x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ട്വിസ്റ്റ്; യുവാവ് എംഡിഎംഎയുമായി പിടിയില്‍

കൊച്ചി ബ്യൂറോ
Published: July 31, 2026 10:59 AM IST | Updated: July 31, 2026 10:59 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: മരടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി എന്ന കേസില്‍ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് ഇന്ന് രാവിലെ പിടികൂടി. റിജോ എന്ന യുവാവിനെയും ഒപ്പമുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബുധനാഴ്ച രാത്രിയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര്‍ ചേര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി. 4 യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോ ഉള്‍പ്പെടെ നാലു പേരെ പാലാരിവട്ടം പോലീസ് ലഹരിയുമായി പിടികൂടിയത്. യുവാള്‍ക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടെന്നാണ് വിവരം. റിജോ മുമ്പും ലഹരിക്കേസിലെ പ്രതിയാണ്.

Tags : kidnapping case youth arrested mdma

Recent News

Corehub Up