മണ്ണിടിച്ചിലിൽ മരിച്ച ആളുടെ മൃതദേഹം വൈത്തിരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുന്നു.
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റി പാര്‍പ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
രാത്രി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചാലും ആംബുലന്‍സും മെഡിക്കല്‍ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡിഎംഒ ഡോ. മൊയ്തീന് ഷാ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വി.ആര്. ഷീജ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എസ്ഐക്കു പരിക്ക്
കൽപ്പറ്റ: രാക്ഷാപ്രവര്ത്തനത്തിനിടെ തലയില്‍ കമ്പിവീണ് മേപ്പാടി എസ്ഐ സന്തോഷ്കുമാറിനു നിസാര പരിക്കേറ്റു. ഡോ. മൂപ്പന്‍സ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഒമ്പത് പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഡോ. മൂപ്പന്‍സ് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ മൂന്നു പേരാണ് ആശുപത്രി വിട്ടത്. മീനാക്ഷിയില്‍ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത സൈറ്റില്‍ ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് ചികിത്സയില്‍ തുടരുന്ന ആറു പേര്. ഇതില്‍ രണ്ടു പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
പരിക്കേറ്റവർ
മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ടതിൽ ഒന്‍പത് പേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സ തേടി. മധ്യപ്രദേശ് സ്വദേശികളായ ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തയ് ഘോഷ് (28), തമിഴ്നാട് സ്വദേശി കൂടമ്മാൾ (ജയ) (37), മലയാളികളായ കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സ തേടിയത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ കൂടമ്മാൾ (ജയ 37), സന്തോഷ് കുമാർ എന്നിവരെ ഡിസ്ചാർജ് ചെയ്തു.
Tags : Kalladi disaster relief camp Meppadi