Sports
അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എത്ര ഉയരംവരെ ലോക റിക്കാര്‍ഡ് തിരുത്തി മുന്നേറും. ഡുപ്ലാന്റിസിന്റെ അച്ഛന് ഗ്രെഗ് പറയുന്നത് അനുസരിച്ച് താരം 6.40 മീറ്റര്‍ ഉയരം വരെ അനായാസം ക്ലിയര്‍ ചെയ്യും.
ഡുപ്ലാന്റിസിന്റെ ചാട്ടം കാണുമ്പോള്‍ അതു മനസിലാകുമെന്നതും യാഥാര്‍ഥ്യം. കാരണം, വ്യക്തമായ ക്ലിയറിംഗാണ് ഓരോ ലോക റിക്കാര്ഡിലും ഡുപ്ലാന്റിസ് നടത്തുന്നത്.
2020 ഫെബ്രുവരി എട്ടിന് 6.17 മീറ്റര്‍ കുറിച്ചാണ് ഡുപ്ലാന്റിസ് ആദ്യമായി ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ റെനോഡ് ലാവില്ലെനിയുടെ പേരിലെ 6.16 മീറ്റര്‍ എന്ന റിക്കാര്‍ഡ് അതോടെ തിരുത്തപ്പെട്ടു. അതിനുശേഷം ഓരോ തവണയും ഒരു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയാണ് സ്വീഡിഷ് താരം ലോക റിക്കാര്‍ഡ് ഇതിനോടകം 15 തവണ ക്ലിയര്‍ ചെയ്തതെന്നതു ശ്രദ്ധേയം. പോള്‍വോള്‍ട്ടില്‍ താരങ്ങള്‍ക്ക് എത്ര ഉയരംവരെയും വര്‍ധിപ്പിച്ചു ക്ലിയര്‍ ചെയ്യാമെന്നിരിക്കേയാണിത്.
കാരണം ഇത്
2024 ടോക്കിയോ ഒളിമ്പിക്സില്‍ ലോക റിക്കാര്‍ഡ് കുറിച്ചപ്പോള്‍ 74,000 പൗണ്ടാണ് (ഏകദേശം 91 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. ഇതുകൂടാതെ സ്വര്‍ണം നേടിയതിലൂടെ 51,400 പൗണ്ടും (63 ലക്ഷം രൂപ) ലഭിച്ചു. ഓരോ മീറ്റിലും സമ്മാനത്തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
ഡുപ്ലാന്റിസിന്റെ സ്പോണ്സര് കമ്പനിയായ പൂമ ഓരോ ലോക റിക്കാര്‍ഡ് കുറിക്കുമ്പോഴും അവാര്‍ഡ് ബോണസ് നല്‍കും. ഇത് എത്ര തുകയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചുരുക്കത്തില്‍ ലോക റിക്കാര്‍ഡ് തിരുത്തിയതിലൂടെ മാത്രം ഡുപ്ലാന്റിസ് ഏകദേശം 1.3 മില്യണ്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) സമ്മാനത്തുകയായി കൈപ്പറ്റിയെന്നാണ് ഫോബ്സിന്റെ കണക്ക്.
ഡുപ്ലാന്റിസ് റിക്കാര്‍ഡ് ഡുപ്ലാന്റിസ് റിക്കാര്‍ഡ്
ഉയരം മീറ്ററില്‍, വര്‍ഷം
6.17 ഫെബ്രുവരി 8, 2020
6.18 ഫെബ്രുവരി 15, 2020
6.19 മാര്‍ച്ച് 7, 2022
6.20 മാര്‍ച്ച് 20, 2022
6.21 ജൂലൈ 24, 2022
6.22 ഫെബ്രുവരി 25, 2023
6.23 സെപ്റ്റംബര്‍ 17, 2023
6.24 ഏപ്രില്‍ 20, 2024
6.25 ഓഗസ്റ്റ് 5, 2024
6.26 ഓഗസ്റ്റ് 25, 2024
6.27 ഫെബ്രുവരി 28, 2025
6.28 ജൂണ്‍ 15, 2025
6.29 ഓഗസ്റ്റ് 12, 2025
6.30 സെപ്റ്റംബര്‍ 15, 2025
6.31 മാര്‍ച്ച് 12, 2026
Kerala
തിരുവനന്തപുരം: കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. വിളപ്പിൽശാല സ്വദേശി ആതിര(29)ആണ് പുഴയിലേക്ക് ചാടിയത്.
സംഭവം കണ്ട നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ യുവതിയെ കരയ്ക്ക് എത്തിച്ചിരുന്നു.
പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബേക്കറി ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. സോളാപുരിലാണ് സംഭവം.
പ്രശസ്തമായ മുൾട്ടാണി ബേക്കറിയുടെ ഉടമയായ സുനിൽ മോട്ടിലാൽ സദരംഗാനി (59) ആണ് മരിച്ചത്. വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്.
സമീപവാസി പകർത്തിയ വീഡിയോയിൽ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിൽക്കുന്ന സദരംഗാനി കൈകൂപ്പി പ്രാർഥിക്കുന്നത് കാണാം.
ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയ സദരംഗാനി, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ നടന്നുകയറിയാണ് കെട്ടിടത്തിന്റെ മേൽകൂരയിലെത്തിയത്. ഇയാൾ കൈകൂപ്പി പ്രാർഥിക്കുന്നത് കണ്ട താമസക്കാർ, വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു.
സുരക്ഷാജീവനക്കാർ ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. എന്നാൽ താക്കോൽകൂട്ടം മുകളിൽ ഉപേക്ഷിച്ചുവെന്നും അത് എടുത്തുവരാം എന്ന് പറഞ്ഞ് വീണ്ടും മുകളിലേക്ക് പോയ ഇയാൾ, താഴേക്ക് ചാടുകയായിരുന്നു. സദരംഗാനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിൽ നിന്നും ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കി. അമിതമായ ഓൺലൈൻ ഗെയിം ശീലത്തെ മാതാപിതാക്കൾ എതിർത്തതാണ് മരണകാരണം.
പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്നാണ് റിപ്പോർട്ട്.
'അമ്മേ, അച്ഛാ, ക്ഷമിക്കണം' എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. സഹോദരിമാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്.
Kerala
കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് പിടിക്കൂടി.
ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽനിന്നു ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിണു വീണതാണെന്നാണ് പറഞ്ഞത്.
കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൈത്തണ്ട മറിച്ചതിനു ശേഷം പാർപ്പിട സമുച്ചയത്തിന്റെ 11-ാം നിലയിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. യഗ്യ പാണ്ഡെ (28) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉടൻതന്നെ ബന്ധുക്കൾ യോഗ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യോഗ്യ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
Kerala
കണ്ണൂര്‍: പയ്യാവൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം.
സ്കൂളിൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. അതേസമയം, കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.