ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം പൂർത്തിയാക്കി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
പാലക്കാട് ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ വർഷങ്ങളിൽ പോക്സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്. ജില്ലാ ജനജാഗരണ്‍സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആന്‍ഡ് വെൽഫയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധി എന്നിവരാണു ടാസ്ക് ഫോഴ്സിലുണ്ടാവുക.
പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലും ഇത്തരത്തിലൊരു സമിതി രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന നിർദേശമുണ്ടായിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് മൂന്നു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
ബോധവത്കരണം, മനഃശാ സ്ത്ര കൗണ്‍സലിംഗ്, കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള മറ്റ ു മാർഗങ്ങൾ ഇവയെല്ലാം ഈ റിപ്പോർട്ടിലുണ്ടാകും.