Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidnapping

Kannur

തട്ടിക്കൊണ്ടു പോകൽ; പ്രതി അറസ്റ്റിൽ

കണ്ണൂർ: തട്ടിക്കൊണ്ടു പോകൽ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതി അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ സ്വദേശി ശ്യാംസുന്ദറിനെയാണ് (45) എറണാകുളം വൈറ്റിലയിൽ വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

2013 ൽ താഴെചൊവ്വയിൽ വച്ച് കണ്ണൂർ സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഘത്തിലെ പ്രതിയാണ്. ഈ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

പരാതിക്കാരനായ കണ്ണൂർ സ്വദേശിയെ രണ്ടാഴ്ചയോളം തടങ്കലിൽ വച്ചശേഷം ഇയാളുടെ 14 സെന്‍റ് സ്ഥലം മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതിയുടെ പേരിൽ ഹണി ട്രാപ്പ് ഉൾപ്പടെയുള്ള കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ്നാഥിന്‍റെ നിർദേശപ്രകാരം സീനിയർ സിപിഒമാരായ ബൈജു, സംഗീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; അഞ്ച്പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ.

മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്‍റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.

സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.

ഇന്‍റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറിൽ കയറ്റി.

ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു.

 

Kerala

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്നു ഹര്‍ജി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതിയായ സിനിമാതാരം ലക്ഷ്മി ആര്‍. മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു.

എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ ജസ്റ്റീസ് സി.എസ്. ഡയസ് നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Latest News

Corehub Up