Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

ഗോൾഡി ധില്ലൻ സ്പെയിനിൽ പിടിയിൽ; ഇന്ത്യയിലെത്തിക്കും

ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ധില്ലൻ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് സ്പെയിനിൽ അറസ്റ്റിലായി.

പഞ്ചാബ് പോലീസിന്‍റെ ആന്‍റി ഗാംഗ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്, ചണ്ഡിഗഡ് പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാനിഷ് അധികൃതരാണ് ഇയാളെ മാഡ്രിഡിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ ഏജൻസികൾ നയതന്ത്ര-നിയമ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ഇന്ത്യയിൽ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപയും പഞ്ചാബ് പോലീസ് അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം 13ന് ചണ്ഡിഗഡിൽ ഫാർമസി കാഷർ ജാൻകി ദാസ് (45) കൊല്ലപ്പെട്ട സംഭവത്തിന്‍റെ മുഖ്യസൂത്രധാരൻ ധില്ലനായിരുന്നു. പട്ടാപ്പകലാണു ദാസ് കൊല്ലപ്പെട്ടത്. കാനഡയിൽ നടന്ന ചില വെടിവയ്പു സംഭവങ്ങളിലും കാനഡയിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

മുമ്പ് ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ തുടങ്ങിയവര്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന ധില്ലൻ പിന്നീട് സ്വന്തമായി ക്രിമിനൽ ശൃംഖല രൂപീകരിക്കുകയായിരുന്നു.

2022ൽ ഇന്ത്യയിൽനിന്നു കടന്ന ഇയാൾ ജർമനിയിലാണ് ആദ്യമെത്തിയത്. തുടർന്ന് താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. സിഗ്‌നൽ, സാംഗി എന്നീ ഇൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

Kerala

കോഴിക്കോട്ട് മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു. 

വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.

പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. 

Kerala

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനു തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി (71) തീ കൊളുത്തി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. സൊസൈറ്റി മുന്‍ പ്രസിഡന്‍റും മുന്‍ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീര്‍കുമാറിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മേയ് 29നാണ് വടകര പഴങ്കാവിലെ സുധീര്‍ കുമാറിന്‍റെ വീട്ടിലെത്തി ഇബ്രാഹിം ഹാജി ജീവനൊടുക്കാന്‍ തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍കുമാറും പ്രസിഡന്‍റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ചതായി സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിരുന്നു. ഇബ്രാഹിം ഹാജി പലതവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും പലിശ മാത്രമേ കൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് അതുപോലും ലഭിച്ചില്ല. പലതവണ ബന്ധപ്പെട്ടിട്ടും അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പണം കിട്ടാതെ വന്നതോടെയാണ് ഇബ്രാഹിംഹാജി തീ കൊളുത്തി മരിച്ചത്.

Kerala

മാനന്തവാടിയിൽ വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍

മാനന്തവാടി: മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാവ് പിടിയിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി എം. മുഹമ്മദലി (67)
ആണ് പിടിയിലായത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി പോലീസ് മുഹമ്മദലിയെ വലയിലാക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ജൂണ്‍ 29നാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജ് റോഡില്‍ വാടക വീട്ടില്‍ മോഷണം നടന്നത്. ക്വാര്‍ട്ടേഴ്‌സിലെ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍ തൂക്കമുള്ള മാല പ്രതി മുഹമ്മദലി കവരുകയായിരുന്നു.

National

മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തെലുങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.

കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്.

വികാസിന്‍റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്‍റെ പരാതിയിൽ പനമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

National

വിജയ്ക്കെതിരേ അപകീർത്തി; മുൻ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

തൂത്തുക്കുടി: ഡിഎംകെ മുൻ മന്ത്രി അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിൽ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ അപമാനിക്കും വിധത്തിൽ പ്രസംഗം നടത്തിയ സംഭവത്തിൽ അനിത നൽകിയ മുൻകൂർ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

International

ലാഹോറിൽ വിദേശവനിതകളെ ബലാത്സംഗം ചെയ്ത കേസിൽ ഉപപ്രധാനമന്ത്രിയു‌ടെ ബന്ധു ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്‍റെ ബന്ധു ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് റാസ ദാർ ആണ് പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു. ഇയാളെക്കൂടാതെ ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ ഉൾപ്പെട്ട അഞ്ചാമനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മുതിർന്ന രാഷ്‌ട്രീയനേതാവിന്‍റെ ബന്ധു ഉൾപ്പെട്ടതിനാൽ അതീവ പ്രാധാന്യത്തോടെയാണ് രാജ്യം ഈ കേസിനെ വീക്ഷിക്കുന്നത്.

കഴിഞ്ഞ ജൂൺ 29നാണ് നെതർലാൻഡ്‌സ്, വെനസ്വേല സ്വദേശികളായ യുവതികളെ ലാഹോറിൽനിന്നു തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.

National

ബംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ആയമാർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരു ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.

ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്‌ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്. ഇവർ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.

രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്‍ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

 

Kerala

മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

 

മുഹമ്മ: മണ്ണഞ്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ (23) ആണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാൻ പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്.

എസ്ഐ ടോമിൻ ജോസ്, എഎസ്ഐ ബിജു, ജിഎഎസ്ഐ ഉല്ലാസ്, ലേഖ, സിപിഒ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്‍റെ ഭാര്യ വിഘ്‌നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.

വിഘ്‌നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്‍റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.

നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്‌നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

അഭിലാഷിന്‍റെ പിതാവ് ചന്ദ്രൻ സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്‌നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്‍റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Kerala

ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് വേട്ട അഭിജിത്ത് പിടിയിൽ

കൊല്ലം: കേരളത്തിലും തമിഴ്നാട്ടിലുമായി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പരവൂർ സ്വദേശിയായ വേട്ട അഭിജിത്ത് എന്നറിയപ്പെടുന്നയാളാണ് കൊല്ലം റെയിൽവേ പോലീസിന്‍റെ പിടിയിലായത്.

മോഷണക്കേസിൽ തമിഴ്നാട് പോലീസിന്‍റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം കവർച്ചാ പരമ്പരകൾ തുടരവേയാണ് പ്രതി കൊല്ലത്ത് പിടിയിലായത്. യാത്രക്കാരനെന്ന വ്യാജേന ടിക്കറ്റ് എടുത്ത് സഞ്ചരിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പ്രധാന രീതി. യാത്രക്കാരുടെ ലാപ്പ് ടോപ്പ് അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ കവരുന്നതായിരുന്നു പ്രതിയുടെ രീതി.

തമിഴ്നാട്ടിൽ മോഷണ കുറ്റത്തിന് പിടിയിലായ പ്രതി മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകും വഴി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും താവളമാക്കി മോഷണ പരമ്പരകൾ നടത്തിവരികയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയിൽവേ പോലീസും യാത്രക്കാരും സിഎം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശാസ്താംകോട്ട പോലീസും ചേർന്ന് കീഴ്പ്പെടുത്തിയത്.

പ്രതിയെ പിടികൂടുന്നതിനിടെ റെയിൽവേ പോലീസുകാരായ അരുൺദേവിനും രാജേഷ് കുമാറിനും പരിക്കേറ്റു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽനിന്നു മോഷണമുതലായ 65500 രൂപ, ഒരു ലാപ്പ് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

എംഡിഎംഎ കേസ്: മുഖ്യ ഇടനിലക്കാരൻ പിടിയിൽ

വടക്കഞ്ചേരി: പന്നിയങ്കരയിൽനിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. കോഴിക്കോട് അരീക്കാട് മുരിങ്ങക്കണ്ടി സ്വദേശി ഷമീറി(31)നെയാണു വടക്കഞ്ചേരി പോലീസ് ബംഗളൂരുവിലെ മടിവാളയിൽനിന്നു പിടികൂടിയത്.

കഴിഞ്ഞ 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അന്നു പിടിയിലായത്.

ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി രണ്ടു യാത്രാബസുകളിലെത്തിയ ഇവർ പന്നിയങ്കരയിലെത്തി കോട്ടയത്തേക്ക് ഒരുമിച്ചുപോകാൻ നിൽക്കുന്നതിനിടെയാണു വിവരം ലഭിച്ച് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീറിനെയും കുടുക്കാനായത്.

ആറുമാസമായി ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണെന്നു പോലീസ് പറഞ്ഞു. നിരവധി തവണ ഷമീറിൽനിന്നും എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്നു ഷാഹുൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎയുടെ മറ്റ് ഇടപാടുകാരുമായി ഷമീറിന് ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം.പി. എബി, എഎസ്ഐമാരായ പി.വി. പ്രദീപ്, ബ്ലസൺ ജോസ്, സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

International

ജർമനിയിലും ഗ്രൂമിംഗ് ഗാംഗ്; നാലുപേർ അറസ്റ്റിൽ

ബർലിൻ: ബ്രിട്ടനു പിന്നാലെ ജർമനിയിലും പെൺകുട്ടികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ രീതിയിലുള്ള ‘ഗ്രൂമിംഗ് ഗാംഗുകൾ’ സജീവമാകുന്നതായി റിപ്പോർട്ട്.

ന്യൂറംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും സമീപത്തെ നെൽസൺ മണ്ടേല പ്ലാസയും കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കിയും ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പാക് വംശജരാണെന്നാണു റിപ്പോർട്ട്.

13നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഈ ക്രിമിനൽ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘാംഗങ്ങൾ ആദ്യഘട്ടത്തിൽ ഇവർക്കു സൗജന്യമായി മയക്കുമരുന്നുകൾ നൽകി ഇതിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുട്ടികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഉറപ്പുവരുത്തിയശേഷം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇവരെ ഇരയാക്കുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്കുവരെ ഉപയോഗിച്ചതായാണു ജർമൻ പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച പോലീസ്‌ മാതാപിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെ ഗ്രൂമിംഗ് ഗാംഗുകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതികളുടെയും സ്വതന്ത്ര അന്വേഷണങ്ങളുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1990കൾക്കു ശേഷം രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂട പരിധികൾക്കു കീഴിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും സംഘടിത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 11 മുതൽ 16 വയസ് വരെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.

പരാതികൾ വ്യാപകമായതോടെ യുകെ സർക്കാർ ഇത്തരം കുറ്റവാളികൾക്കായി രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ഇതിനോടകം നിരവധി പേർ അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗവും പാക് വംശജരായിരുന്നു.

Kerala

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 18 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

കൊച്ചി: നാവികസേനയിലെ കമാന്‍ഡര്‍ ചമഞ്ഞു പത്തനംതിട്ട പന്തളം സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം പാടിവട്ടത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ ഉമാ ഭവനില്‍ ബിമല്‍ നമ്പൂതിരിയെ (ബിമല്‍ എസ്. വിജയന്‍-43) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച സംസ്ഥാന ഇന്‍റലിജന്‍സ്, എടിഎസ്, നേവല്‍ ഇന്‍റലിജന്‍സ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ ഇയാളുടെ ഫ്ലാറ്റില്‍നിന്നു നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, വാള്‍ ഫലകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയതറിഞ്ഞ് അവിടെനിന്നു മുങ്ങിയ ഇയാളെ ചെങ്ങമനാട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്കും സഹോദരിക്കും കാംകോയിലും പരാതിക്കാരനു മില്‍മയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ജൂലൈ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ പ്രതി പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാല്‍, പറഞ്ഞ ജോലി നല്‍കാതെയും കൈപ്പറ്റിയ തുകയില്‍ മൂന്നു ലക്ഷം രൂപ മാത്രം തിരികെ നല്‍കി 15 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ നാവികസേനയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

മുന്നറിയിപ്പുമായി നാവികസേന

നാവികസേനയുടെ റിക്രൂട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ണമായും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമാണെന്ന് നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ഔദ്യോഗിക റിക്രൂട്ട്‌മെന്‍റ് വിജ്ഞാപനങ്ങളും www. joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പ്രമുഖ പത്രങ്ങളിലൂടെയുമാണ് പ്രസിദ്ധീകരിക്കുന്നത്.

സായുധസേനയില്‍ ജോലി വാഗ്ദാനം ചെയ്തു പണം ആവശ്യപ്പെടുന്ന ഇടനിലക്കാരുടെയോ വ്യാജ വ്യക്തികളുടെയോ തട്ടിപ്പില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും നാവികസേന മുന്നറിയിപ്പ് നല്‍കി.

അതേസമയം, സായുധ സേനയില്‍ ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് ബിമല്‍ നമ്പൂതിരി നിരവധി പേരില്‍നിന്നു വന്‍തുക കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായതായും നാവികസേനയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ പ്രത്യേക നീക്കം ആരംഭിച്ച നാവിക ഇന്‍റലിജന്‍സ് വിഭാഗം ആവശ്യമായ തെളിവുകള്‍ ശേഖരിച്ചശേഷം കേരള പോലീസിനെ വിവരം അറിയിച്ചു.

നാവികസേനയുടെയും കേരള പോലീസിന്‍റെയും സംയുക്ത നീക്കത്തിന്‍റെ ഭാഗമായാണു പ്രതി അറസ്റ്റിലായതെന്നും നാവികസേന അറിയിച്ചു. കേരള പോലീസിന്‍റെ അന്വേഷണവുമായി നാവികസേന പൂര്‍ണമായും സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Kerala

ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

കൊല്ലം: ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. വഞ്ചികുത്തി അനീഷ് എന്നറിയപ്പെടുന്ന ഇളമാട്, കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടിൽ അജീഷ് (30) ആണ് പിടിയിലായത്.

പൂയപ്പള്ളി പോലീസ് സാഹസിക നീക്കത്തിലൂടെയാണ് അനീഷിനെ പിടികൂടിയത്. പിടികൂടിയത്. അമ്പലങ്ങൾക്ക് പുറമെ വ്യാപര സ്ഥാപനങളും കുത്തി തുറന്ന് മോഷണം നടത്തുന്ന അനീഷിനായി പൂയപ്പള്ളി പോലീസ് വല വിരിച്ചിരിക്കുകയായിരുന്നു.

ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അതിരാവിലെ നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിന് മുന്നിൽ പ്രതിക്ക് പോലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.

മാസങ്ങളായി പ്രദേശത്തെ ആരാധനാലയങ്ങളിൽ മോഷണം പതിവായിരുന്നു. പലതും വഞ്ചി കുത്തി തുറന്നുള്ള മോഷണമായതിനാൽ പിന്നിൽ അനീഷ് തന്നയാകുമെന്ന് പോലീസ് ഉറപ്പിച്ചു.

മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ് ചെങ്കൂർ, അമ്പലം കുന്ന് വലിയവിള ഭഗവതി ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിൽ ഇയാൾ പ്രതിയാണ്. രാത്രികാലങ്ങളിലാണ് മോഷണം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Kerala

ആഡംബര കാറില്‍ കടത്തികൊണ്ടുവന്ന മെത്താംഫിറ്റാംമിന്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റാംമിന്‍ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില്‍ എ. ഷെഹീര്‍ (38), ചക്കാലകണ്ടിയില്‍ സി.കെ. മുസ്തഫ(46), തൃശൂര്‍ വടക്കാഞ്ചേരി ഇല്ലിക്കോട്ടില്‍ ഇ.എച്ച്. റിന്‍ഷാദ് (28), പാലക്കാട് പട്ടാമ്പി പൊന്നോത്തുവളപ്പില്‍ പി.വി. ജംഷീര്‍ (33) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ‌‌‌

പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് അന്‍റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. സജിന്‍റെയും കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു പി. ഏബ്രഹാമിന്‍റെയും നേതൃത്വത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

 പരിശോധനയില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് അന്‍റീ നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. സുരേഷ്, ബി. സുദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ. പ്രസാദ്, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്‍റീവ് ഓഫീസര്‍ കെ.ഇ. ചാള്‍സ്‌കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, എം.ജി. രാജേഷ്, കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യുണിറ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ.സി. ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.എസ്. സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.എസ്. ജെനീഷ് എന്നിവര്‍ പങ്കെടുത്തു.

District News

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂർ: ഇന്ത്യൻ റെയിൽവേ, ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. കേരളത്തിലും കർണാടകയിലും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര സ്വദേശി എസ്. സന്തോഷ്‌കുമാർ (56) ആണ് പിടിയിലായത്.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. പ്രമോദ്, ഷിനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം കാക്കനാട്നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ കണ്ണൂർ ക്രൈംബ്രാഞ്ചിലും കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, മംഗളൂരു ഈസ്റ്റ്‌ എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട്.

ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്തും പ്രതി ആളുകളിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

NRI

പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിൽ വൈരാഗ്യം; കൗമാരക്കാരനെ തല്ലിക്കൊന്ന 51-കാരൻ അറസ്റ്റിൽ

 

ലൂസിയാന: പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ ലൂസിയാനയിൽ അറസ്റ്റിലായി. മോറിസ് പാംസ് എന്നയാളെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ജൂൺ 6 മുതൽ കാണാതായ ജാഡെറിയസ് മിന്നിവെതർ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

16 വയസുകാരിയായ പെൺകുട്ടിയോട് മോറിസ് പാംസ് മോശമായി പെരുമാറിയ രീതിയെ മിന്നിവെതർ ചോദ്യം ചെയ്തതാണ് തർക്കത്തിലും ഒടുവിൽ ദാരുണമായ കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ ട്രക്കിൽ നിന്നും പോലീസ് രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി എവിടെയോ ഒളിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി നിലവിൽ ജയിലിലടച്ചിരിക്കുകയാണ്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മോറിസ് പാംസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി പ്രദേശത്ത് പോലീസ് വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.

Kerala

യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി പണമാവശ്യപ്പെട്ട് ഭീഷണി; രണ്ടു പേർ അറസ്റ്റിൽ

കുമ്പള: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ആക്രമിച്ച് തട്ടിക്കൊണ്ടുപോകുകയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ക്രിമിനൽ സംഘാംഗങ്ങളായ രണ്ടു പേർ അറസ്റ്റിൽ.

മൊഗ്രാൽ മൈമൂൺ നഗറിലെ അഫ്സൽ (29), മുഹമ്മദ് മൻസൂർ എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള എസ്ഐ കെ.പി. ഗണേശന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെ കുമ്പള അനന്തപുരം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് സംസാരിക്കുകയായിരുന്ന മൈമൂൺ നഗർ സ്വദേശി മുഹാസിറിനെയും (20) ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് ഇവർ തട്ടിക്കൊണ്ടുപോയത്.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം കാറിനകത്തേക്ക് അതിക്രമിച്ചുകയറി മുഹാസിറിനെ മർദിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറിന്‍റെ നിയന്ത്രണം കൈക്കലാക്കിയ സംഘം മുഹാസിറിനെയും യുവതിയെയും ഒപ്പമിരുത്തി ഓടിച്ചുപോയി.

സീതാംഗോളിയിലെ ബിവറേജസ് ഷോപ്പിനു മുന്നിൽ കാർ നിർത്തി മുഹാസിറിന്‍റെ കൈയിൽനിന്ന് 500 രൂപ തട്ടിയെടുത്തു. പിന്നീട് മൊബൈൽ ഫോൺ കൈക്കലാക്കുകയും അര ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി കാർ വീണ്ടും അമിതവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.

ഈ കാർ മറ്റൊരു കാറിൽ ഇടിച്ചതോടെ നാട്ടുകാരും പോലീസുമെത്തി സംഘത്തെ തടഞ്ഞുനിർത്തുകയായിരുന്നു. അക്രമിസംഘത്തിലെ ഒരാൾ ഇതിനിടയിൽ ഓടിരക്ഷപ്പെട്ടു. അഫ്സലിനെയും മൻസൂറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Kerala

53 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ‌എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലില്‍ മാളിയേക്കല്‍ കെ.കെ. ഷാരുഖ് അസിം(33), ബേപ്പൂര്‍ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാര്‍ട്ട്‌മെന്‍റില്‍ ഷേഖ് ഇര്‍ഷാദ് ഹുസൈന്‍ (35) എന്നിവരെയാണ് പിടികൂടിയത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ വലയിലായത്.

22ന് രാത്രിയോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്‍റെ പിന്‍സീറ്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയിൽ 52.977 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുക്കുന്നത്.

ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, സനല്‍, എഎസ്‌ഐ ശ്യാം ലാല്‍, എസ്‌സിപിഒ പ്രസാദ്, സിപിഒ മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Kerala

മലപ്പുറത്ത് ലഹരിമൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം; യുവാവ് പിടിയിൽ

മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാണിച്ചയാൾ പിടിയിൽ. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം നടന്നത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങിയത്. ഈ സമയം കടുത്ത ലഹരിയിലായിരുന്നഇയാള്‍ ഒരു വയസിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

കുഞ്ഞിന്‍റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് മനസിലായതോടെ നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം തിരൂര്‍ പോലീസിൽ വിവരം അറിയിച്ചു.

ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

District News

വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

വൈക്കം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് അപ്പക്കോട് നഗറിൽ വിനീത് രാജൻ (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് യുവാവിന്‍റെ വീട്ടിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഡി. സൈജു, സി.എച്ച്. നജീബ്, പ്രിവന്‍റീവ് ഓഫീസർ എസ്. ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫീസർ വിവേക് ബി. ബൈജു, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സുമിതമോൾ, ഡ്രൈവർ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

National

നീറ്റില്‍ നീറ്റായി ആള്‍മാറാട്ടം; ബിഹാറില്‍ 30 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു റദ്ദാക്കിയശേഷം പൂര്‍ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 30 പേര്‍ അറസ്റ്റിലായി.

പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില്‍ നീറ്റായുള്ള ആള്‍മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്‍ഥിയില്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.

ഓരോ വിദ്യാര്‍ഥിക്കുംവേണ്ടി പകരം ആള്‍മാറാട്ട സംഘത്തിലെ ആള്‍ പരീക്ഷയെഴുതുന്നതിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്‍നിന്ന് 30 മുതല്‍ 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 ലക്ഷം പേര്‍ എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്‍മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.

ലഖിസറായിയില്‍ നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്‌ക്കെത്തിയ ആള്‍മാറാട്ട റാക്കറ്റിനെ ബിഹാര്‍ പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്‍പുര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, കെആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണു പ്രതികള്‍ വലയിലായത്.

പാറ്റ്‌ന മെഡിക്കല്‍ കോളജ്, ഗയ എഎന്‍എം മെഡിക്കല്‍ കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്‌യു എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന്‍ ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.

ഗയയിലെ എഎന്‍എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി അര്‍പിത് രാജാണ് ആള്‍മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി രവിശങ്കറാണ് ഈ ഓപ്പറേഷന്‍ ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കുടുതല്‍ പേര്‍ റാക്കറ്റില്‍ പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.

പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ (പിഎംസിഎച്ച്) നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്‍പുര്‍ ഹൈസ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.

പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്കു പകരം പരിശീലനം ലഭിച്ച പ്രോക്‌സികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത്.

ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്‍, ഹാജര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

 

District News

പത്തുവയസുള്ള കുട്ടിക്കു നേരേ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

ആലപ്പുഴ: പത്തു വയസുള്ള കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ കൈതവളപ്പിൽ സ്വദേശി, ആറാട്ടുവഴി വാർഡിൽ എംപെയർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ജെ. ജേക്കബ് (ബിനു ജേക്കബ് - 50) ആണ് പിടിയിലായത്.

ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്‍റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. സജീവ് , എഎസ്ഐ മാരായ ഹാഷിർ, ശ്രീരേഖ, സുമേഷ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ വിപിൻ ദാസ്, സുജിത്ത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

District News

കഞ്ചാവ് പിടികൂടിയ കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍

തൊടുപുഴ: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോയോളം കഞ്ചാവു പിടികൂടിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. അറക്കുളം അശോക ആലിന്‍ചുവട് വെളുത്തേടത്തുപറമ്പില്‍ മോനായി എന്നു വിളിക്കുന്ന ശ്യാം സാജന്‍ (23) ആണ് പിടിയിലായത്.

പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് പിള്ളയുടെ നിര്‍ദേശനുസരണം എസ്‌ഐ മാരായ വി.കെ. രാജേഷ് , അരുണ്‍ സി. ഗോവിന്ദ്, എഎസ്‌ഐമാരായ കെ.പി. അനില്‍, ഒ.എസ്. മധു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ19ന് പുലര്‍ച്ചെയാണ് കരിങ്കുന്നം കുഴിമറ്റം ഭാഗത്തുവച്ച് കഞ്ചാവ് പിടികൂടിയത്.

കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍ (29), കോടത്ത് തറയില്‍ അശ്വിന്‍ രാജ് (24) പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു.

ബൈക്കില്‍ കഞ്ചാവുമായി വരുമ്പോഴാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടിയത്. ജിജോ ജോര്‍ജിന്‍റെ പാലാ പൂവരണിയിലെ വീടിനു സമീപത്തുനിന്നു നാലു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.

District News

ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് ഉപേക്ഷിച്ചു: മൂന്നു പേര്‍ അറസ്റ്റില്‍

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സഹോദരന്‍മാരടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ഉടുമ്പന്‍ചോല ഒട്ടോത്തി സ്വദേശി മണികണ്ഠനാണ് (45) വെട്ടേറ്റത്. കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ (24), ഇയാളുടെ ബന്ധുക്കളായ മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ് (21), അശ്വിന്‍ (25) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി 12.30നാണ് സഭവം. പ്രതികള്‍ക്കു മണികണ്ഠനോടു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടര്‍ന്ന് മണികണ്ഠനെ മാന്‍കുത്തിമേട്ടിലെ ഇവരുടെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും വീടിനു സമീപത്തുള്ള ഷെഡിന് അടുത്തുവച്ച് മണികണ്ഠന്‍റെ ഇടതുകൈക്ക് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം മണികണ്ഠനനെ അവിടെത്തന്നെ ഇടുകയും ചെയ്തു.
രണ്ടരയോടെ ഇവിടെനിന്നു മണികണ്ഠനെ, അയാളുടെതന്നെ ജീപ്പില്‍ കയറ്റി തേവാരംമെട്ടിലെത്തിച്ചു. തേവാരംമെട്ടിനു സമീപമുള്ള ഇറക്കത്തില്‍ എത്തിയപ്പോൾ വാഹനം ന്യൂട്ടറാക്കിയശേഷം തള്ളിവിട്ടു.

എന്നാൽ, കൊക്കയിലേക്കു പോകാതെ വാഹനം സമീപത്ത് ഇടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്നതായി പോലീസില്‍ അറിയിച്ചത്.

ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

District News

കുപ്രസിദ്ധ ഗുണ്ട കണ്ഠാരന്‍ രാജു അറസ്റ്റിൽ

ആളൂര്‍: തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമം അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര വടക്കേടത്ത് വീട്ടില്‍ കണ്ഠാരന്‍ രാജു എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്.
നിരന്തരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു.

തുടര്‍ന്ന് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാള്‍ ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂഞ്ഞേലിയില്‍ എത്തിയതായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീനു രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാലക്കുടി, ആളൂര്‍, കൊടകര, വയനാട്, കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും വീട് കയറി ആക്രമണം നടത്തി സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
ചാലക്കുടി എസ്‌ഐ വിശാഖ്, ആളൂര്‍ എസ്‌ഐ മനു പി. ചെറിയാന്‍, ജിഎസ്‌ഐ കൃഷ്ണന്‍, എസ്‌സിപിഒ ജിജോ, സിപിഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

District News

ഒഡീഷ സ്വദേശിയെ ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊല്ലാന്‍ശ്രമിച്ച സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊടകര: മുറിയില്‍ വൈകിയെത്തിയതിനെ ചോദ്യംചെയ്ത വൈരാഗ്യത്തില്‍ ഒഡീഷ സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒഡീഷ സ്വദേശിയായ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു.

ഒഡീഷ ഗഞ്ചം ജില്ലയിലെ താലിയംപാലി സ്വദേശിയായ നാരായണന്‍ നഹക്(29) എന്നയാള്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹപ്രവര്‍ത്തകനും ഒഡീഷ ഗഞ്ചം ജില്ല ഘോഡാപാലി സ്വദേശിയുമായ തൂഫാന്‍ നായിക്(35) എന്നയാളെ അറസ്റ്റ് ചെയ്തു. കൊടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിനടുത്ത് തന്നെയുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയായ തൂഫാന്‍ നായിക് രാത്രി വൈകി മുറിയിലെത്തുന്നത് നാരായണ്‍ നഹക് ചോദ്യംചെയ്തിരുന്നു.

ബുധനാഴ്ച രാത്രി 11.30 ഓടെ താമസസ്ഥലത്തിന് പുറത്തുവച്ച് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും നാരായണന്‍ നഹകിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തൂഫാന്‍ നായിക് പൊട്ടിയ ബിയര്‍ കുപ്പിയെടുത്ത് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പറയുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നാരായണ്‍ നഹക് തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

കൊടകര പോലീസ് എസ് ഐ രാധാകൃഷ്ണന്‍, ജിഎഎസ്ഐമാരായ ഗോകുലന്‍, ഷിജു, ജി. എസസിപിഒ മാരായ രജീഷ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Kerala

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; രണ്ടുപേരെ വെട്ടിയ പ്രതി പിടിയിൽ

കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്തുവച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്.

ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്‍റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്‍റെ സുഹൃത്തായ ദീപുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്‍റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

National

പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരർ പിടിയിൽ; മുംബൈയിലും ഡൽഹിയിലും ആക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഏഴു ഭീകരർ പിടിയിലായി. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇവരെ പിടികൂടിയത്. പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരരാണ് പിടിയിലായത്. പിടിയിലായ ആറുപേര്‍ ഉത്തര്‍പ്രദേശുകാരും ഒരാള്‍ പഞ്ചാബുകാരനുമാണ്.

സംഘം മുംബൈ, ഡൽഹി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാനിലെ ഗുണ്ടാ - ഭീകരത്തലവന്‍ ഷഹ്‌സാദ് ഭട്ടിയുടെ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ട്. തോക്കുകളടക്കമുള്ള ആയുധങ്ങളും 40 വെടിയുണ്ടകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

Kerala

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്ക് നേരെ അതിക്രമം; മാരകായുധങ്ങളുമായി അപായപ്പെടുത്താനും ശ്രമം, പ്രതികൾ അറസ്റ്റിൽ

മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി കരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19 ), ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശമായി സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്ക് കൊണ്ട് ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

യുവതി അതുവഴി വന്ന ടിപ്പറിൽ കയറി രക്ഷപ്പെട്ടു. എന്നാൽ പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് യുവതിയെ അപായപ്പെടുത്താനും ശ്രമിച്ചു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലീസ് എത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു. തുടർന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുമുണ്ടായിരുന്നു.

 

District News

മോഷണം: പ്രതി അറസ്റ്റിൽ

ചിങ്ങവനം: പോളച്ചിറ ഭാഗത്ത് വീടുകയറി സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചിങ്ങവനം പാറപ്പറമ്പില്‍ ഹരീഷ് കുമാറി (49)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. പോളച്ചിറ സ്വദേശി തെക്കേപ്പുര ശരത്തിന്‍റെ വീട്ടില്‍ കഴിഞ്ഞ 31ന് രാത്രി വീടിന്‍റെ ജനല്‍പ്പാളികള്‍ അറുത്തുമാറ്റി അകത്തുകടന്ന പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു.

സ്വര്‍ണം കേളന്‍കവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

District News

കാല്‍നട യാത്രക്കാരന്‍റെ പണം കവര്‍ന്നവർ പിടിയില്‍

ശക്തികുളങ്ങര: ശക്തികുളങ്ങരയില്‍ കാല്‍നടയാത്രക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ മൂന്നംഗ സംഘം പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ഗുരുദേവ് നഗര്‍ 32, ആമച്ചിറ വീട്ടില്‍ തന്‍സീല്‍(27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, വിജയ നിവാസില്‍ ശ്രീജിത്ത്(26), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, ചോഴത്തില്‍ വടക്കേത്തറ വീട്ടില്‍ പ്രശോദ് (18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ശക്തികുളങ്ങര കുരിശടിക്ക് സമീപമുള്ള സര്‍വീസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെയാണ് സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിച്ചത്.

യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഘം കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം കടന്നുകളയുകയായിരുന്നു. യുവാവിന്‍റെ പരാതിയെ തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

 

District News

മോഷ്‌ടാവ് അറസ്റ്റിൽ

അടൂര്‍: കൊടുമണ്‍ ശണ്ഠനല്ലൂര്‍ ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലെ കെടാവിളക്ക് ഉള്‍പ്പെടെ അഞ്ച് തൂക്കു വിളക്കുകള്‍ മോഷണം പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

കൊടുമണ്‍ ഇടത്തിട്ട മടുക്ക വിളയില്‍ വീട്ടില്‍ അജിത്ത് (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30ന് ഇടിഞ്ചിറ ദേവിക്ഷേത്രത്തില്‍നിന്നു ചാക്കുകെട്ടുമായി പോയ ആളെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയും കൊടുമണ്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ചാക്ക് തുറന്നു പരിശോധന നടത്തിയ പോലീസ് ഇടിഞ്ചിറ ദേവീക്ഷേത്രത്തിലെ കെടാവിളക്ക് ഉള്‍പ്പെടെ അഞ്ചു വലിയ തൂക്കു വിളക്കുകള്‍ കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ അജിത്തിനെ റിമാന്‍ഡ് ചെയ്തു. എസ്എച്ച ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐ ജെ.യു. ജിനു തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

National

നീറ്റ് വ്യാജ ചോദ്യപേപ്പർ;ബിഹാറിൽ നാലു പേർ അറസ്റ്റിൽ

മുസാഫർപുർ: നീറ്റ് ഉൾപ്പെടെ വിവിധ പ്രഫഷണൽ കോഴ്സുകളുടെ വ്യാജ ചോദ്യപേപ്പർ വിറ്റഴിച്ച നാലംഗ സംഘം ബിഹാറിലെ മുസാഫർപൂരിൽ പിടിയിൽ.

ഹർഷ, അമൻ കുമാർ, കനയ്യ കമാർ, ഹർഷ് കൊണ്ടയ്യ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച അറസ്റ്റിലായ ഇവരിൽനിന്ന് മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.

പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളടെ രക്ഷിതാക്കൾക്കു സമൂഹമാധ്യമം വഴി ഇവർ ചോദ്യപേപ്പറുകൾ വിറ്റഴിക്കുകയായിരുന്നു.

District News

ഭാര്യയെയും പിതാവിനെയും ആക്രമിച്ചു; പ്രതി പിടിയിൽ

പുന്നയൂർക്കുളം: പനന്തറയിൽ ഭാര്യയെയും ഭാര്യാപിതാവിനെയും ആക്രമിച്ച കേസില്‍ യുവാവ് പിടിയിൽ.
പത്തനംതിട്ട കലഞ്ഞൂർ പുത്തൻവീട്ടിൽ അൽത്താഫി (41) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ത്താഫിന്‍റെ ഭാര്യ ഷഫീലയെ(38) അവരുടെ വീട്ടില്‍വച്ച് അൽത്താഫ് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷഫീലയുടെ പിതാവ് ഹംസയെ ചില്ല് ഉപയോഗിച്ച് കുത്തിയത്. വ്യാഴാഴ്ച രാത്രിപത്തരയോടെയാണ്സംഭവം.

Kerala

പോലീസ് സ്റ്റേഷനില്‍ മദ്യപാനം; മിന്നൽ പരിശോധനയിൽ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാർ പിടിയിൽ

തൃശൂര്‍: ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോളി സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്.

പിടിയിലായവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ചത് സ്ഥിരീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരേ ‘ഓപ്പറേഷന്‍ തൂഫാന്‍' ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് കാക്കിക്ക് നാണക്കേടുണ്ടാക്കി പോലീസ് സ്റ്റേഷനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയത്.

ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

District News

ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടി

വണ്ടിപ്പെരിയാർ: ബൈക്ക് മോഷ്ടാക്കളെ പ്രത്യേക സ്ക്വാഡ് പിടികൂടി. മാർച്ച് ഒന്നിനാണ് വണ്ടിപ്പെരിയാർ 59 -ാം മൈലിൽനിന്നു പൾസർ 220 ബൈക്ക് കാണാതായത്. ഇതു സംബന്ധിച്ച് ബൈക്കിന്‍റെ ഉടമ ഷിബു പോലീസിൽ പരാതി നൽകിയിരുന്നു.

ഇതോടൊപ്പം തന്നെ പീരുമേട് മേഖലയിൽനിന്നു മറ്റൊരു ബൈക്കും കാണാതായി. ബൈക്ക് മോഷ്ടാക്കളെ പിടികൂടുന്നതിനായി വണ്ടിപ്പെരിയാർ പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളി പോലീസ് സമാനമായ മറ്റൊരു കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പീരുമേട്ടിൽനിന്നും വണ്ടിപ്പെരിയാറിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശികളായ അൽത്താഫ് (30), ശ്രീഹരി (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണൻ, പീരുമേട് എസ്ഐ വിനീത്, എഎസ്ഐ സുബൈർ, സിപിഒമാരായ എം. ഫസൽ, സനിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്‍റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പെരിന്തൽമണ്ണ എക്സൈസ് സംഘമാണ് തന്മയ്‌യെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

District News

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. മുട്ടാർ കുന്നുകണ്ടതിൽ വീട്ടിൽ പ്രകാശ് അമ്മിണി(31)യെയാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് സ്റ്റേഷൻ പരിധിയിലെ കാവലത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ സ്വർണം പൂശിയ മാല പണയം വച്ച് സ്ഥാപന ഉടമയിൽനിന്നും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു.

പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞതിനെതുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പല സ്റ്റേഷനുകളിലും പ്രതിക്കെതിരേ വാറന്‍റ് നിലവിലുണ്ട്.
പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തിരുവല്ലയിലെ വീട്ടിൽനിന്ന് പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ സിപിഒമാരായ മിഥുൻ കുമാർ, ദിനു വർഗീസ് എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും സംസ്ഥാനത്ത് സമാനരീതിയിൽ നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ചു കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം നടക്കുന്നുണ്ട്.

District News

മുഹമ്മ ചിറയ്ക്കൽ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ: മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരിശങ്കര ക്ഷേത്രത്തിലെ സ്വർണാഭരണമോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കീഴ്‌ശാന്തിയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടികൽ പഴനി സ്വദേശി ശശിധരൻ (69) ആണ് മുഹമ്മ പോലീസിന്‍റെ പിടിയിലായത്.

മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരി ശങ്കര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന പ്രതി 2025 ഡിസംബർ 31ന് വൈകിട്ട് മേൽശാന്തി ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ അടച്ചുപോയ സമയത്ത്, കോവിലിനുള്ളിൽ കടന്ന് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കു വരുന്ന ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.

മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർസെല്ലിന്‍റെ സഹായത്തോടെ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നും കണ്ടെത്തി മുഹമ്മ പോലീസ് അറസ്റ്റ് ചെയ്യ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Kerala

കൊണ്ടോട്ടിയിൽ എംഡിഎംഎ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്.

19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പിടിയിലായ അമീറിനെതിരേ മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Kerala

ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയവർക്ക് നേരെ ആക്രമണം: സർഫാസി വിരുദ്ധസമിതിയിലെ 13 പേർ അറസ്റ്റിൽ

വൈപ്പിൻ : സർഫാസി നിയമമനുസരിച്ച് ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയ ആളെയും അമ്മയെയും സർഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു എന്ന പരാതിയിൽ 13 പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ, സ്വദേശികളായ പി. ജെ. മാനുവൽ, സതീഷ്, പി.കെ. വിജയൻ, ടി.കെ. പുഷ്‌കരൻ, വാമനൻ, ശശി, വർഗീസ്, ദീപേഷ്, ഗിരീഷ്, കുമരൻ, വി.സി. ജെന്നി, സാവിത്രി, എളങ്കുന്നപ്പുഴ സ്വദേശി റോസിലി എന്നിവരാണ് അറസ്റ്റിൽ ആയത്.

കോടതിയിൽ ഹാജരാക്കിയ 13 പേരിൽ മുൻ വീട്ടുടമ റോസിലി, ജെന്നി, സാവിത്രി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വീട് ലേലത്തിൽ വാങ്ങിച്ച ഞാറക്കൽ ഒളിപ്പറമ്പിൽ അബിൻ നൽകിയ പരാതിയിൽ ആയിരുന്നു അറസ്റ്റ്.

പെരുമാൾ പടിയിലുള്ള റോസിലിയുടെ വീടാണ് സർഫാസി നിയമ മൂലം ഒരു സ്വകാര്യ പണമിടപാട് കമ്പനി ജപ്തി ചെയ്ത് ലേലത്തിൽ വിറ്റത്. ഇതേ തുടർന്ന് സർഫാസി വിരുദ്ധ നേതൃത്വത്തിൽ വീടിനടുത്ത് സമരം നടക്കുന്നുണ്ട്. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

അതേസമയം ലേലത്തിൽ വീട് വാങ്ങിയ അബിൻ മുൻ താമസക്കാരിയായ റോസിലിയുടെ ആധാർ കാർഡും മറ്റു രേഖകളും മരുന്നുകളും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് റോസിലി ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസുമായി ഒരു ചർച്ച നടന്നിരുന്നുവത്രേ. ഇതനുസരിച്ച് മുടക്കിയ പണം തിരികെ കൊടുത്താൽ വീട് ഒഴിഞ്ഞു തരാം എന്ന് വീട് ലേലത്തിൽ വാങ്ങിയ അബിൻ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു വത്രേ.

എന്നാൽ ഇതിനിടെ ബുധനാഴ്ച മുൻ വീട്ടുടമയുടെ സാധനങ്ങൾ അവിടെ നിന്ന് വീണ്ടും കടത്തിക്കൊണ്ട് പോയത്രേ. ഇത് ചോദ്യം ചെയ്ത സമരസമിതി പ്രവർത്തകർക്കാണ് യഥാർത്ഥത്തിൽ മർദ്ദനമേറ്റതെന്നും പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കള്ള കേസ് എടുത്ത് തങ്ങളെ ജയിലിൽ അടക്കുകയായിരുന്നുവെന്നും സമരസമിതിക്കാർ ആരോപിക്കുന്നു.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: വയനാട്ടില്‍ 10 ദിവസത്തിനിടെ അറസ്റ്റിലായത് 53 പേര്‍

കല്‍പ്പറ്റ: ഓപ്പറേഷന്‍ തൂഫാന്‍ ദി നര്‍കോ ഹണ്ടിന്‍റെ ഭാഗമായി വയനാട്ടില്‍ ജൂണ്‍ ഒന്നിനുശേഷം 51 കേസുകളില്‍ 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.

ലഹരിവസ്തുക്കള്‍ കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്‍റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്‍കോടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ സജീവമാണ്.

ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

District News

കൂട്ടിക്കലിലെ വീസ തട്ടിപ്പ്: പ്രതി അനീഷ് ഉമ്മർ പിടിയിൽ

മുണ്ടക്കയം: കൂട്ടിക്കലിലെ വീസ തട്ടിപ്പ് കേസിലെ പ്രതി അനീഷ് ഉമ്മർ പിടിയിൽ. കൂട്ടിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി എന്ന സ്ഥാപനം വഴി വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിലെ പ്രതി കൂട്ടിക്കൽ പാലക്കുന്നിൽ അനീഷ് ഉമ്മറാണ് മുണ്ടക്കയം പോലീസിന്‍റെ പിടിയിലായത്.

അനീഷ് ഉമ്മറിനെ കോഴിക്കോട് നിന്നാണ് മുണ്ടക്കയം സിഐ ജെ.എസ്. സജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്നത്. വിദേശരാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്നു മൂന്നു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ തട്ടിയെന്നാണ് കേസ്.

കൂട്ടിക്കലിൽ പ്രവർത്തിക്കുന്ന അനീഷ് ഉമ്മറിന്‍റെ ഉടമസ്ഥതയിലുള്ള ഓർക്കിഡ് കൺസൾട്ടൻസി കഴിഞ്ഞ കുറെ ദിവസങ്ങളായി തുറക്കാതെ വന്നതോടെയാണ് തട്ടിപ്പിന്‍റെ വിവരം പുറത്തറിയുന്നത്. തുടർന്ന് കേരളത്തിന്‍റെ വിവിധ സ്റ്റേഷനുകളിലായി പരാതിയുമായി നിരവധി ആളുകൾ എത്തുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ മാത്രം ഇപ്പോൾ 17 ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഏതാണ്ട് ഒരുകോടി രൂപയിലധികം തട്ടിയതായി പ്രാഥമിക വിവരം ലഭിച്ചതായും മുണ്ടക്കയം സിഐ ജെ.എസ്. സജീവ് കുമാർ പറഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം കൂടുതൽ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാകുകയുള്ളൂ.

District News

ഒരു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

തലശരി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന ഒരുകിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

കുട്ടിമാക്കൂൽ കണ്ടിക്കൽ അണ്ടർപാസിൽ നടത്തിയ വാഹന പരിശോധനയക്കിടെ പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് ഷാഹിദൂൻ ഹഖിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ ബി. നസീർ, ടി. സന്തോഷ്, എം.കെ. സുമേഷ്, എം. കെ. പ്രസന്ന, സി.പി. രതീഷ്, കെ. സരിൻ രാജ്, വി. ഷിനോയ്, എം. ദീപ, ഡ്രൈവർ സരിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Kerala

വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നു; കോളജ് അധ്യാപകൻ അറസ്റ്റിൽ

കൊല്ലം: വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി പ്ലാവിള വീട്ടിൽ ഹരിഷ് കുമാറി (31) നെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 27 ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അഞ്ചൽ ചന്തമുക്കിൽ വഴിയോരത്ത് തുണി കച്ചവടം ചെയ്യുന്ന വയലാ സ്വദേശിനി ഓമനയുടെ മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്.

കനത്ത മഴയിൽ നനയാതിരിക്കാൻ എന്ന മട്ടിലാണ് ഇയാൾ വയോധികയുടെ അടുത്ത് എത്തിയത്. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഓമനയുടെ പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സ്വർണം പണയപ്പെടുത്തിയ ശേഷം പണവുമായി ഇയാൾ കാസർകോട്ടേക്ക് മുങ്ങി. ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തിയ പ്രതിയെ കൊല്ലത്തു നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മാലയുടെ ഒരു ഭാഗം മാത്രമാണ് ആയുരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതെന്നും ബാക്കി കാസർകോട്ട് എത്തിച്ച് വിറ്റു എന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.

District News

ഓപ്പറേഷന്‍ തൂഫാന്‍; തൃശൂര്‍ റൂറലില്‍ അഞ്ച് പ്രതികള്‍കൂടി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ലഹരിമാഫിയക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ നടത്തുന്ന പരിശോധനകളെതുടര്‍ന്ന് അഞ്ച് പ്രതികള്‍കൂടി അറസ്റ്റിലായി.

വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണ (29), ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി എടക്കൂക്കാരന്‍ വീട്ടില്‍ സിനാന്‍ (23), ചെങ്ങാലൂര്‍ ശാന്തിനഗര്‍ മുല്ലക്കര വീട്ടില്‍ മനീഷ് (32), കൊടകര പുത്തുകാവ് കലാനഗര്‍ നമ്പുകുളങ്ങര വീട്ടില്‍ മാണിക്യന്‍ എന്ന മനോജ് (43), ഉത്തര്‍ പ്രദേശ് സ്വദേശിയായ റോഷന്‍ സോങ്കര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് നന്തിക്കര സ്വദേശി മൂത്താരന്‍ വീട്ടില്‍ ധന്‍ലാല്‍ (22), കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍വച്ച് കൊരട്ടി തെക്കുംമുറി മാമ്പ്ര എരയംകുടി സ്വദേശി വെഞ്ചനപ്പിള്ളി വീട്ടില്‍ അമേഘ് (18), വലപ്പാട് കോതകുളം ബീച്ച് സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ വീട്ടില്‍ ആദര്‍ശ് (18), മാള പൊയ്യ സ്വദേശി കരുവന്‍ വീട്ടില്‍ രാഹുല്‍രാജ് (23), ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി മൂണക്കപ്പറമ്പില്‍ വീട്ടില്‍ ഷനൂപ് (30) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും വലപ്പാട്, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടകര, കൊരട്ടി, മാള, കയ്പമംഗലം എന്നീ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

അറസ്റ്റിലായ ക്രിമിനലുകൾ റിമാൻഡിൽ

കയ്പമംഗലം: കൊപ്രക്കളത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ടെത്തിച്ച ലഹരിവസ്തുക്കളുമായി അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനലുകൾ റിമാൻഡിൽ.

കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജ് (27), പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അക്ഷയ് (അമ്പാടി-30) എന്നിവരെയാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവ സഹിതം ബുധനാഴ്ച രാവിലെ 11 ഓടെ കാളമുറിയിലുള്ള വാടക വീട്ടിൽ നിന്നും കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സൂരജ് ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും പ്രതിയാണ്.അക്ഷയ് ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും ഒമ്പത് അടിപിടിക്കേസിലും ആശുപത്രിയിൽ അതിക്രമം നടത്തിയ ഒരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ കയ്പമംഗലം എസ്എച്ച്ഒ ബിജിത്ത്, എസ്ഐ അജാസുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Kerala

ഓപ്പറേഷൻ തൂഫാൻ; 2 വിദേശികൾ പിടിയിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി മയക്കുമരുന്നിന്‍റെ കണ്ണികളായ രണ്ടു വിദേശികൾ പിടിയിലായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസ് ഒകാഫോറിനെ ഡൽഹിയിൽനിന്നും എൽസിന സന്താൻ സൂസൻ എന്ന വിദേശപൗരയെ ബംഗളൂരുവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസിനെയും പെരുനാട് പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് എൽസിനയെയും പിടികൂടിയത്.

പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, എം. ഷംനാദ്, ഷബീന ഖാൻ എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ ഡൽഹിയിൽ നിന്നു പിടിയിലായത്. വിദേശ കണ്ണികളെയും പിടികൂടാനായത് ഓപ്പറേഷൻ തൂഫാന്‍റെ വലിയ നേട്ടമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ടി ഇന്‍റലിജൻസ് എന്ന പദ്ധതി മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനായി രൂപീകരിച്ചു. മയക്കുമരുന്ന് വിൽപനയിൽ എർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും വിവിധ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്യാന്തര വിപണിയിൽ 60 ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നായ 6256 ഗ്രാം എംഡിഎംഎയും കൂടാതെ 48.049 കിലോ കഞ്ചാവും 136 ഗ്രാം ഹാഷിഷ് ഓയിലും 480 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. ലഹരിസംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി അറിയിക്കാൻ 9497979794, 9497927797 എന്ന നന്പറുകളിൽ വിളിക്കാം. 9995966666 എന്ന നന്പരിൽ വിവരങ്ങൾ വാട്സ് ആപ് ചെയ്യാം. വിവരം നൽകുന്നവരുടെ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

National

വിവാഹവാഗ്ദാനം നൽകി പീഡനം: ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ

മൊറേന: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.

2025 മാർച്ച് 30ന് പ്രതി യുവതിയെ കാറിൽ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബൽഗഡിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയിൽ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

Kerala

ഓപ്പറേഷൻ തൂഫാൻ; പയ്യന്നൂരിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥ്(40) ആണ് പിടിയിലായത്.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ബുധനാഴ്ച വൈകിട്ട് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

National

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിവസത്തിന്‍റെ തലേന്നാണ് സംഭവം. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ.

അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

 

National

തെക്കൻ ഡൽഹിയിലെ ഹോട്ടലിലെ തീപ‌ിടിത്തം; ഹോട്ടൽ ഉടമ അറസ്റ്റിൽ

ഡൽഹി: തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സ‍ർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയ‍ർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവ‍ർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ 21 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏറെയും വിദേശികളാണെന്നാണ് വിവരം. തീപിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്‌സിൽ ഇട്ട കുറിപ്പിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നതു സംബന്ധിച്ച വിവരം പങ്കുവച്ചു.

ഫ്ലറിഷ് സ്റ്റേ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ഡൽഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നൽകിയിരുന്നത്. ഈ പദ്ധതിയിൽ ആറു മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഫ്ലറിഷ് സ്റ്റേയിൽ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്മെന്‍റിലും ചില മുറികളുണ്ടായിരുന്നു.

തീപിടിത്തത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രക്ഷപ്പെടാൻ ഒരു യുവതി കുഞ്ഞുമായി മൂന്നാം നിലയിൽനിന്നു താഴേക്കു ചാടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഴ്ചയിൽ ഇരുവർക്കും പരുക്കേറ്റതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

District News

ബൈക്ക് മോഷണം: പ്രതികൾ പിടിയിൽ

വടക്കാഞ്ചേരി: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പോലീസിന്‍റെ പിടിയിൽ. പാർളിക്കാട് വീട്ടുമുറ്റത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതികൾ കുടുങ്ങിയത്. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ രണ്ടുപേരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.

കൊരണിപറമ്പിൽ വീട്ടിൽ ജിതിൻ(22), ചെറുപറമ്പത്ത് വീട്ടിൽ ശരത്ത്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നാമൻ ഒളിവിലാണ്. ഇയാളെ പിടികൂടാനായി അന്വേഷണം പോലീസ് ഊർജിതമാക്കി. ആദ്യഘട്ടത്തിൽ പിടികൂടിയ ജിതിൻ റിമാൻഡിലാണ്.  മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെയാണ് ശരത്തിനെ കഴിഞ്ഞ ദിവസം പറവൂരിൽനിന്നു അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

International

യുഎസിൽ 30 ഇന്ത്യൻ കുടിയേറ്റക്കാർ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിൽ ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന 30 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അറസ്റ്റിലായി. ഇവരെ വൈകാതെ നാടുകടത്തുമെന്നാണു റിപ്പോർട്ട്.

കഴിഞ്ഞ മാസം മധ്യത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ ഇവർ അടക്കം 56 പേരാണ് പിടിയിലായത്. മെക്സിക്കോ, എൽ സാൽവദോർ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു.

ഇന്ത്യൻ ഡ്രൈവർമാരിൽ ചിലർക്ക് കലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുണ്ട്.

മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കാലത്ത് അമേരിക്കയിൽ ജോലിയെടുക്കാൻ ചിലർക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിന് നിയമസാധുതയില്ല.

District News

വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

മതിലകം: വിൽപനയ്ക്കായി വിദേശമദ്യം സൂക്ഷിച്ച യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പാപ്പിനിവട്ടം സ്വദേശി അറക്കൽ വീട്ടിൽ സനിയെ(40)യാണ് മതിലകം പോലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ മതിലകം പാലത്തിനടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. വൻലാഭം ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 29 ലിറ്റർ വിദേശമദ്യം ഇയാളി നിന്ന് പോലീസ് പിടിച്ചെടുത്തു. 500 മില്ലി ലിറ്ററിന്‍റെ 52 കുപ്പികളും ഒരു ലിറ്ററിന്‍റെ മൂന്നു കുപ്പികളുമാണ് പ്രതിയുടെ പക്കലുണ്ടായിരുന്നത്.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടു പിടികൂടി. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മതിലകം സിഐ അജയ് എസ്.മേനോൻ, ഗ്രേഡ് എഎസ്ഐ പ്രജീഷ്, ഗ്രേഡ് സീനിയർ സിപിഒമാരായ സനീഷ്, ഷനിൽ, സിപിഒ മാരായ സബീഷ്, ബിനിൽ, മിഥുൻ, സൻസിൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

District News

കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ചാവക്കാട്: കോണ്‍ഗ്രസ് നേതാവും കാർഷിക സഹകരണബാങ്ക് പ്രസിഡന്‍റുമായ തിരുവത്ര എച്ച്.എം. നൗഫലിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടപ്പുറം തെരുവത്ത് റമളാൻ അനസിനെ(37)യാണ് എസ്ഐ. എ.പി. ആഷിഫ്, സിപിഒമാരായ വി.എം. നിഖിൽ, രതീഷ് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം രാത്രി തിരുവത്രയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ നൗഫലിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

Latest News

Corehub Up