ കരസേനയ്‌ക്കു മൂന്ന് ഹെലികോപ്റ്ററുകൾ കൈമാറിയിരുന്നു. അന്ന് വ്യോമപാത ഉപയോഗിക്കാൻ തുർക്കി അനുമതി നൽകിയിരുന്നു.

മുൻനിശ്ചയ പ്രകാരം ബോയിംഗ് കമ്പനി ഈ മാസം കരസേനയ്ക്കു മൂന്നു ഹെലികോപ്റ്ററുകൾ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു സൂചന. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. ബോയിംഗിന്‍റെ അപ്പാച്ചെ ഹെലികോപ്റ്റർ 22 എണ്ണം വ്യോമസേനയും മൂന്ന് എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.

National

ഇന്ത്യയ്ക്കെതിരെ ഭീകരസംഘടനകൾ സംഘടിത ആക്രമണത്തിന് തയാറെടുക്കുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്‍റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്.

സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്‍റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച് നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിപ്പിക്കാൻ ഐഎസ്ഐ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ താഴ്‌വരയിലെ അനുഭാവികളെയും സഹായികളെയും കണ്ടെത്താൻ ലഷ്കറെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Latest News

Corehub Up