Kerala
കൊച്ചി: കൊച്ചിൻ ഷിപ്യാര്ഡ് ലിമിറ്റഡ് (സിഎസ്എൽ) നാവികസേനയ്ക്കായി നിർമിച്ച അന്തർവാഹിനി വേധ കപ്പൽ(എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി- മച്ചിലിപട്ടണം) നീറ്റിലിറക്കി.
ഷിപ്യാര്ഡിൽ നടന്ന ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ അതുൽ ആനന്ദിന്റെ പത്നി ഗൂൽരുഖ് ആനന്ദ് കപ്പലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. വൈസ് അഡ്മിറൽ അതുൽ ആനന്ദ് മുഖ്യാതിഥിയായിരുന്നു.
നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്യാര്ഡ് നിർമിക്കുന്ന എട്ട് ആഴംകുറഞ്ഞ ജലപ്പരപ്പിലെ അന്തർവാഹിനി വേധ കപ്പലുകളിൽ ഏഴാമത്തേതാണു മച്ചിലിപട്ടണം. 78 മീറ്റർ നീളവും ഏകദേശം 900 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാനാകും.
പരമാവധി 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ സമുദ്രാന്തർഭാഗത്തെ നിരീക്ഷണത്തിനും അന്തർവാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാർ സംവിധാനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണയ്ക്കാണ് കപ്പലിന് ‘മച്ചിലിപട്ടണം’എന്ന പേര് നൽകിയത്. ചടങ്ങിൽ ഷിപ്യാര്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, ഡയറക്ടർമാരായ ഡോ. എസ്. ഹരികൃഷ്ണൻ, രാജേഷ് ഗോപാലകൃഷ്ണൻ, റിയർ അഡ്മിറൽ ദീപക് സിംഗാൾ തുടങ്ങിയവർ പങ്കെടുത്തു.
International
വാഷിംഗ്ടൺ: സൊയൂസ് എംഎസ് 29 വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
അനിലിന്റെ തയാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
Business
ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Business
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒപ്പോ റെനോ 16 സീരിയസ് ഫോണിന്റെയും അനുബന്ധ ഡിജിറ്റല്‍ ഗാഡ്ജെറ്റായ ഒപ്പോ ബബിളിന്റെയും ലോഞ്ച് പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.
കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഒപ്പോ കേരള സിഇഒ സൈമണ്‍ ലിയാങ്, ഒപ്പോ കേരള ജനറല്‍ മാനേജര്‍ മൈല്‍സ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദീന്‍, ഓക്സിജന്‍ ഗ്രൂപ്പ് മൊബൈല്‍ ഹെഡ് സി.ആര്. ഗീവര്‍ഗീസ്, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഒപ്പോ കേരള സെയില്‍സ് ഹെഡ് ടി.എസ്. ആന്റണി, ഒപ്പോ കേരള മാര്‍ക്കറ്റിംഗ് ഹെഡ് ആതിര മോഹന്‍ദാസ്, ഒപ്പോ കേരള ബ്രാന്‍ഡിംഗ് ഹെഡ് വെങ്കിടേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
സെല്‍ഫിക്ക് വേണ്ടി ഫോണിനോട് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒപ്പോ ബബിള്‍ എന്ന ഡിജിറ്റല്‍ ഗാഡ്ജെറ്റാണ് പ്രധാന ആകര്‍ഷണം. ബബിളിലെ ചെറിയ സ്ക്രീനിലൂടെ കൂടുതല്‍ വ്യക്തമായി സെല്‍ഫി ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും.
50 എംപി പ്രൈമറി കാമറ, 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഓപ്പോ റെനോ 16 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണുകളുടെ വില്പന ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ആരംഭിച്ചു.
Kerala
പാലാ: ക്രൈസ്തവസഭകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്രിസ്റ്റാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ച എംഎസ്ടി മൊബൈല്‍ ആപ് പ്രകാശനം ചെയ്തു. ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ പ്രകാശനം നിര്‍വഹിച്ചു.
ഫാ. ജോസ് തോമസ് അയ്യങ്കനാല്‍, ഫാ. മാര്ട്ടിന് കണ്ടംപറമ്പിലില്, ഫാ. ജോസഫ് തെക്കേക്കരോട്ട്, എലോയിറ്റ് ഇന്നൊവേഷന്‍സ് സിഇഒ ഡോ. തോംസണ്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
എലോയിറ്റ് ഇന്നവേഷന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. സമൂഹാംഗങ്ങള്‍ക്കു പരസ്പരം ബന്ധപ്പെടുന്നതിനും വിശുദ്ധ കുര്‍ബാന സമയങ്ങള്‍, ധ്യാനങ്ങള്‍, അറിയിപ്പുകള്, സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുമാണ് ആപ്പ്.
Business
കൊച്ചി: സാംസംഗ് ഗാലക്സി എ27 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്റ്റൈലിഷ് ഡിസൈനും മികച്ച പ്രകടനവും സമ്മാനിക്കുന്ന എ27ന്റെ വില 28,999 രൂപയിലാണ് ആരംഭിക്കുന്നത്.
Kerala
കൊച്ചി: കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്വി ഗുണമേന്മയുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാക്കുന്ന ബിഎസ്വി, പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി 4എ എന്ന സമഗ്ര പദ്ധതിക്കു തുടക്കമിട്ടു.
പാമ്പുകടിയേറ്റവർക്കു കൃത്യമായ ചികിത്സയും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. പാമ്പുകടിയെക്കുറിച്ചുള്ള പരമ്പരാഗത അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുക, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തുക എന്നിവയ്ക്കാണു പദ്ധതിയിൽ മുൻഗണന.
പാമ്പുകടിയേറ്റവർക്ക് ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക. ഗ്രാമീണ-അർധനഗര പ്രദേശങ്ങളിൽ ഗുണനിലവാരമുള്ള ആന്റി സ്നേക്ക് വെനത്തിന്റെ വിതരണം തടസമില്ലാതെ ഉറപ്പാക്കുക എന്നിവ ചികിത്സയിൽ ഏറെ പ്രധാനമാണെന്ന് ഈ രംഗത്തെ ചികിത്സാ വിദഗ്ധനായ ഡോ. അജി ബാലകൃഷ്ണൻ പറഞ്ഞു.
Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ഷവോമി 17 ടി ഫോണിന്റെ കേരള ലോഞ്ച് നടത്തി. ഓക്സിജന്റെ ആഭിമുഖ്യത്തില്‍ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫോണ്‍ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേര്‍ന്ന് ആദ്യവില്പന നടത്തി.
ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഷവോമി മൊബൈല്‍ കേരള സെയില്‍സ് ഹെഡ് എച്ച്. അഭിലാഷ്, ഷവോമി ഡിസ്ട്രിബ്യൂട്ടര്‍ ആന്‍ഡ് എം കണക്ട് മാനേജിംഗ് ഡയറക്ടര്‍ ജുബിന്‍ ജോര്‍ജ്, ഓക്സിജന്‍ മൊബൈല്‍ ഹെഡ് സി.ആര്. ഗീവര്‍ഗീസ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഷവോമി കേരള ക്ലസ്റ്റര്‍ മാനേജര്‍ രഞ്ചില്‍ മാത്യു, ഷവോമി കേരള ഇസഡ്. ആര്.എം. ഷാന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ എട്ടിനു ബാങ്കോക്കില്‍ നടന്ന ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്ണേഴ്സ് മീറ്റില്‍ സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍ പുരസ്കാരം ഓക്സിജന്‍ ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഗോള കാമറ ബ്രാന്‍ഡായ ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും മികച്ച ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫുമാണ് ഷവോമി 17 ടിയിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനി സമ്മാനിക്കുന്നത്.
ഷവോമി വിഷന്‍ കെയര്‍ എന്ന അത്യാധുനിക ഐകെയര്‍ സിസ്റ്റവും ഫോണിലുണ്ട്. ഇത് ചുറ്റുപാടുകള്‍ക്ക് അനുസൃതമായി ബ്ലൂ ലൈറ്റ്, ഫ്ളിക്കര്‍ എന്നിവ നിയന്ത്രിക്കും. 6500 എംഎഎച്ച് ശേഷിയുള്ള വലിയ സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഷവോമി 17ടിയില്‍ ക്രമീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ചാര്‍ജിംഗ് സാധ്യമാക്കുന്നതിനായി 67 വാട്ട് ഹൈപ്പര്‍ ചാര്‍ജ് പിന്തുണയുമുണ്ട്. വയലറ്റ്, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
Business
ഇരിങ്ങാലക്കുട: പ്രീമിയം സാരി, ഡിസൈനര്‍ മെറ്റീരിയല്‍ ബ്രാന്‍ഡായ ടുലൈന്റെ ഔദ്യോഗിക ഇ കൊമേഴ്സ് വെബ്സൈറ്റായ Tuline.in അവതരിപ്പിച്ചു.
ഇന്ത്യന്‍ പാരമ്പര്യവും തെരഞ്ഞെടുത്ത തനത് ഡിസൈനുകളും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായുള്ള ടുലൈന്റെ പുതിയ ഡിജിറ്റല്‍ ചുവടുവയ്പാണിത്.
വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ ഉമ അനില്‍കുമാര്‍ നിര്‍വഹിച്ചു. ടുലൈന്‍ ഡയറക്ടര്‍ അഡ്വ. കെ.ജി. അനില്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ലോഞ്ചിനോടനുബന്ധിച്ച് ഗ്രാന്‍ഡ് ഫാഷന്‍ ഷോയും വിവിധ വിനോദപരിപാടികളും അരങ്ങേറി.
Kerala
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര എഐ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, പുതിയ പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് അവതരിപ്പിച്ചു.
പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഫോട്ടോഗ്രഫി, അത്യാധുനിക എഐ സവിശേഷതകള്‍, ആകര്‍ഷകമായ രൂപകല്‍പ്പന, മികച്ച പ്രകടനം എന്നിവയുടെ സമന്വയമായ സ്മാര്‍ട്ട്ഫോണ്‍ 44,999 രൂപ പ്രാരംഭ വിലയില്‍ വിപണിയിലെത്തുന്നു.
50 മെഗാപിക്സല്‍ സോണി ലിറ്റിയ 710 പ്രധാന കാമറ, 50 മെഗാപിക്സല്‍ 3.5 മടങ്ങ് പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയ പ്രത്യേകതകളുണ്ട്.
Business
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി.
കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വാഷിംഗ് മെഷീന് വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന് ശ്രേണി ബോഷ് പുറത്തിറക്കിയത്.
ഏഴു മുതല്‍ 12 കിലോഗ്രാം വരെയുള്ള ശേഷിയുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനായി അഡ്വാന്‍സ് വാഷ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
വസ്ത്രങ്ങളുടെ ഗുണനിലാവാരം നഷ്ടമാകാതെ കറകള്‍ നീക്കാനുള്ള പവര്വേവ് വാഷ് സാങ്കേതികവിദ്യ, തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള 10 സ്മാര്‍ട്ട് വാഷ് പ്രോഗ്രാമുകള്‍ തുടങ്ങിയ സംവിധാനങ്ങളും മെഷീനുകളിലുണ്ട്.
ഓക്സിജന്‍ ഷോറൂമുകളില്‍ വാഷിംഗ് മെഷീനുകള്‍ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ഇഎംഐ, എക്സ്ചേഞ്ച് സൗകര്യവുമുണ്ട്. 9020100100.
Business
കൊച്ചി: ഡോര്മകാബയുടെ അംഗീകൃത ബ്രാന്‍ഡായ എഐഡോ, പ്രീമിയം സ്ലിങ്ക് പ്രൊഫൈല്‍ഡ് ഡോര്‍ സിസ്റ്റവും ഡിജിറ്റല്‍ ഡോര്‍ ലോക്ക് ശ്രേണിയും അവതരിപ്പിച്ചു.
വീടുകള്‍ക്കും വാണിജ്യ ഇടങ്ങള്‍ക്കും അനുയോജ്യമായ സ്ലൈഡിംഗ് ഡോര്‍ സംവിധാനങ്ങളും ഫിംഗര്‍പ്രിന്റ്, പിന്, ആര്‍എഫ്ഐഡി, ബ്ലൂടൂത്ത് ആക്സസ് സൗകര്യങ്ങളുള്ള ഡിജിറ്റല്‍ ഡോര്‍ ലോക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.
ആധുനിക ആര്‍ക്കിടെക്ചര്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്പന ചെയ്ത സ്ലിങ്ക് പ്രൊഫൈല്‍ഡ് ഡോര്‍ സിസ്റ്റം പ്രകടനമികവും ഭംഗിയും പ്രവര്‍ത്തനക്ഷമതയും ഒരുമിപ്പിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
Business
പരവൂര്‍: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ മറ്റ് മൂന്നാം കക്ഷി പേയ്മെന്റ് ആപ്പുകളുടെ സഹായമില്ലാതെതന്നെ മൊബൈല്‍ റീചാര്‍ജുകളും ബില്‍ പേമെന്റുകളും നേരിട്ട് നടത്താം.
ഇതിനായി ഭീം യുപിഐ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ ബിഎസ്എന്‍എല്‍ പേ കമ്പനി തങ്ങളുടെ ഔദ്യോഗിക സെല്‍ഫ് കെയര്‍ ആപ്പില്‍ ലൈവാക്കി. ബിഎസ്എന്‍എല്‍ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റര്‍) ഹാന്‍ഡില്‍ വഴിയാണ് പ്രഖ്യാപനം നടത്തിയത്.
മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനായി ഉപഭോക്താക്കള്‍ വിവിധ ആപ്പുകള്‍ക്കിടയില്‍ മാറിമാറി ഉപയോഗിക്കേണ്ടി വരുന്ന പൊതുപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്.
കൂടുതല്‍ വേഗമേറിയതും തടസമില്ലാത്തതുമായ പേമെന്റ് അനുഭവമാണ് ബിഎസ്എന്‍എല്‍ പേ ഉറപ്പുനല്‍കുന്നത്.
Business
കൊച്ചി: ലെക്സസിന്റെ ഇലക്്ട്രിക് സെഡാനായ ഇഎസ് 500 ഇ കേരളത്തിൽ അവതരിപ്പിച്ചു.
ലെക്സസ് കൊച്ചി ഷോറൂമിൽ നിപ്പോൺ മോട്ടോർ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ നയീം ഷാഹുൽ, ലെക്സസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് വൈസ്ലൈന്‍ സിഗാമണി, ലെക്സസ് ഇന്ത്യയുടെ ജനറൽ മാനേജർ ആഷിഷ് ലോമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Business
കൊച്ചി: മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറക്കി. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രഫിക്കും എഐ ഫീച്ചറുകള്‍ക്കും മുന്‍ഗണന നല്‍കിയാണ് ഈ ഫോണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
50 എംപി സോണി ലിറ്റിയ 710 മെയിന്‍ കാമറ, 50 എംപി അള്‍ട്രാ വൈഡ്-മാക്രോ ലെന്‍സ്, 50 എംപി ഫ്രണ്ട് കാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ 50 എംപി പ്രോ-ഗ്രേഡ് കാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന സവിശേഷത.
4കെ 60 എഫ്പിഎസ് വീഡിയോ റിക്കാര്‍ഡിംഗും യഥാര്‍ഥ നിറങ്ങള്‍ ഒപ്പിയെടുക്കാന്‍ പാന്റോണ്‍ വാലിഡേറ്റഡ് സപ്പോര്‍ട്ടും മോട്ടോ എഐയുടെ പിന്‍ബലവും ഫോണിലുണ്ട്.
മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്സ്ട്രീം പ്രൊസസറാണ് എഡ്ജ് 70 പ്രോയ്ക്ക് കരുത്തേകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇതില്‍, 6.8 ഇഞ്ച് 144 ഹെര്‍ട്സ് 1.5 കെ ട്രൂ കളര്‍ ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്.
District News
മൂടിയൂര്ക്കര: മുടിയൂര്‍ക്കര തിരുക്കുടുംബ പള്ളിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ ഓപ്പണ്‍ കബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജില്‍ വരുന്ന രോഗികള്‍ക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ 24 മണിക്കൂറും കബോര്‍ഡില്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. യോഗത്തില്‍ മെഡിക്കൽ കോളജ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍, കൈക്കാരന്മാര്, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Business
കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ഈ സെഗ്മെന്റിൽ ആര്ടിആര് 160 4വി പുതുമകളുമായി അവതരിപ്പിച്ചു.
ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്റിനൊപ്പം രണ്ട് പുതിയ വേരിയന്റുകളാണ് അവതരിപ്പിച്ചത്.
ഈ അപ്ഡേറ്റോടെ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, ഓള്-എല്‍ഇഡി ലൈറ്റിംഗ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ ഫീച്ചറുകള്‍ ഇനിമുതല്‍ ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും.
Business
കൊച്ചി: ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ വിവിധ ട്രക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ് 9 ആപ്പിനാണ് സിബി എം. ലൂക്കോസ് തുടക്കമിട്ടത്.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാക്കുന്നതാണ് എസ്9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്തു ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേമെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്തൃ സേവനത്തിനായി ചരക്കുലോറി ശൃംഖലയും റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്.
നിർമിതബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സിബി എം. ലൂക്കോസ് അറിയിച്ചു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചു.
കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിബി ലോജിസ്റ്റിക് എസ് 9 ആപ്പിന് പത്തു സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്.സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം സ്വദേശിയായ സിബി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്ധരായ സിബി മൈനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സ്ഥാപകൻകൂടിയാണ്. സിബി ലോജിസ്റ്റിക്സിന്റെ ട്രക്ക് അഗ്രിഗേഷൻ എസ്9 കസ്റ്റമർ ആപ് പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു.
Business
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചു.
ബാസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ എന്ന പ്രാരംഭവിലയില്‍ ലഭ്യമാകും.
ബാസ് മോഡല്‍ വാഹനത്തിന്റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപയാണ് എക്സ്ഷോറൂം വില.
Business
കൊച്ചി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ലൈറ്റ് വെയ്റ്റ് ആഭരണ ശേഖരമായ സോള്‍ പുറത്തിറക്കി. സമകാലിക ഡിസൈനുകളില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച ആഭരണ ശേഖരമാണിത്.
14, 18 കാരറ്റ് സ്വര്‍ണത്തില്‍ പ്രകൃതിദത്ത വജ്രങ്ങള്‍ കൊണ്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഡയമണ്ട് പെന്‍ഡന്റുകള്‍, ഇയര്‍ റിംഗുകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റുകള്, ചെയിനുകള്‍ എന്നിവ പുതിയ ശേഖരത്തിലുണ്ട്.
20,000 രൂപ മുതല്‍ ആരംഭിക്കുന്ന സോള്‍ കളക്ഷന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഓണ്‍ലൈനിലും ലഭിക്കും.
Tech
യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ചു.
സ്മാർട്ട് ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.
മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.
സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്റെ സിഇഒ, പ്രസിഡന്റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.
1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്സ് 4 പ്രൊ, ഗാലക്സി ബഡ്സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.
Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (എബിഎസ്) സ്കൂൾ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഡിഗ്രി പ്രോഗ്രാമായി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (ബിബിഎ ഹോണേഴ്സ്) നുള്ള അഡ്മിഷൻ ആരംഭിച്ചു.
നാലു വർഷം നീളുന്ന ഈ ഡിഗ്രി പൂർണമായും റെസിഡൻഷ്യൽ ആണ്. ഐഐഎം, ഐഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രവൃത്തി പരിചയം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിക്കുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന കോഴ്സിൽ മാനേജ്മെന്റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, എഐ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതോടൊപ്പം വർഷം തോറുമുള്ള ഇന്റേൺഷിപ്പ് വഴി പഠിക്കുന്നവ പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐമ്മിന്റെയും ലോകത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതികളുടെ ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആധുനിക അധ്യാപന രീതികളും പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുടെ മെന്ററിംഗും ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്മന്റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ്, ഭാരതത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ, തുടങ്ങിയവ ഈ കോഴ്സിന്റെ സവിശേഷതകളാണ്. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നൂറു ശതമാനം പ്ലേസ്മെന്റും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് ലഭ്യമാകുന്നു.
ഐഐഎം, ഐഐടി, തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ് കോഴ്സ് ഡയറക്ടറായും ഫാ. പയസ് കൊച്ചുപറമ്പിൽ കോഴ്സ് കോഓർഡിനേറ്ററായും ചാർജെടുത്തു. വിശദമായ വിവരങ്ങൾക്കും അഡ്മിഷനും - www.amaljyothi.ac.in, [email protected]. പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോഴ്സ് ഡയറക്ടർ - ബിബിഎ ഹോണേഴ്സ് ഡോ. തോമസ് ജോസഫ്, കോഴ്സ് കോഓർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.