Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inflation

ജൂലൈയിലും പണപ്പെരുപ്പം ഉയർന്നു

ന്യൂഡൽഹി: ഭക്ഷണസാധനങ്ങളുടെ വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ജൂലൈയിൽ ഇന്ത്യയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം തുടർച്ചയായ നാലാം മാസവും ഉയർന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂലൈയിൽ 4.45 ശതമാനത്തിലെത്തി.

ജൂണിൽ 4.38 ശതമാനമായിരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന പണപ്പെരുപ്പം അതിനുശേഷം ഒരു ശതമാനത്തോളം വർധിച്ചു.

ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റമാണ് ഈ വർധനയ്ക്കു പ്രധാന കാരണം. ഉപഭോക്തൃ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിലെ 5.32 ശതമാനത്തിൽനിന്ന് ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യപണപ്പെരുപ്പം 5.79 ശതമാനമായി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.05 ശതമാനമായിരുന്നു.

സാന്പത്തികവർഷത്തിന്‍റെ തുടക്കത്തിൽ കണ്ട പണപ്പെരുപ്പ പ്രവണതയിൽനിന്ന് വലിയൊരു മാറ്റം സംഭവിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്ത പണപ്പെരുപ്പം ഏപ്രിലിലെ 3.48 ശതമാനത്തിൽനിന്ന് മേയിൽ 3.93 ശതമാനമായും ജൂണിൽ 4.38 ശതമാനമായും ജൂലൈയിൽ 4.45 ശതമാനമായും വർധിച്ചു.

ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം

ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം തുടർച്ചയായി ഉയർന്ന നിലയിൽ തുടരുകയാണ്. ജൂണിലെ 4.74 ശതമാനത്തിൽനിന്ന് ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 4.84 ശതമാനമായി ഉയർന്നു. അതേസമയം, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം 3.93 ശതമാനത്തിൽനിന്ന് 3.96 ശതമാനമായി നേരിയ വർധന രേഖപ്പെടുത്തി.

തെലുങ്കാന തന്നെ മുന്നിൽ

സംസ്ഥാനങ്ങൾക്കിടയിലും പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. വൻകിട സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന മൊത്തം പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലുങ്കാനയിലാണ് (6.32 %). ആന്ധ്രാപ്രദേശ് (5.72 %), തമിഴ്നാട് (5.44 %), മധ്യപ്രദേശ് (4.91%), കർണാടക (4.89 %) എന്നിവയാണ് തൊട്ടുപിന്നിൽ. കേരളത്തിന്‍റെ പണപ്പെരുപ്പം 4.01 ശതമാനവുമായി ദേശീയ ശരാശരിയിലും താഴെയാണ്.

അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം വളരെ കുറഞ്ഞ തോതിലായിരുന്നു. മിസോറാമിൽ 1.84 ശതമാനവും, മേഘാലയയിൽ 2.31 ശതമാനവും, ത്രിപുരയിൽ 2.32 ശതമാനവുമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഡൽഹിയിലെ പണപ്പെരുപ്പവും താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു (2.68 ശതമാനം).

 

International

പശ്ചിമേഷ്യൻ യുദ്ധം: ആഗോള എണ്ണവിപണിയിൽ കനത്ത പ്രഹരം; പണപ്പെരുപ്പ ഭീഷണിയിൽ ലോകരാജ്യങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ആഗോള എണ്ണവിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു. യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ബ്രെന്‍റ് ക്രൂഡ് ബാരലിന് 7.7 ശതമാനം വർദ്ധിച്ച് 78.46 യുഎസ് ഡോളറിലെത്തി.യു.എസ് ക്രൂഡ്  ബാരലിന് 7.4 ശതമാനം വർധനവോടെ 71.97 ഡോളറിലെത്തി. 2022-ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വിലക്കയറ്റമാണിത്. യുദ്ധം ഇതേ രീതിയിൽ തുടർന്നാൽ വില ബാരലിന് 100 ഡോളർ കടന്നേക്കുമെന്ന് ഗോൾഡ്മാൻ സാക്സ് പോലുള്ള ആഗോള ഏജൻസികൾ പ്രവചിക്കുന്നത്.

എണ്ണവില കുതിച്ചുചാടാൻ പ്രധാന കാരണം ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിലെ തടസങ്ങളാണ്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്‍റെ 20 ശതമാനം‌ (പ്രതിദിനം 15 ദശലക്ഷം ബാരൽ) കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇറാൻ ഈ പാത അടയ്ക്കുകയോ ആക്രമണങ്ങൾ തുടരുകയോ ചെയ്താൽ വിതരണ ശൃംഖല പൂർണമായും തകരും. ഇത് എണ്ണ ലഭ്യത കുറയ്ക്കുകയും വില കുത്തനെ ഉയർത്തുകയും ചെയ്യും.

എണ്ണവില വർദ്ധിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത് ചരക്കുനീക്കത്തിന്‍റെ ചെലവ് കൂട്ടുന്നു. ഇത് പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കും.എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകും.

ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ പകുതിയിലധികവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടി ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കും.

 

National

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ്: മന്ത്രി നിർമല

ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.

കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്‍റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.

ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.

അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്‍റെ കടബാധ്യതയിൽ കോണ്‍ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.

Business

പണപ്പെരുപ്പനിരക്ക് ഡിസംബറിൽ ഉ‍യർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് വർധിച്ചു. 2025 ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.

പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാനിടായാക്കിയത്. നവംബറിലെ പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്നു. 

ഗ്രാമമേഖലയിൽ 0.76 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ 2.03 ശതമാനത്തിലെത്തി.

നവംബറിൽ 0.71 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഡിസംബറിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഉപഭോക്തൃവില സൂചികകയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള 2-6 ശതമാനം എന്ന പരിധിയുടെ താഴെയുള്ള (രണ്ടു ശതമാനം) എന്ന പരിധിക്ക് താഴെ തന്നെയാണ്. തുടർച്ചയായ നാലാം മാസമാണ് ഈ നിരക്കിൽ തുടരുന്നത്. 2025ൽ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.

ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കുറവാണ് ഇതിനു കാരണമായത്. തുടർച്ചയായ ഏഴാം മാസവും ഭക്ഷ്യസാധനങ്ങളുടെ വിലയിടിവ് തുടർന്നു.
2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിലെ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് -2.71% ആണ്. നവംബറിൽ -3.9 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പണപ്പെരുപ്പ നിരക്കുകൾ യഥാക്രമം -3.08% ഉം -2.09% ഉം ആണ്.

വിലക്കയറ്റത്തോതിൽ കേരളം മുന്നിൽ തന്നെ

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം മുന്നിൽതന്നെ. കേരളത്തിൽ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്നാണ് കുതിച്ചുകയറ്റം. രണ്ടാമതുള്ള കർണാടകയിൽ 2.99 ശതമാനമേയുള്ളൂ. ആന്ധ്രാപ്രദേശ് (2.71%), തമിഴ്നാട് (2.67 %), ജമ്മു കാഷ്മീർ (2.26%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.

Latest News

Corehub Up