Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jerusalem

ജറുസലേമിൽ ഖനനത്തിനിടെ അമൂല്യ വസ്തു, മണ്ണിൽ നിന്നും 1,600 വർഷം പഴക്കമുള്ള സ്വർണമുത്ത് കണ്ടെത്തി

ജറുസലേം: ചരിത്രത്തിന്‍റെ ഏടുകളിൽ ഏറ്റം ശ്രദ്ധേയവും പലകുറി ആവർത്തിക്കപ്പെട്ടതുമായ നഗരമാണ് ജറുസലേം. അവിടെനിന്നും അനേകായിരം വർഷങ്ങൾക്കുശേഷം ഇപ്പോൾ മണ്ണിൽ പതിഞ്ഞ സ്വർണമുത്താണ് കണ്ടെത്തിയിരിക്കുന്നത്.ഇസ്രയേലിലെ ജറുസലേമിലുള്ള ചരിത്രപ്രസിദ്ധമായ 'സിറ്റി ഓഫ് ഡേവിഡിൽ' നിന്ന് 1,600 വർഷം പഴക്കമുള്ള ഒരു ചെറിയ സ്വർണമുത്ത് കണ്ടെടുത്തു. ജറുസലേം വാൾസ് നാഷണൽ പാർക്കിനടുത്തുള്ള തീർഥാടനം പാതയിൽ ഇസ്രായേൽ ആന്‍റിക്വിറ്റീസ് അഥോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഈ അമൂല്യ വസ്തു ലഭിച്ചത്. പതിനെട്ടു വയസുകാരിയായ ഹല്ലേൽ ഫീഡ്മാൻ എന്ന വോളന്‍റിയറാണ് മണ്ണിൽ നിന്ന് ഈ സ്വർണമുത്ത് കണ്ടെത്തിയത്.

ഖനന സ്ഥലത്തുനിന്നും കൊണ്ടുവന്ന മണ്ണ് അരിച്ചു പരിശോധിക്കുന്നതിനിടെ തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ട ഹല്ലേൽ, അത് പുരാവസ്തു ഗവേഷകർക്ക് കൈമാറുകയായിരുന്നു. പരിശോധനയിൽ അതൊരു സ്വർണ്ണമുത്താണെന്ന് സ്ഥിരീകരിച്ചു. പുരാവസ്തു ഖനനങ്ങളിൽ സ്വർണം കണ്ടെത്തുന്നത് വളരെ അപൂർവമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. അമീർ ഗൊലാനി പറഞ്ഞു. പുരാതന കാലത്ത് സ്വർണം അങ്ങേയറ്റം വിലപിടിപ്പുള്ള വസ്തുവായതിനാൽ, ആളുകൾ അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു മുത്ത് നഷ്ടപ്പെട്ടു കിടന്നത് അത്ഭുതകരമായാണ് ഗവേഷകർ കാണുന്നത്.

'ഗ്രാനുലേഷൻ' എന്ന് വിളിക്കപ്പെടുന്ന സങ്കീർണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മണി നിർമിച്ചിരിക്കുന്നത്. ചെറിയ സ്വർണ ഗോളങ്ങൾ കൃത്യമായ ചൂടിൽ ഉരുക്കി ഒന്നിപ്പിച്ചു ചേർത്താണ് ഇത്തരം മുത്തുകൾ നിർമിക്കുന്നത്. സ്വർണ്ണം ഉരുകി ആകൃതി നഷ്ടപ്പെടാതെ, എന്നാൽ ഗോളങ്ങൾ തമ്മിൽ കൃത്യമായി ഉറപ്പിക്കുകയും ചെയ്യുക എന്നത് അക്കാലത്തെ വിദഗ്ദ്ധരായ സ്വർണപ്പണിക്കാർക്ക് മാത്രം സാധ്യമായ കാര്യമായിരുന്നു. മെസൊപ്പൊട്ടോമിയയിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഈ രീതി, അക്കാലത്തെ വ്യാപാര സാംസ്കാരിക കൈമാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

റോമൻ കാലഘട്ടത്തിലെ ദൈനംദിന ജീവിതത്തിലേക്കും അവിടുത്തെ കലാവിരുതിലേക്കും ഈ ചെറിയ സ്വർണമുത്ത് വെളിച്ചം വീശുന്നു. ജറുസലേം അക്കാലത്ത് ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നില്ലെന്നും, ആശയങ്ങളും സാങ്കേതികവിദ്യയും വ്യാപാരവസ്തുക്കളും വ്യാപാരികളിലൂടെയും സഞ്ചാരികളിലൂടെയും നിരന്തരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്നും ഈ കണ്ടെത്തൽ തെളിയിക്കുന്നു.

പുരാവസ്തു ഗവേഷണത്തിൽ ഇത്തരം ചെറിയ വസ്തുക്കൾക്ക് പോലും ചരിത്രത്തിൽ വലിയ സ്ഥാനമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഭൂതകാലത്തെ വെളിച്ചത്തുകൊണ്ടുവരാൻ ഇത്തരം സൂക്ഷ്മമായ പരിശോധനകളും വോളന്‍റിയർമാരുടെ സഹായവും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

International

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്‍റെ അവശിഷ്‌ടം വീണത് ആശങ്കയ്ക്കിടയാക്കി.

പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്‍റെ അവശിഷ്‌ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്‍റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.

ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്‌ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്‌തവ, മുസ്‌ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.

ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

International

ഇസ്രയേലിനെതിരേയുള്ള യുദ്ധം അബദ്ധമെന്ന് മുൻ ഹമാസ് നേതാവ്

ജറൂസലെം: ഹമാസ് ഭീകരര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഹമാസ് നേതാവ് അഹമ്മദ് യൂസഫ്. ഇസ്രയേലിനെതിരേ നടത്തിയ യുദ്ധം വലിയ അബദ്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും അഹമ്മദ് യൂസഫ് തുറന്നടിച്ചു.

ഒരുകാലത്ത് ഹമാസിന്‍റെ ഉന്നത നേതാവായിരുന്ന യൂസഫ് ഇപ്പോള്‍ തെക്കന്‍ ഗാസയിലെ മവാസി ക്യാമ്പിലാണു കുടുംബസമേതം കഴിയുന്നത്. ഹമാസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇദ്ദേഹം പറയുന്നു.

2006-2007 കാലത്ത് മുഴുവന്‍ പലസ്തീന്‍ പ്രവിശ്യയുടെയും 2007 -2014 വരെ ഗാസയുടെയും പ്രധാനമന്ത്രിയായിരുന്ന ഇസ്മയില്‍ ഹനിയയുടെ ഉപദേഷ്ടാവായിരുന്നു അഹമ്മദ് യൂസഫ്. ഹമാസിലെ മിതവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

Latest News

Corehub Up