Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile

മൊബൈൽ നിർമാണത്തിന് 62,500 കോടി രൂപയുടെ മെഗാ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സ്മാർട്ട്‌ഫോൺ നിർമാണ മേഖലയ്ക്ക് വൻ ഉത്തേജനം നൽകുന്നതിനായി 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമാണ പദ്ധതി (എംപിഎംഎസ്) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.

ആഭ്യന്തരമായി മൊബൈൽ ഫോണുകൾ നിർമിക്കുന്നതിനൊപ്പം ഫോണുകളുടെ ഘടകഭാഗങ്ങൾ രാജ്യത്തിനകത്തുനിന്നുതന്നെ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയുമാണ് അഞ്ചു വർഷം നീളുന്ന ഈ ഇൻസെന്‍റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുന്പ് നടപ്പാക്കിയ പിഎൽഐ 1.0 പദ്ധതി ഉത്പാദന-നിക്ഷേപ ലക്ഷ്യങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പുതിയ വിപുലീകരിച്ച പദ്ധതി നിലവിൽവരുന്നത്.

2026 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പ് സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്ന പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ തുടരുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു.

പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോണുകളുടെ നിശ്ചിത വിൽപനയ്ക്ക് 2.25 ശതമാനം മുതൽ അഞ്ചു ശതമാനം വരെ സാമ്പത്തിക ആനുകൂല്യം കമ്പനികൾക്കു ലഭിക്കും. ഇതിനുപുറമെ, ഫോണിന്‍റെ ഘടകഭാഗങ്ങൾ തദ്ദേശീയമായി വാങ്ങുന്ന കമ്പനികൾക്ക് 1.5 ശതമാനം അധിക ഇൻസെന്‍റീവും ലഭിക്കുന്നതാണ്.

ഇന്ത്യൻ ബ്രാൻഡുകളെ ആഗോള വിപണിയിലേക്കു വളർത്തുന്നതിനായുള്ള പ്രത്യേക ആനുകൂല്യങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിലുണ്ട്. ഉത്പന്നങ്ങളുടെ രൂപകൽപന, ഗവേഷണം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനായി നിശ്ചിത വിൽപനയിൽ മൂന്നു ശതമാനം അധിക ആനുകൂല്യം നൽകും.

കൂടാതെ, വിദേശ വിപണികളിലേക്കു വ്യാപിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ഹാൻഡ്‌സെറ്റ് ബ്രാൻഡുകൾക്ക് പരമാവധി അഞ്ചു ശതമാനം ഉയർന്ന ഇൻസെന്‍റീവ് നൽകുമെന്നും സെക്രട്ടറി വ്യക്തമാക്കി. പുതിയ പദ്ധതിയിലൂടെ കൂടുതൽ ആഗോള നിക്ഷേപം ആകർഷിക്കാനും ഇന്ത്യയെ ആഗോള ഇലക്‌ട്രോണിക്സ് നിർമാണ ഹബ്ബാക്കി മാറ്റാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Business

ഉജ്ജീവന്‍ ഈസി അവതരിപ്പിച്ചു

കൊച്ചി: ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂടുതല്‍ മെച്ചപ്പെടുത്തിയ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമായ ഉജ്ജീവന്‍ ഈസി (ഇ ഇസഡ് വൈ) അവതരിപ്പിച്ചു.

ചെറുകിട ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഉജ്ജീവന്‍ ഈസി ഏകീകൃതവും സുരക്ഷിതവുമായ ബാങ്കിംഗ് അനുഭവങ്ങളാണു ലഭ്യമാക്കുക.

മൊബൈല്‍, വെബ് ചാനലുകളിലൂടെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, പഞ്ചാബി, തമിഴ് എന്നീ ഒന്പതു ഭാഷകളില്‍ ഇതു ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tech

ഐഫോണ്‍ എയര്‍ പരാജയം?; ഡിസൈനര്‍ ആപ്പിള്‍ വിട്ടു

ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.

സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്‍റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.

ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്‍പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്‍റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.

ഐ ഫോണ്‍ എയര്‍ മോഡലിന്‍റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന്‍ കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്‍റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.

Kerala

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ വാലിഡേഷൻ പ്ലാറ്റ്ഫോം

പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്‍ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.


മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്‍റെ പ്രതീക്ഷ.


ടെലികോം വകുപ്പിന്‍റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും.


ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും സാധിക്കും. ഇതു വഴി സൈബർ തട്ടിപ്പുകൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയും.


നിലവിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പരുകൾ യഥാർഥത്തിൽ അക്കൗണ്ട് ഉടമകളുടേതാണെന്ന് ഉറപ്പാക്കാൻ നിയമപരമായ ഒരു സംവിധാനവുമില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ടെലികോം സൈബർ സുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. ഇതിലൂടെ ബാങ്കുകൾക്കും ഫിൻടെക്ക് സ്ഥാപനങ്ങൾക്കും ടെലിഫോൺ നമ്പരുകളുടെ ഉടമസ്ഥാവകാശം ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട് നേരിട്ട് പരിശോധിക്കാൻ എംഎൻവി സംവിധാനം വഴി കഴിയും.
ടെലികോം കമ്പനികൾ സ്വമേധയാ ഈ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് മറ്റുള്ളവർക്ക് പ്രയോജനകരമാക്കണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഭക്ഷ്യ വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനത്തിൽ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. എന്നാൽ ഈ സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പരുകളുടെ ആധികാരികത പരിശോധിക്കണമെങ്കിൽ നിർദിഷ്ട ഫീസ് അടച്ച് അവർക്കും എംഎൻവി പ്ലാറ്റ്ഫോമിന്‍റെ ഭാഗമാകാൻ സാധിക്കും.

Latest News

Corehub Up