Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jump

തമിഴ്നാട്ടിൽ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

കരുങ്കല്‍/വെള്ളറട: കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്‌ലഹേം സ്വകാര്യ നഴ്‌സിംഗ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു.

വെള്ളറട കത്തിപാറ പിഎഎന്‍ ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദന്പതികളുടെ മകൾ അന്‍സിജി (21) ആണ് മരിച്ചത്. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു അന്‍സിജി.

കഴിഞ്ഞ 14ന് കോളജില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍, അന്‍സിജിയെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും ഇതില്‍ മനംനൊന്ത അന്‍സിജി കോളജിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നവെന്നും പറയപ്പെടുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പളിനും മാനേജ്‌മെന്‍റിനുമെതിരെ കരുങ്കല്‍ പോലീസ് കേസെടുത്തു.

Business

കുതിപ്പിനൊരുങ്ങി കൊക്കോ

കൊക്കോ വീണ്ടും ഒരു വസന്തകാലത്തിന് ഒരുങ്ങുന്നു, ആഗോള ചോക്ലേറ്റ് വ്യവസായികളുടെ ശ്രദ്ധ ഉത്പാദക രാജ്യങ്ങളിലേക്ക് തിരിയുകയാണ്, വിപണിയുടെ സാങ്കേതിക വശങ്ങളും ബുള്ളിഷ്. ജപ്പാൻ ഒസാക്കയിൽ റബർ 413 യെന്നിലേക്ക് ചുവടുവച്ചു. മുൻ നിര ഉത്പാദക രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. കുരുമുളക് ചാഞ്ചാടി, ചരക്ക് ക്ഷാമം മസാല വ്യവസായികളെ അസ്വസ്ഥരാക്കി. മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്ക് ചുവട് ഉറപ്പിക്കാനായില്ല.

കൊക്കോ വിപണി പ്രതീക്ഷയിൽ

രണ്ട് വർഷത്തെ വനവാസത്തിനു ശേഷം ആഗോള കൊക്കോ വിപണി ഉയിർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. ടണ്ണിന് 12,000 ഡോളർ വരെ ഉയർന്നു ചരിത്രം സൃഷ്ടിച്ച കൊക്കോ പിന്നീട് തളർച്ചയുടെ പടുകുഴിയിൽ അകപ്പെട്ടത് ആഗോള കൊക്കോ കർഷകരെ നക്ഷത്രമെണ്ണിച്ചു. വിപണിയിലെ സാങ്കേതിക തിരുത്തലിൽ ഫെബ്രുവരിയിൽ ടണ്ണിന് 2800 ഡോളർ വരെ ഇടിഞ്ഞ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ വാരാന്ത്യം കൊക്കോ 3478 ഡോളറിലാണ്. കാറ്റ് അനുകൂലമായാൽ 5100 ഡോളർ വരെ സഞ്ചരിച്ച് കർഷകർക്ക് മധുരം വിളമ്പാൻ കൊക്കോയ്ക്കാകും.

യുഎസിലെയും യൂറോപ്പിലെയും പല മുൻ നിര ചോക്ലേറ്റ് നിർമാതാക്കളുടെയും വില്പന ഉയർന്നത് കമ്പനികളുടെ ലാഭവിഹിതം ഉയർത്തി. ത്രൈമാസ പ്രവർത്തന ഫലം പുറത്തുവന്നപ്പോൾ വിവിധ നിർമാതാക്കളുടെ മികച്ച പ്രകടനം വരും ദിനങ്ങളിൽ കൊക്കോ വില ഉയർത്താം. ഇതിനിടയിൽ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരും. സംസ്ഥാനത്ത് കൊക്കോ കിലോ 120 രൂപയിലും പരിപ്പ് 300 രൂപയിലുമാണ്.

റബർ ശക്തമായ നിലയിൽ

ഏഷ്യൻ മാർക്കറ്റുകളിൽ റബർ ശക്തമായ നിലയിലാണ്. ഷീറ്റ് ക്ഷാമം മുൻ നിർത്തി മുൻകൂർ കച്ചവടങ്ങൾക്ക് വ്യവസായികൾ ഉത്സാഹിച്ചത് അവസരമാക്കി ഊഹക്കച്ചവടക്കാരും വാങ്ങലുകാരായി നിലകൊണ്ടത് ജപ്പാൻ ഒസാക്കയിൽ റബർ വില 400 യെന്നിനു മുകളിൽ നിലനിർത്തി. മുൻ നിര ഉത്പാദന രാജ്യങ്ങളിലെ ചരക്ക് ക്ഷാമം തുടരുന്നത് വിപണിയുടെ അടിത്തറ ശക്തമാക്കി.

ഈ മാസം രണ്ടാം പകുതിയിൽ തായ്‌ലൻഡും വിയറ്റ്നാമും ഇന്തോനേഷ്യയും കാലാവസ്ഥ കനിഞ്ഞാൽ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള തയാറടുപ്പിലാണ്. അതേസമയം, ഒസാക്ക എക്സ്ചേഞ്ചിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബർ ഓവർ ബോട്ട് മേഖലയിലേക്ക് നീങ്ങുന്നത് കണക്കിലെടുത്താൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടുമാറ്റാൻ ഇടയുണ്ട്. അവരുടെ ലാഭമെടുപ്പിനിടയിൽ കാലാവസ്ഥാ വിഭാഗത്തിൽനിന്നും മഴയുടെ വരവിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നാൽ ജപ്പാനിൽ മാത്രമല്ല, ചൈനീസ് മാർക്കറ്റായ ഷാങ്ഹായിലും റബറിൽ ലാഭമെടുപ്പിനു നിക്ഷേപകർ നീക്കം നടത്താം.

സംസ്ഥാനത്തെ വിപണികളിൽ റബർ വരവ് നാമമാത്രമായി ചുരുങ്ങിയതിനിടയിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് റിലീസിംഗിന് ഉത്സാഹിച്ചു. നാലാം ഗ്രേഡ് റബർ ഒരവസരത്തിൽ കിലോ 250 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം കൊച്ചിയിൽ 249 രൂപയിലാണ്. ബാങ്കോക്കിൽ റബർ കിലോ 270 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു.

കുരുമുളകിനു ക്ഷാമം

സുഗന്ധവ്യഞ്ജന കറിമസാല വ്യവസായികൾ നാടൻ കുരുമുളക് ആവശ്യാനുസരണം കണ്ടെത്താനാവാതെ നട്ടംതിരിയുന്നു. പിന്നിട്ട രണ്ട് സീസണുകളിൽ പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറഞ്ഞതിനാൽ കാർഷിക മേഖലകളിൽ കരുതൽ ശേഖരം നാമമാത്രമാണ്.

ഇതിനിടയിൽ പകൽ താപനില കുതിച്ചു കയറിയതോടെ കുരുമുളക് കൊടികൾ പല ഭാഗങ്ങളിലും കരിഞ്ഞുണങ്ങുന്നത് അടുത്ത സീസണിലെ ഉത്പാദനരംഗത്തെയും ബാധിക്കാൻ ഇടയുണ്ട്. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവ് ഉത്തരേന്ത്യൻ വ്യവസായികളുടെയും അവർക്ക് ചരക്ക് കൈമാറുന്ന സപ്ലെയർമാരുടെയും ഉറക്കം കെടുത്തും. വാരാന്ത്യം അൺഗാർബിൾഡ് കിലോ 702 രൂപയിലാണ്.

നാളികേരോത്പന്നങ്ങൾക്ക് വിലയിടിവ്

തമിഴ്നാട്ടിൽ നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നതിനൊപ്പം കർണാടകം, ആന്ധ്രാ സംസ്ഥാനങ്ങളിലും ഉത്പന്ന വില കുറഞ്ഞു. കൊച്ചി, കോഴിക്കോട്, തൃശൂർ വിപണികളിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ കുറവ് ദൃശ്യമായി. പ്രാദേശിക മാർക്കറ്റുകൾ വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ടങ്കിലും കാര്യമായ ഓർഡറുകളില്ല. വില കുറഞ്ഞ വിദേശ പാചകയെണ്ണകൾക്ക് മുന്നിൽ മത്സരിക്കാൻ പല അവസരത്തിലും വെളിച്ചെണ്ണയ്ക്കാവുന്നില്ല.

National

രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി മരിച്ചു. സ്വകാര്യ സ്കൂൾ ഉടമയായ രാഹുൽ വിജയ്രാൻ (35) ആണ് മകൾ വാമിക (രണ്ട്) യുമായി ഫ്ലാറ്റിന്‍റെ 23 ആം നിലയിൽ നിന്നും ചാടിയത്.

ഡൽഹിയിലെ നങ്ലോയ് സ്വദേശിയായ രാഹുൽ ര‌ണ്ട് മാസമായി റെസിഡൻഷ്യൽ സൊസൈറ്റിയിലെ ടവർ ഒമ്പതിലാണ് താമസിച്ചിരുന്നുവെങ്കിലും ടവർ അഞ്ചിൽ നിന്നാണ് ചാടിയത്.

രാഹുലിന്‍റെ ഭാര്യ നീതു ദാഹിയ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ രാഹുൽ വാമികയെ സൊസൈറ്റി പാർക്കിൽ കളിക്കാൻ കൊണ്ടുപോയി. പിന്നീട് അദ്ദേഹം കുഞ്ഞുമായി ടവർ അഞ്ചിന്‍റെ 23 ആം നിലയിലേക്ക് പോവുകയും അവിടെനിന്ന് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് ബാധയെത്തുടർന്ന് രാഹുലിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുവെന്നും മറ്റേ കണ്ണിന് കാഴ്ചപരിമിതി ഉണ്ടായിരുന്നുവെന്നും രാഹുലിന്‍റെ സഹോദരൻ അമിത് പറഞ്ഞു. ഇതേതുടർന്ന് അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അമിത് പോലീസിനോട് പറഞ്ഞു.

ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മേൽ നടപടികൾ സ്വീകരിക്കാൻ കുടുംബം എതിർത്തതായും പോലീസ് പറഞ്ഞു. 2014 ൽ ആയിരുന്നു രാഹുലിന്‍റെയും നീതുവിന്‍റെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും 11 വയസുള്ള മറ്റൊരു മകൾ കൂടിയുണ്ട്.

Sports

എന്തുകൊണ്ട് ഒരു സെന്‍റിമീറ്റര്‍..?

അര്‍മാന്‍ഡ് ഡുപ്ലാന്‍റിസ് എത്ര ഉയരംവരെ ലോക റിക്കാര്‍ഡ് തിരുത്തി മുന്നേറും. ഡുപ്ലാന്‍റിസിന്‍റെ അച്ഛന്‍ ഗ്രെഗ് പറയുന്നത് അനുസരിച്ച് താരം 6.40 മീറ്റര്‍ ഉയരം വരെ അനായാസം ക്ലിയര്‍ ചെയ്യും.

ഡുപ്ലാന്‍റിസിന്‍റെ ചാട്ടം കാണുമ്പോള്‍ അതു മനസിലാകുമെന്നതും യാഥാര്‍ഥ്യം. കാരണം, വ്യക്തമായ ക്ലിയറിംഗാണ് ഓരോ ലോക റിക്കാര്‍ഡിലും ഡുപ്ലാന്‍റിസ് നടത്തുന്നത്.

2020 ഫെബ്രുവരി എട്ടിന് 6.17 മീറ്റര്‍ കുറിച്ചാണ് ഡുപ്ലാന്‍റിസ് ആദ്യമായി ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്‍റെ റെനോഡ് ലാവില്ലെനിയുടെ പേരിലെ 6.16 മീറ്റര്‍ എന്ന റിക്കാര്‍ഡ് അതോടെ തിരുത്തപ്പെട്ടു. അതിനുശേഷം ഓരോ തവണയും ഒരു സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് സ്വീഡിഷ് താരം ലോക റിക്കാര്‍ഡ് ഇതിനോടകം 15 തവണ ക്ലിയര്‍ ചെയ്തതെന്നതു ശ്രദ്ധേയം. പോള്‍വോള്‍ട്ടില്‍ താരങ്ങള്‍ക്ക് എത്ര ഉയരംവരെയും വര്‍ധിപ്പിച്ചു ക്ലിയര്‍ ചെയ്യാമെന്നിരിക്കേയാണിത്.

കാരണം ഇത്

2024 ടോക്കിയോ ഒളിമ്പിക്‌സില്‍ ലോക റിക്കാര്‍ഡ് കുറിച്ചപ്പോള്‍ 74,000 പൗണ്ടാണ് (ഏകദേശം 91 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. ഇതുകൂടാതെ സ്വര്‍ണം നേടിയതിലൂടെ 51,400 പൗണ്ടും (63 ലക്ഷം രൂപ) ലഭിച്ചു. ഓരോ മീറ്റിലും സമ്മാനത്തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.

ഡുപ്ലാന്‍റിസിന്‍റെ സ്‌പോണ്‍സര്‍ കമ്പനിയായ പൂമ ഓരോ ലോക റിക്കാര്‍ഡ് കുറിക്കുമ്പോഴും അവാര്‍ഡ് ബോണസ് നല്‍കും. ഇത് എത്ര തുകയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചുരുക്കത്തില്‍ ലോക റിക്കാര്‍ഡ് തിരുത്തിയതിലൂടെ മാത്രം ഡുപ്ലാന്‍റിസ് ഏകദേശം 1.3 മില്യണ്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) സമ്മാനത്തുകയായി കൈപ്പറ്റിയെന്നാണ് ഫോബ്‌സിന്‍റെ കണക്ക്.

ഡുപ്ലാന്‍റിസ് റിക്കാര്‍ഡ് ഡുപ്ലാന്‍റിസ് റിക്കാര്‍ഡ് 

ഉയരം മീറ്ററില്‍, വര്‍ഷം 

6.17 ഫെബ്രുവരി 8, 2020

6.18 ഫെബ്രുവരി 15, 2020 

6.19 മാര്‍ച്ച് 7, 2022 

6.20 മാര്‍ച്ച് 20, 2022

6.21 ജൂലൈ 24, 2022

6.22 ഫെബ്രുവരി 25, 2023

6.23 സെപ്റ്റംബര്‍ 17, 2023

6.24 ഏപ്രില്‍ 20, 2024 

6.25 ഓഗസ്റ്റ് 5, 2024 

6.26 ഓഗസ്റ്റ് 25, 2024

6.27 ഫെബ്രുവരി 28, 2025

6.28 ജൂണ്‍ 15, 2025 

6.29 ഓഗസ്റ്റ് 12, 2025

6.30 സെപ്റ്റംബര്‍ 15, 2025 

6.31 മാര്‍ച്ച് 12, 2026  

Kerala

കുണ്ടമൺ കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷിച്ചു

തിരുവനന്തപുരം: കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. വിളപ്പിൽശാല സ്വദേശി ആതിര(29)ആണ് പുഴയിലേക്ക് ചാടിയത്.

സംഭവം കണ്ട നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ യുവതിയെ കരയ്ക്ക് എത്തിച്ചിരുന്നു.

പിന്നീട് ഫയർഫോഴ്സിന്‍റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

National

ബേക്കറി ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബേക്കറി ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. സോളാപുരിലാണ് സംഭവം.

പ്രശസ്തമായ മുൾട്ടാണി ബേക്കറിയുടെ ഉടമയായ സുനിൽ മോട്ടിലാൽ സദരംഗാനി (59) ആണ് മരിച്ചത്. വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്‍റിന്‍റെ 17-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്.

സമീപവാസി പകർത്തിയ വീഡിയോയിൽ, കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിൽക്കുന്ന സദരംഗാനി കൈകൂപ്പി പ്രാർഥിക്കുന്നത് കാണാം.

ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയ സദരംഗാനി, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ നടന്നുകയറിയാണ് കെട്ടിടത്തിന്‍റെ മേൽകൂരയിലെത്തിയത്. ഇയാൾ കൈകൂപ്പി പ്രാർഥിക്കുന്നത് കണ്ട താമസക്കാർ, വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു.

സുരക്ഷാജീവനക്കാർ ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. എന്നാൽ താക്കോൽകൂട്ടം മുകളിൽ ഉപേക്ഷിച്ചുവെന്നും അത് എടുത്തുവരാം എന്ന് പറഞ്ഞ് വീണ്ടും മുകളിലേക്ക് പോയ ഇയാൾ, താഴേക്ക് ചാടുകയായിരുന്നു. സദരംഗാനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

National

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിൽ നിന്നും ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കി. അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതാണ് മരണകാരണം.

പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നാണ് റിപ്പോർട്ട്.

'അമ്മേ, അച്ഛാ, ക്ഷമിക്കണം' എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. സഹോദരിമാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്.

 

 

Kerala

മുക്കുപണ്ടം മാല പൊട്ടിച്ചു ട്രെയിനിൽനിന്നു ചാടി; ആശുപത്രിയിൽ പറഞ്ഞത് തെങ്ങിൽനിന്നു വീണെന്ന്

കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് പിടിക്കൂടി.

ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽനിന്നു ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിണു വീണതാണെന്നാണ് പറഞ്ഞത്.

കോയമ്പത്തൂർ ഇന്‍റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.

പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

National

കൈത്തണ്ട മുറിച്ച് കെട്ടിടത്തിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൈത്തണ്ട മറിച്ചതിനു ശേഷം പാർപ്പിട സമുച്ചയത്തിന്‍റെ 11-ാം നിലയിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. യഗ്യ പാണ്ഡെ (28) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉടൻതന്നെ ബന്ധുക്കൾ യോഗ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യോഗ്യ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

Kerala

കണ്ണൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി

കണ്ണൂര്‍: പയ്യാവൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം.

സ്കൂളിൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർഥിനി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. അതേസമയം, കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Latest News

Corehub Up