Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melbourne

International

മെൽബണിൽ ഗാന്ധിപ്രതിമ കവർന്നു

ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ കവർച്ച ചെയ്യപ്പെട്ടു.

ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിലുണ്ടായിരുന്ന വെങ്കല പ്രതിമയാണ് ജനുവരി 12ന് കവർന്നത്. സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. 420 കിലോ തൂക്കമുള്ള പ്രതിമ അറത്താണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) സംഭാവന ചെയ്ത ഗാന്ധിപ്രതിമ 2021ൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് അനാച്ഛാദനം ചെയ്തത്.

Sports

ഓസ്ട്രേലിയൻ ഓപ്പൺ; അൽകാരസിനു കിരീടം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ചാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്.

സ്കോർ: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്. വിജയത്തോടെ കരിയർ ഗ്രാൻസ്‌ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 22 വയസുകാരനായ അൽകാരസിന്‍റെ പേരിലായി.

ആദ്യ സെറ്റ് 6-2 ന് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്‍റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ചെത്തിയ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല.

ഒടുവിൽ 6-3 ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് താരം മുന്നിലെത്തി. നാലാം സെറ്റിന്‍റെ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അൽകാരസ് മുന്നിലെത്തി. എന്നാൽ ജോക്കോവിച്ചും വിട്ടുകൊടുത്തില്ല. ഇതോ‌ടെ സ്കോർ 5-5 എന്ന നിലയിലായി.

സെറ്റ് ‌സ്കോർ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. തുടർന്ന് തീപാറുന്ന പോരാട്ടമാണ് നടന്നത്. അവസാനം 7-5ന് ജയിച്ച് അൽകാരസ് കിരീടത്തിൽ മുത്തമിട്ടു.

NRI

ചെണ്ടയിൽ മേള വിസ്മയം ഒരുക്കി മെൽബൺ സാന്തോം ബീറ്റ്‌സ് അരങ്ങേറി

മെൽബൺ: ഭാരതീയ സംസ്‌കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്‌ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്‍റ് തോമസ് പാരീഷിന്‍റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്‌സ് എന്ന ചെണ്ട മേള ട്രൂപ്പിന്‍റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.

ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.

താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്‍റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.

 

NRI

ഓണാഘോഷം സംഘടിപ്പിച്ച് മെൽബൺ മാർത്തോമ്മാ പള്ളി

മെൽബൺ: മാർത്തോമ്മാ പള്ളി ഓണാഘോഷം "ഓണം ഫിയസ്റ്റ' സംഘടിപ്പിച്ചു. കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ ഒരു ഉജ്വലമായ പ്രദർശനമായിരുന്ന ഈ പരിപാടി.

ആക്ടിംഗ് സ്പീക്കറും വിക്ടോറിയൻ പാർലമെന്‍റ് അംഗവുമായ ലോറൻ കഥാജ് എംപി മുഖ്യാതിഥിയായിരുന്നു. സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ.ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായിരുന്നു.

കഥാജ് "നിലവിളക്ക്' കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജിബിൻ സാബു ഓണപ്രസംഗം നടത്തി. മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

 

International

മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് സീറോ മലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക ദേവാലയത്തിന്‍റെ കൂദാശകർമം ജൂലൈ 12ന് മെൽബണ്‍ സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും. മെൽബണ്‍ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ്‍ പനംതോട്ടത്തിൽ, മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ്‍ അതിരൂപത സഹായ മെത്രാൻ ആന്‍റണി ജോണ്‍, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും.


ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.


2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ്‍ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബണ്‍ രൂപത പ്രഖ്യാപിച്ചത്. മെൽബണ്‍ സീറോ മലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ ദേവാലയമാണ്. മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് ഇടവക ദേവാലയം. മെൽബണ്‍ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്‍റെ ദീർഘനാളത്തെ പ്രാർത്ഥനയുടെയും ത്യാഗത്തിന്‍റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശക്കായി ഒരുങ്ങുന്ന മെൽബണ്‍ സൗത്ത് ഈസ്‌സ് ഇടവക ദേവാലയം.

Latest News

Corehub Up