Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Members

വിബിജിറാംജി: ഇ കെവൈസി പൂർത്തിയാക്കാത്തവർക്കും അംഗമാകാം

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നേരത്തേ (എംജിഎൻആർഇജിഎ) രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികളെയും ഇ കെവൈസി പൂർത്തിയായില്ലെങ്കിലും വികസിത് ഭാരത് ഗാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബിജി റാം ജി) പദ്ധതിയിലേക്കു മാറ്റിയതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി.

പദ്ധതിയിൽ അംഗങ്ങളായ 57 ലക്ഷത്തോളം സജീവ തൊഴിലാളികളുടെ ഇ കെവൈസി നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.

ഇ കെവൈസി പൂർത്തിയായിട്ടില്ല എന്ന കാരണത്താൽ ഒരാൾക്കും നിയമപരമായ തൊഴിൽ അവകാശം നിഷേധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. തൊഴിൽ ആവശ്യപ്പെടുന്നതിനോ ലഭിക്കുന്നതിനോ ഈ നടപടി തടസമാകില്ലെന്നും മന്ത്രാലയം അറിയിച്ചു.

വിബി ജി റാം ജി പദ്ധതിവഴി ഇതുവരെ 2.11 കോടി പേർക്കു തൊഴിൽ നൽകിയതായാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ആകെ 15.89 കോടി തൊഴിലാളികളുടെയും 10.27 കോടി സജീവ തൊഴിലാളികളുടെയും ഇ കെവൈസി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

National

ലോക്സഭയുടെ അംഗസംഖ്യ വർധിപ്പിക്കൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരം: കോണ്‍ഗ്രസ്

ന്യൂഡൽഹി: ലോക്സഭയുടെ അംഗസംഖ്യ 50 ശതമാനമായി വർധിപ്പിക്കുന്ന ബിൽ ബുൾഡോസ് ചെയ്യാൻ മോദി സർക്കാർ നിർദേശിക്കുന്നുണ്ടെന്നും ഇത്തരമൊരു ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.

ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവ് വരുത്താൻ നിർദേശമുണ്ടെന്നും ഇതു യഥാർഥത്തിൽ വഞ്ചനാപരമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.

നിലവിലെ അനുപാതങ്ങൾ മാറില്ലെങ്കിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽ നിലവിൽ 80 സീറ്റുകളും തമിഴ്നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. നിർദിഷ്‌ട ബില്ലിലൂടെ ഉത്തർപ്രദേശിന്‍റെ അംഗസംഖ്യ 120ലേക്ക് കുതിക്കും.

തമിഴ്നാട്ടിലാകട്ടെ പരമാവധി 59 വരെ മാത്രമേ എത്തൂ. ഇതുപോലെതന്നെ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽനിന്ന് 30ലേക്ക് എത്തുമെങ്കിലും ബിഹാറിൽ 40ൽനിന്ന് 60ലേക്ക് ഉയരും. മൊത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 66 സീറ്റുകൾ നേടുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 200 സീറ്റുകൾ നേടും.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

തെക്ക്, വടക്കുകിഴക്കൻ, പശ്ചിമ മേഖലകളിലെ ചെറിയ സംസ്ഥാനങ്ങൾക്കു ദോഷകരമാകുന്ന നിയമം തയാറാക്കാൻ മോദി ഏകപക്ഷീയമായി തയാറെടുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

തെലുങ്കാന മുഖ്യമന്ത്രി ഇതിനോടകം അപകടത്തിന്‍റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിർദേശം ഔദ്യോഗികമാകുന്പോൾ മറ്റുള്ളവരും ഒപ്പം ചേരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

District News

വെള്ളനാട് പഞ്ചായത്ത്:വെള്ളനാട് ശശി പ്രസിഡന്‍റ്; പ്രതീജ വൈസ് പ്രസിഡന്‍റ്

നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിൽ എൽഡിഎഫിലെ വെള്ളനാട് ശശിയെ പ്രസിഡന്‍റായും പ്രതീജയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. കമ്പനിമുക്ക് വാർഡിൽ നിന്നും 33 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശശി വിജയിച്ചത്. ആറാം തവണയാണ് ശശി പ്രസിഡന്‍റാകുന്നത്. ഒരുതവണ വൈസ് പ്രസിഡന്‍റായും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

384 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കണ്ണമ്പള്ളി വാർഡിൽ നിന്നാണ് പ്രതീജ വിജയിച്ചത്. 2015-ലും പ്രതീജ ഈ വാർഡിൽ നിന്നും വിജയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവർക്കു വരണാധികാരി നെടുമങ്ങാട് സഹകരണ വകുപ്പു ഓഡിറ്റ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ എ.പി. അജിത്ത് കുമാർ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് സെക്രട്ടറി എൽ. സിന്ധു, പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Kerala

സണ്‍ഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: വിശദമായ പഠനം വേണമെന്നു സഭകൾ

തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍റെ ശിപാർശപ്രകാരം ക്രിസ്ത്യൻ പള്ളികളിലെ സണ്‍ഡേ സ്കൂൾ അധ്യാപകർക്ക് ക്ഷേമനിധി നൽകണമെന്ന അഭിപ്രായത്തിൽ വിശദമായ പഠനം വേണമെന്നു വിവിധ ക്രിസ്ത്യൻ സഭകൾ.

കഴിഞ്ഞ ദിവസം ന്യൂനപക്ഷ ഡയറക്ടറേറ്റ് വിളിച്ചുചേർത്ത യോഗത്തിലാണു വിവിധ സഭാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

യോഗം സംബന്ധിച്ച് തലേ ദിവസം മാത്രമാണ് അറിയിപ്പുകൾ പല സഭാ അധികാരികൾക്കും ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷേമനിധി ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കണമെന്നും ഇവർ അഭിപ്രായം അറിയിച്ചു.

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.

Latest News

Corehub Up