Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചെറുപ്പക്കാര്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും കുര്യൻ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയോട് പറയുമെന്നും ഇനി പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും കുര്യന് പറഞ്ഞു.
പാര്‍ട്ടി തീരുമാനിക്കുന്നവരായിരിക്കും സ്ഥാനാര്‍ഥികള്‍. സ്വയം പ്രഖ്യാപിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ ആയെന്നും വരാം, ആയില്ലെന്നും വരാം. അത് വലിയ കാര്യമൊന്നുമില്ല. അതിപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് പറയാം. ഞാന്‍ മത്സരിക്കുന്നുവെന്ന് എനിക്ക് വേണമെങ്കില്‍ പറയാം.
ചെറുപ്പക്കാര്‍ മത്സരിക്കണമെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മത്സരിക്കാന്‍ താല്പര്യമില്ല. മത്സരിക്കാന്‍ പാര്‍ട്ടി എന്നോട് പറഞ്ഞാല്‍ ഞാന്‍ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കും. കുര്യന് പറഞ്ഞു.
District News
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയിരിക്കെ സീറ്റുകളെയും സ്ഥാനാര്‍ഥികളെയും ചൊല്ലി അണിയറ ചര്‍ച്ചകള്‍ സജീവം. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയിലുണ്ടാക്കാവുന്ന പ്രതിഫലനം നിര്‍ണായകമാണ്.
മാണി വിഭാഗം കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതിനു പിന്നാലെ 2021ല്‍ ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ യുഡിഎഫിന് നഷ്ടമായി. ഇതു തിരിച്ചുപിടിക്കാന്‍ യുഡിഎഫില്‍ മണ്ഡലമാറ്റം ഉള്‍പ്പെടെ ചര്‍ച്ചകളുണ്ടാകും.
പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്വതന്ത്രര്‍ നിര്‍ണായകമായി
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വൈക്കം എംഎല്‍എ സി.കെ. ആശ (സിപിഐ)യ്ക്കായിരുന്നു; 29,122. രണ്ടാമത് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (കോണ്‍). 18,743 വോട്ടുകളുടെ ഭൂരിപക്ഷമാണു തിരുവഞ്ചൂരിനു ലഭിച്ചത്.
ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫാണ്-4256. ഡോ. എന്‍. ജയരാജ് (കേരള കോണ്‍-എം)-കാഞ്ഞിരപ്പള്ളി (13,703), ജോബ് മൈക്കിള്‍ (കേരള കോണ്‍ .എം)-ചങ്ങനാശേരി (6059), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (കേരള കോണ്‍. എം)പൂഞ്ഞാര്‍ (16,817), ഉമ്മന്‍ ചാണ്ടി (കോണ്‍)-പുതുപ്പള്ളി (9044), മാണി സി. കാപ്പന് -പാലാ (15,386), വി.എന്‍. വാസവന് (സിപിഎം) -ഏറ്റുമാനൂര്‍ (14,303). പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം 38,000.
പി.സി. ജോര്‍ജിന് 41,049 വോട്ട്
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിധി നിര്‍ണായകമായത് സ്വതന്ത്രന് പി.സി. ജോര്‍ജ് പിടിച്ച വോട്ടുകള്‍. എല്‍ഡിഎഫില്‍നിന്നും മത്സരിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 57,630 വോട്ടുകള്‍ നേടിയപ്പോള്‍ 41,049 വോട്ടുകള്‍ നേടി പി.സി. ജോര്‍ജ് രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുവന്ന യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടോമി കല്ലാനിക്ക് 33,694 വോട്ടുകള്‍. 16,817 വോട്ടുകളുടെ ഭൂരിപക്ഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനു ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി എം.പി. സെന്നിന് 2928 വോട്ടുകള്‍ ലഭിച്ചു.
ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് 7410 വോട്ടു പിടിച്ചു
ഏറ്റുമാനൂര്‍ മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാര്‍ഥി ലതികാ സുഭാഷിന്റെ വോട്ടുകള്‍ നിര്‍ണായകമായി. ലതിക 7410 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് 56,632 വോട്ടുകള്‍. യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിന് 42,598 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.എന്‍. ഹരികുമാറിന് 13,401 വോട്ടുകള്‍. 14,303 വോട്ടുകളുടെ ഭൂരിപക്ഷമാണ് വാസവനു ലഭിച്ചത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രയായി മത്സരിച്ചത്.
ബിജെപി കരുത്തു കാട്ടിയത് കാഞ്ഞിരപ്പള്ളിയില്‍
എന്‍ഡിഎ മുന്നണിയില്‍ ബിജെപിയും ബിഡിജെഎസുമാണു മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലായി 80 ക്രൈസ്തവ സ്ഥാനാര്‍ഥികളെ പരീക്ഷിച്ചതില്‍ കാര്യമായ നേട്ടമുണ്ടായില്ല. ക്രിസ്ത്യന്‍ വോട്ടുകളേറെയും യുഡിഎഫില്‍ ഏകീകരിച്ചതിന്റെ ഫലം വാര്‍ഡുതലത്തില്‍ വരെ പ്രകടമായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍, വൈക്കം മണ്ഡലങ്ങളില്‍ ഒഴികെ ബിജെപിയാണു മത്സരിച്ചത്. അല്‍ഫോന്‍സ് കണ്ണന്താനമാണ് അന്ന് വോട്ടുനിലയില്‍ ഒന്നാമതെത്തിയത്. ജന്മനാടായ മണിമല ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കണ്ണന്താനത്തിന് 28,568 വോട്ടുകള്‍ കിട്ടി. മറ്റിടങ്ങളില്‍ ശരാശരി പന്തീരായിരം വോട്ടുകളാണ് എന്‍ഡിഎ നേടിയത്.
പുതുപ്പള്ളി- എന്‍. ഹരി-11,495, ഏറ്റുമാനൂര്‍- ടി.എന്‍. ഹരികുമാര്‍-13,401, കടുത്തുരുത്തി- ജി. ലിജിന്‍ലാല്‍-11,419, ചങ്ങനാശേരി- ജി. രാമന്നായര്-14,106, പാലാ- ജെ. പ്രമീളാദേവി-10,869 എന്നതാണ് ബിജെപിയുടെ വോട്ടുബലം.
ബിഡിജെഎസില്‍ മത്സരിച്ച അജിത സാബു വൈക്കത്ത് 11,708, പൂഞ്ഞാറില്‍ എംപി സെന്‍ 2928 വോട്ടുകള്‍ നേടി. എന്‍ഡിഎ ഏറ്റവും പിന്നില്‍ പോയത് പൂഞ്ഞാറിലാണ്. അവിടെ ബിജെപി വോട്ടുകള്‍ ഏറെക്കുറെ പൂര്‍ണമായി പി.സി. ജോര്‍ജിനായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി. ലിജിന്‍ ലാലിന് 6558 വോട്ടുകളേ നേടാനായുള്ളൂ.
ഇത്തവണ പി.സി. ജോര്‍ജ് പൂഞ്ഞാറിലും ഷോണ്‍ ജോര്‍ജ് പാലായിലും മത്സരിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ പരിഗണിക്കുന്നുണ്ട്. സിപിഎം വിട്ട് ബിജെപിയിലെത്തിയ റെജി ലൂക്കോസ് കടുത്തുരുത്തിയില്‍ മത്സരിച്ചേക്കും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ആരംഭിച്ച സമ്മേളനം വെള്ളിയാഴ്ചവരെ ചേരാനാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ ശബരിമലയിലെ ദ്വാരപാലകശില്‍പ്പം കാണാതായ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പ്രമേയം മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ചു.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനു ശേഷമായിരുന്നു പ്രമേയം കൊണ്ടു വന്നത്. വെള്ളിയാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബില്ലുകൾ കൂടി ഇന്ന് പാസാക്കിയാണ് സഭ പിരിഞ്ഞത്.
ഇന്ന് നടന്ന പ്രതിഷേധത്തിൽ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിന് മർദനമേറ്റ സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തിരുന്നു. റോജി എം. ജോൺ, എം.വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിപക്ഷം സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.