Kerala
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നൽകിയതായി റിപ്പോർട്ടുകളുണ്ട്. വിജയസാധ്യത പരിഗണിച്ചാണ് ഇരുവർക്കും ഇളവു നൽകിയത്.
അതേസമയം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വലിയ തർക്കം തുടരുകയാണ്.
ചർച്ചകൾക്കായി കെ.സുധാകരൻ ഡൽഹിക്ക് തിരിച്ചു. പുലർച്ചെയുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. സീറ്റിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്.
Kerala
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ നിന്ന് കെ.സുധാകരൻ എംപി വിട്ടുനിന്നു. യാത്ര ശനിയാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സുധാകരൻ പങ്കെടുക്കാത്തത് ചർച്ചയായിക്കഴിഞ്ഞു.
വൈകുന്നേരം പയ്യന്നൂരിലായിരുന്നു യാത്രയുടെ ആദ്യ സ്വീകരണം. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.
ഇന്നലെ കുമ്പളയിലെ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം കാസർഗോട്ടെ സ്വീകരണ വേദികളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
Kerala
തിരുവനന്തപുരം: നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവരെന്നും അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാമെന്നും കെപിസിസി മുൻഅധ്യക്ഷൻ കെ.സുധാകരൻ.
ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും കെ. സുധാകരൻ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവർത്തകരുടെയും ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ.
എകെജി സെന്ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ല. കെ.കെ. ഷൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണം.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയംപറഞ്ഞ് പിടിച്ചുനില്ക്കാന് കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് ആക്രമണം നടത്തി സിപിഎം പറഞ്ഞുവയ്ക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ടെന്നും സുധാകരന് കുറിച്ചു.
കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ തുടച്ചുനീക്കുമെന്നും സുധാകരന് വ്യക്തമാക്കി.