Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meppadi

പുഞ്ചിരിമട്ടം ദുരന്തം: മേപ്പാടിയിൽ ബഡ്സ് സ്കൂളിന് നിർമിച്ച കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

കൽപ്പറ്റ: മറുനാടൻ കർഷക കുട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ(യുഎഫ്പിഎ) മേപ്പാടി പഞ്ചായത്ത് ബഡ്സ് സ്കൂളിന് നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.

പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരെ ചേർത്തുപിടിക്കുന്നതിന് രൂപം നൽകിയ ’ഹൃദയപൂർവം യുഎഫ്പിഎ’ പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് കെട്ടിടം. അസോസിയേഷൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് മേപ്പാടി ടൗണിൽ പഞ്ചായത്ത് ലഭ്യമാക്കിയ ഒന്പത് സെന്‍റ് സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.

കർഷക ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് യുഎഫ്പിഎ ആരംഭിച്ച ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ’ഹൃദയപൂർവം’ പദ്ധതി ആവിഷ്കരിച്ചത്. കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികളിൽനിന്നു സമാഹരിച്ച തുകയാണ് കെട്ടിടനിർമാണത്തിന് വിനിയോഗിച്ചത്.

2025 മേയ് മൂന്നിനാണ് പ്രവൃത്തി ആരംഭിച്ചത്. നിലവിൽ 21 പേർ ബഡ്സ് സ്കൂൾ വിദ്യാർഥികളാണ്. ചുറ്റുമതിലും ഇന്‍റർലോക് പാകിയ മുറ്റവും നിർമിച്ചും അകമേയുള്ള പ്രവൃത്തികൾ നടത്തിയും കുട്ടികൾക്കുള്ള ഊഞ്ഞാലുകൾ, വിനോദത്തിനുള്ള മറ്റുപകരണങ്ങൾ, ഫർണിച്ചർ എന്നിവ സജ്ജീകരിച്ചുമാണ് കെട്ടിടം പഞ്ചായത്തിന് കൈമാറുന്നതെന്ന് യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ, ജനറൽ കണ്‍വീനർ ജോബിൻ ജോസ് പാറപ്പുറം, ട്രഷറർ അജി കുര്യൻ, ജോയിന്‍റ് സെക്രട്ടറിമാരായ അനൂപ് മാത്യു, എം.എസ്. സുനിൽകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജെ. ഷിജു, ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെട്ടിടം ഉദ്ഘാടനം 29ന് രാവിലെ 10ന് കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ അധ്യക്ഷത വഹിക്കും. ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഉഷ വിജയൻ എംഎൽഎ ഉപഹാര സമർപ്പണം നിർവഹിക്കും.

കെട്ടിടത്തിന്‍റെ താക്കോൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ടി. ഹംസ, യുഎഫ്പിഎ മുൻ ദേശീയ ചെയർമാൻ എമിസണ്‍ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഫ്പിഎ ഓണോഘോഷവും ഉണ്ടാകുമെന്ന് ഭാരവാഹികൾപറഞ്ഞു.

വിലങ്ങാട് പ്രകൃതിദുരന്തബാധിതനായ അംഗത്തിന് ഭവന നിർമാണം പൂർത്തിയാക്കുന്നതിന് യുഎഫ്പിഎ അഞ്ച് ലക്ഷം രൂപ ലഭ്യമാക്കിയിരുന്നു.

Kerala

സുരക്ഷാനടപടികൾ അവഗണിച്ചു; മണ്ണ് കൂട്ടിയിട്ടത് അശാസ്ത്രീയമായി

കൽപ്പറ്റ: മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ അഥോറിറ്റിയുടെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാടാണ് കള്ളാടി ദുരന്തത്തിനു പ്രധാനകാരണം.

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ തുരങ്കപാത നിർമാണം പുരോഗമിക്കുന്നതിനിടെ സ്വീകരിക്കേണ്ടിയിരുന്ന സുരക്ഷാനടപടികളിലെ വിഴ്ചയും തുരങ്കപാതയ്ക്കായി പാറ തുരക്കുന്നതിനു സമീപം നീക്കം ചെയ്ത മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതും അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു.

24 മണിക്കൂറിനിടെ പ്രദേശത്ത് പെയ്തത് 265 മില്ലി മീറ്റർ മഴയാണ്. പ്രദേശത്ത് ശക്തമായ മഴ പെയ്തതും സമീപത്ത് ഉരുൾപൊട്ടലുണ്ടായതും ചൂണ്ടിക്കാട്ടി നിർമാണക്കന്പനിക്ക് മണ്ണ് നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകിയിരുന്നു.

എന്നാൽ, നിർമാണക്കന്പനിയായ കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന് കളക്‌ടർ അടക്കം നൽകിയ നിർദേശം അവഗണിക്കുകയായിരുന്നു. ഇതാണ് ദുരന്തം മനുഷ്യനിർമിതമാകാൻ കാരണം.

കൂട്ടിയിട്ട മണ്ണ് സമയബന്ധിതമായി നീക്കംചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നു. മണ്ണിടിച്ചിലിൽ സമീപത്തെ വീടുകൾക്കും നാശം സംഭവിച്ചു. കള്ളാടിയിലെ മസ്ജിദ് പൂർണമായും തകർന്നു.

Kerala

രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം; മുഖ്യമന്ത്രി കള്ളാടിയിലേക്ക്

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.

മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.

മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്‍റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, പോലീസ് കേസെടുത്തു

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്‍റെ അടിയന്തര നടപടി.

അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് പ്രത്യേക സംഘങ്ങളിലെ എഴുപതോളം രക്ഷാപ്രവർത്തകരാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ ആറുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.

Kerala

വയനാട്ടിൽ കനത്ത മഴ; മേപ്പാടിയിൽ കർശന നിയന്ത്രണം

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. ‌

റെഡ് അലർട്ടിന്‍റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Kerala

ക്ഷേത്രം കുത്തിത്തുറന്ന് മോഷണം; മുഖ്യപ്രതി പിടിയിൽ

കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ‌ പരിധിയിലെ കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എടക്കാട്ട് പറമ്പ്, മേത്തല്‍ വീട്ടില്‍ അക്ഷയ്കുമാര്‍(22) ആണ് പിടിയിലായത്.

ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിന്‍റെ വാതില്‍ കുത്തിപ്പൊളിച്ച് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയറും ഭണ്ഡാരങ്ങളിൽ നിന്ന് 50,00രൂപയുമാണ് കവർച്ച നടത്തിയത്.

അക്ഷയ്കുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ കെ. മുഹമ്മദ് സിനാന്‍(20), റിഫാന്‍ (20), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് കേസിൽ ആദ്യം പിടികൂടിയത്.

 

Latest News

Corehub Up