Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptop

ആപ്പിളിന്‍റെ വില കുറഞ്ഞ മാക്ബുക്ക് : 12GB റാമും പുതിയ ചിപ്പുമായി 'മാക്ബുക് നിയോ 2' അണിയറയിൽ

ന്യൂഡൽഹി: ആപ്പിളിന്‍റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പ് നിരയിലേക്ക് കരുത്തുറ്റ മാറ്റങ്ങളോടെ 'മാക്ബുക് നിയോ 2' (MacBook Neo 2) എത്തുന്നു. ഉപയോക്താക്കൾ നിരന്തരം ചൂണ്ടിക്കാണിച്ച പ്രധാന പോരായ്മ പരിഹരിച്ചുകൊണ്ട് കൂടുതൽ റാമുമായാണ് പുതിയ മോഡൽ എത്തുന്നത്.

മാർക്ക് ഗുർമാൻ നൽകുന്ന വിവരമനുസരിച്ച്, A19 പ്രോ ചിപ്പും 12GB റാമും സഹിതമാണ് ആപ്പിൾ മാക്ബുക് നിയോ 2 വികസിപ്പിക്കുന്നത്. നിലവിലെ മാക്ബുക് നിയോയിൽ A18 പ്രോ ചിപ്പും 8GB റാമുമാണുള്ളത്.

റാം 8ജീബി-യിൽ നിന്ന് 12ജീബി ആയി ഉയർത്തുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. ആപ്പിൾ തങ്ങളുടെ മാക് ഒഎസിൽ (macOS) കൂടുതൽ എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ 12GB റാം വലിയ സഹായകരമാകും. കൂടാതെ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഒരേസമയം ഉപയോഗിക്കുമ്പോഴുള്ള പെർഫോമൻസ് തടസ്സങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് പോലെയുള്ള കഠിനമായ ജോലികൾക്കുള്ളതല്ലെങ്കിലും വിദ്യാർത്ഥികൾക്കും സാധാരണ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്കും മാക്ബുക് നിയോ 2 മികച്ചൊരു ഓപ്ഷനായിരിക്കും. നിലവിലുള്ള സിൽവർ, ബ്ലഷ്, സിട്രസ്, ഇൻഡിഗോ നിറങ്ങൾക്ക് പുറമെ പുതിയ കളർ വേരിയന്‍റുകളും ഇതിൽ പ്രതീക്ഷിക്കാം. 2027 ആദ്യ പകുതിയോടെ ഇത് വിപണിയിലെത്താനാണ് സാധ്യത.

Kerala

കാഞ്ഞങ്ങാട്ട് സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർ‌ന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.

പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.

രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

Kerala

ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ‌; മൊബൈൽ ഫോൺ കണ്ടെത്തിയത് ഹോട്ടലിൽ നിന്ന്

പത്തനംതിട്ട: ബലാത്സംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മൊബൈൽ ഫോൺ കണ്ടെത്തി അന്വേഷണ സംഘം. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് ഫോൺ കണ്ടെത്തിയിരിക്കുന്നത്.

ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.

ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ‌ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് എത്തിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.

പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് വാങ്ങാൻ സമീപിച്ച ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ എആര്‍ ക്യാമ്പിലേക്കാണ് രാഹുലിനെ എത്തിച്ചിരിക്കുന്നത്. പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐടി അറിയിച്ചു.

അതേസമയം, രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ പുറത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ സംഘടിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു.

Kerala

ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്, മൊബൈൽ മോഷണം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്‍ട്ടിന്‍ (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്‌ടോപ് മോഷ്ടിച്ചതിനും
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്‌ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് പിടികൂടിയത്.

എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 10ന് ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയിലായത്.

ഞായറാഴ്ച രാത്രി വിവേക് എക്‌സ്പ്രസില്‍ നിന്നും, മലബാര്‍ എക്‌സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്തതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്‌സ്പ്രസില്‍ നിന്നും മോഷണം നടത്താന്‍ കയറിയ സമയത്താണ് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ കെ. ബാലന്‍, എഎസ്ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്‍, ആര്‍. മഹേഹേഷ്, കെ.വി. നിധിന്‍, മുഹമ്മദ് റിസ്വന്‍, ബി.എല്‍. ഷമീര്‍, പി.ജെ. അലക്‌സ്, അഖില്‍ തോമസ്, അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

District News

ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ചവറ : ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് ഉപകരണങ്ങൾ നൽകുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ്‌ സോഫിയാ സലാം അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ആർ.ജിജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രിയാ ഷിനു, ജോയ് ആന്‍റണി,എ.സീനത്ത് ബി ഡിഒ പ്രേംശങ്കർ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up