Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movienews

നാലാം ദിനം 50 കോടി കൊയ്ത് ലോകേഷിന്‍റെ ഡിസി  

ലോകേഷ് കനകരാജ് നായക വേഷത്തിലെത്തിയ അരുൺ മാതേശ്വരൻ ചിത്രം ‘ഡിസി’ അൻപത് കോടി ക്ലബ്ബിൽ.

സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. നാല് ദിവസം കൊണ്ടുള്ള സിനിമയുടെ ആഗോള കലക്‌ഷനാണിത്. 25 കോടിയായിരുന്നു സിനിമയുടെ ബജറ്റ്.

വാമിഖ ഗബ്ബി നായികയായെത്തിയ സിനിമയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അനിരുദ്ധിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് കൈയടി നേടുന്ന മറ്റൊരു ഘടകം.

‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലെർ’ എന്നീ സിനിമകൾക്കുശേഷം അരുൺ സംവിധാനം ചെയ്ത ‘ഡിസി’ ഗ്യാംഗ്സ്റ്റർ എന്‍റർടെയ്നറാണ്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്.

വലയൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. സഞ്ജന കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

തലൈവാസൽ വിജയ്, അവിനാശ് രഘുദേവൻ, ശ്രീകൃഷ്ണ ദയാൽ, ജവഹർ ശക്തി, പ്രണവ് തിയോഫിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

മാസ്റ്റർ’, ‘കാട്ടാളൻ’, ‘ജനനായകൻ’ തുടങ്ങിയ സിനിമകളിൽ അതിഥി വേഷത്തിലെത്തിയ ലോകേഷ് ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയാണ് ‘ഡിസി’. നേരത്തെ വിജയ് ദേവരകൊണ്ടയെ അടക്കം നായകവേഷത്തിലേക്ക് പരിഗണിച്ച സിനിമയിൽ അവസാന നിമിഷമാണ് ലോകേഷ് എത്തുന്നത്.

Movies

പക്വതായർന്ന എന്‍റെ സംസാരം ആരും പഠിപ്പിച്ചതല്ല, സ്വയം നിരീക്ഷിച്ച് പറയുന്നതാണ്: ദേവനന്ദ

മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ ഇപ്പോൾ മലയാള സിനിമയിലെ മിന്നുംതാരമാണ്. താരത്തിന്‍റെ സംസാരരീതി പോലും വലിയ ചർച്ചകൾക്കിട വരുത്തിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്താറുമുണ്ട്.

ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന കല്യാണമരം എന്ന പുതിയ കോമഡി-ത്രില്ലർ ചിത്രത്തിന്‍റെ പ്രസ് മീറ്റിലും ഓഡിയോ ലോഞ്ചിലും താരമായിരിക്കുകയാണ് ദേവനന്ദ.

അച്ഛനും അമ്മയും പറഞ്ഞു പഠിപ്പിച്ചു വിടുന്നതല്ല ഞാൻ പറയുന്നത് എന്ന് താരം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചു.

താൻ അഭിനയിക്കുന്ന സിനിമകളിലെ മുതിർന്ന താരങ്ങളെ നിരീക്ഷിച്ചും, ഓരോ ലൊക്കേഷനുകളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നുമാണ് താൻ സംസാരിക്കാൻ പഠിക്കുന്നതെന്ന് ദേവനന്ദ പറയുന്നു.  അച്ഛനും അമ്മയും നൽകുന്ന ഗൈഡൻസ് ഉണ്ടെങ്കിലും, മാധ്യമപ്രവർത്തകർ അപ്പപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്‍റെ അറിവുവെച്ച് മറുപടി പറയുകയാണെന്നും അതിൽ തെറ്റും ശരിയും ഉണ്ടാകാമെന്നും ദേവനന്ദ പറഞ്ഞു.  

'‘അച്ഛനും അമ്മയും പഠിപ്പിച്ചു തന്നു വിടുന്നതല്ല ഞാൻ പറയുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, നമ്മുടെ ജീവിതത്തിൽ സ്വയം പഠിച്ചെടുക്കുന്ന കാര്യങ്ങളാണോ അതോ പൂർണമായും മാതാപിതാക്കളുടെ മാർഗനിർദ്ദേശമാണോ എന്ന് ചോദിച്ചാൽ, ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിക്കുന്നതാണ്.

ഇപ്പോൾ ഓരോ പ്രഫഷനൽ അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അവിടുന്ന് കിട്ടുന്ന അനുഭവങ്ങൾ, ഓരോ പുതിയ ആളുകളെ കാണുമ്പോഴും അവർ പകർന്നു തരുന്ന അറിവുകൾ എല്ലാം വ്യത്യസ്തമായിരിക്കും. 

നമ്മൾ പോകുന്ന ഇടങ്ങളിൽ നിന്നൊക്കെ കിട്ടുന്ന അറിവാണത്.  ഞാൻ പറയുന്നത് ഒരുപക്ഷേ തെറ്റായിരിക്കാം, കാരണം എനിക്ക് കിട്ടുന്ന ആ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. അല്ലാതെ അച്ഛനും അമ്മയും ഓരോ വാക്കും പഠിപ്പിച്ചു തരുന്നതല്ല. 

നിങ്ങളൊക്കെ ഏത് ചോദ്യമാണ് ചോദിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാൻ കഴിയില്ല. നമ്മൾ ഇവിടെ വന്നിരിക്കുമ്പോൾ നിങ്ങളുടെ മനസിൽ ആ സാഹചര്യത്തിൽ എന്താണോ തോന്നുന്നത്, അതാണ് മാധ്യമപ്രവർത്തകർ ചോദിക്കാറുള്ളത്. ആ നിമിഷത്തിൽ തന്നെയാണ് ഞങ്ങൾ അതിന് മറുപടി നൽകുന്നത്.

പലർക്കും ഉള്ള സംശയമാണ് ഇന്‍റർവ്യൂവിന് മുൻപേ ചോദ്യങ്ങൾ നൽകാറുണ്ടോ എന്നും, ഞങ്ങൾ അത് പഠിച്ചു തയ്യാറെടുത്തു വന്നാണോ മറുപടി പറയുന്നതെന്നും. എന്നാൽ എല്ലാവരും അറിയാനായി പറയുകയാണ്, അഭിമുഖങ്ങൾക്ക് മുൻകൂട്ടി ചോദ്യങ്ങൾ തരാറില്ല. ആ സെക്കൻഡിൽ ചോദിക്കുന്ന കാര്യത്തിന് അപ്പോൾ തന്നെ മറുപടി പറയുകയാണ് ചെയ്യുന്നത്.

എനിക്കറിയാവുന്ന രീതിയിൽ എന്‍റെ വാക്കുകളിലൂടെയാണ് ഞാൻ അത് പറയുന്നത്. അതിൽ ശരിയും തെറ്റുമുണ്ടാകാം. അച്ഛനും അമ്മയും പറഞ്ഞു പഠിപ്പിക്കുന്നതല്ലെങ്കിലും അവരിൽ നിന്ന് ഒത്തിരി അറിവുകൾ എനിക്ക് ലഭിക്കാറുണ്ട്. കാരണം എന്നെക്കാളും ഒരുപാട് ലോകം കണ്ടവരും അനുഭവസമ്പത്തുള്ളവരുമാണ് അവർ.

ഒരു സാഹചര്യം എങ്ങനെ നേരിടണം അല്ലെങ്കിൽ അതിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നൊക്കെ പറഞ്ഞുതരുന്നത് അച്ഛനും അമ്മയുമാണ്. അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും.

പിന്നെ ഇത്രയും നല്ല പ്രഫഷണൽ ആയ ആളുകളുടെ കൂടെ ജോലി ചെയ്യുമ്പോൾ അത് നമ്മുടെ സംസാരത്തിൽ മാത്രമല്ല, പ്രവർത്തിയിലും കൊണ്ടുവരാൻ സാധിക്കും. അഭിനയത്തിലാണെങ്കിലും മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് നമ്മളെ ഒരുപാട് സഹായിക്കുന്ന കാര്യമാണ്. ഇത്രയും നല്ലൊരു ചോദ്യം ചോദിച്ചതിന് ഒത്തിരി നന്ദി.’’  ദേവനന്ദ പറഞ്ഞു.

Movies

സുരഭിയെ നായികയാക്കി ജയരാജിന്‍റെ അവൾ; മനം കവർന്ന് ചിത്രത്തിലെ പുതിയ ഗാനം

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്‍റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച "നീയറിഞ്ഞോ രാക്കിളി' എന്ന ഗാനമാണ് റിലീസായത്.

സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി.

Movies

അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ; 40ാം ജന്മദിനത്തിൽ നൊമ്പരക്കുറിപ്പുമായി കാവ്യ മാധവൻ

അച്ഛൻ കൂടെയില്ലാത്ത ആദ്യത്തെ പിറന്നാളാണ് തനിക്കിതെന്നും അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് ഈ ദിനത്തിൽ തനിക്ക് സ്വന്തനമാകുന്നതെന്നും കുറിച്ച് നടി കാവ്യ മാധവൻ. താരത്തിന്‍റെ 40-ാം ജൻമദിനമാണിന്ന്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.

ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്‍റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്‍റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്. കാവ്യ കുറിച്ചു.

രണ്ടുമാസങ്ങൾക്ക് മുൻപ് ജൂൺ 17-നാണ് കാവ്യയുടെ പിതാവ് പി. മാധവൻ അന്തരിച്ചത്. ചെന്നൈയിൽ കാവ്യയ്ക്കൊപ്പമായിരുന്നു ഇവരുടെ താമസം.

കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്‍റെ വിയോഗം നടിയെ തളർത്തിയിരുന്നു. കാവ്യ മാധവന്‍റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്‍. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്‍കിയ വ്യക്തി.

പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്‍റെ ഒരായുസിന്‍റെ പ്രയത്നം ഉണ്ട്.

Movies

അച്ഛന്‍റെ സുഹൃത്തുക്കളുമായി ബന്ധം വെയ്ക്കാറില്ല, അവർ പാര മാത്രമേ വച്ചിട്ടുള്ളൂ: ധ്യാൻ

അച്ഛന്‍റെ സുഹൃത്തുക്കൾ തനിക്ക് പാരയാകാറുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ സുഹൃത്തുക്കളുമായി ബന്ധം പുലർത്താറില്ലെന്നും സിനിമയിലെ തന്‍റെ പ്രകടനം മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകുമെന്നതാണ് ഇതിനു കാരണമെന്നും ധ്യാൻ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഭീഷ്മറിന്‍റെ സെറ്റിൽ സംസാരിക്കുകയായിരുന്നു താരം.

‘‘അൻസാജ് നമ്മുടെ ഒരു സുഹൃത്താണ്. അൻസാജ് കുറെ വർഷങ്ങൾക്ക് മുന്നേ എന്നോട് ഒരു കഥയെകുറിച്ച് പറയുഞ്ഞു. അന്ന് കേട്ടപ്പോൾ തന്നെ ഒരു താല്പര്യം തോന്നിയിരുന്നു. പിന്നീട് അങ്കിൾ (ഈസ്റ്റ് കോസ്റ്റ് വിജയൻ) അത് റീവർക്ക് ചെയ്ത് അതിനെ ഭംഗിയാക്കി മാറ്റി.

കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അങ്കിളിനെ കാണുന്നത്. പണ്ട് ചെറുപ്പത്തിൽ കണ്ടതാണ്. അച്ഛന്‍റെ സുഹൃത്താണ് അങ്കിൾ. അച്ഛന്‍റെ സുഹൃത്തുക്കളുമായിട്ടുള്ള ബന്ധം നമ്മൾ അധികം വളർത്താറില്ല. അച്ഛന്‍റെ സുഹൃത്തുക്കളൊക്കെ നമുക്ക് ഇന്നേവരെ ജീവിതത്തിൽ പാര മാത്രമേ വച്ചിട്ടുള്ളൂ. ധ്യാൻ പറഞ്ഞത് കൂടി നിന്നവരിലെല്ലാം ചിരി പടർത്തി.

റൊമാന്‍റിക്-ഫൺ-ഫാമിലി എന്‍റർടെയ്‌നറായാണ് ഭീഷ്മർ ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവ്യ പിള്ളയും രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു.

Movies

എനിക്കൊരു മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല: വ്യാജ വാർത്തകളിൽ ഉണ്ണി മുകുന്ദൻ

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തനിക്ക് ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.

എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമാണ കമ്പനിയായ യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.

തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.

കൊച്ചിയിൽ എംഎഡിഎംഎയുമായി യുവതി പിടിലായതിനു പിന്നാലെയാണ് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിക്കൽ ആരംഭിച്ചത്. പല ഓൺലൈൻ പേജുകളിലും നടന്‍റെ പേരു കൂടി കൂട്ടിച്ചേർത്തായിരുന്നു യുവതി അറസ്റ്റിലായ വാർത്ത പോസ്റ്റ് ചെയ്തത്.

Movies

മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു, പോസീറ്റിവ് റിവ്യൂ ഉണ്ടായിട്ടും പൊട്ടിപ്പോയ ഒരു പടത്തിന്‍റെ സംവിധായകൻ എന്ന ടാഗ്

സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ റിലീസിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥ്. പോസിറ്റീവ് റിവ്യൂ ഉണ്ടായിരുന്നിട്ടും തന്‍റെ ചിത്രം കാണാനെത്തിയവരെ പറഞ്ഞുവിട്ട് പല തിയറ്ററും ഷോ കാന്‍സല്‍ ചെയ്തുവെന്ന് വിനേഷ് ആരോപിക്കുന്നു.

തിയറ്ററുകളിൽ സാമ്പത്തികമായ പരാജയമായ സിനിമ ഈ വെള്ളിയാഴ്ച മുതൽ സൈന പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തും.

വിനേഷിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

തിയറ്റർ റിലീസിന് ശേഷം സ്താനാർത്തി ശ്രീക്കുട്ടന് സംഭവിച്ച ചില കാര്യങ്ങൾ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. എന്‍റെ 5 വർഷത്തെ ഇൻവെസ്റ്റ്മെന്‍റ് ആണ്.

ആദ്യ ദിവസം ക്രൂ ഷോ, അതിൽ പോസിറ്റിവ് അഭിപ്രായങ്ങൾ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്‍റിൽ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ ഞെട്ടിച്ചത് സംവിധായകൻ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്പോൻസിൽ ആണ്. അവിടെ ഒരു പ്രതീക്ഷ തോന്നി.

നേരെ പദ്മ തിയറ്ററിൽ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നിൽ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റർ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ.

സോഷ്യൽ മീഡിയയിൽ നല്ല റിവ്യൂസ് വരാൻ തുടങ്ങി. അപ്പോഴും എനിക്ക് നിർവികാരത തന്നെയാണ്. ഭരദ്വാജ് രംഗന് പടം കാണണമെങ്കിൽ റിലീസ് ഇല്ലാത്തതിനാൽ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല.

നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാൻ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോൾ പുള്ളിയുടെ ബ്ലോഗിൽ റിവ്യൂ വന്നു. പോസിറ്റിവ് ആണ്. അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു.

അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാൻ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കിൽ ഒരുപാട് വലിയ സഹായം ആയേനെ. വേറെയും കുറെ റിവ്യൂസ് വന്നു. പൊസിറ്റിവ് ആണ്.

എന്നും എല്ലാ ഷോയും കഴിയുന്ന ടൈമിൽ തിരുവനന്തപുരം കൈരളി തിയറ്ററിന്‍റെ മുന്നിൽ നിൽപ്പാണ്. പ്രൊജക്ഷനിസ്റ്റ് അനീഷണ്ണൻ എന്നും എത്രപേരുണ്ട് കാണാൻ എന്ന് പറയും. നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും, അടുത്ത പടം നീ ഉടനെ സൈൻ ചെയ്യും എന്നൊക്കെ വിളിക്കുന്നവർ പറയുന്നുണ്ട്.

ഒരു പടം ഇറങ്ങിയാൽ ഇൻഡസ്ട്രിയിൽ നിന്ന് കോളുകൾ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകൾക്ക് ഞാനും നോക്കി. ഇൻഡസ്ട്രിയിൽ നിന്ന് എന്നെ മുൻപരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാർവതി ചേച്ചിയിൽ നിന്നാണ്. അല്ലാതെ നമ്പർ തപ്പി പിടിച്ചും മറ്റും പല വിളികൾ വന്നു. ഒക്കെയും സ്നേഹം നിറച്ചത്.

ഒരുപാട് പേർക്ക് ഷോ ഇടാത്തതിനാൽ പടം കാണാൻ പറ്റിയില്ല എന്ന് വിളികൾ വരാൻ തുടങ്ങി. ആറ്റിങ്ങലിൽ ഒരു തിയറ്ററിൽ ഒരു റ്റ്യൂഷൻ സെന്‍ററിലെ അൻപതിലധികം കുട്ടികൾ പോയിട്ടും, അല്ലാതെ പടം കാണാൻ 10 പേരുണ്ടായിട്ടും അവർ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാർ അതെ തിയറ്ററിൽ ആളെ കൂട്ടി ഷോ ഇടീച്ചു. പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാൻസൽ ചെയ്യുന്നു എന്നറിഞ്ഞു.

പുഷ്പ 2 കൂടി വന്നതോടെ പൂർണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയിൽ. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കിൽ കുറേകൂടി പോസ്റ്റർ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്‍റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്‌മെന്‍റിന് നന്ദി.

തിയറ്റർ വിട്ടു. ഒടിടിക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്‍റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു. എല്ലാവർക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്‍റെ ഡയറക്ടർ എന്ന ടാഗിന് തിരിച്ചറിയാതെപോയ പടത്തിന്‍റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി.

ഇടയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്‌സിൽ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേർത്ത് മികച്ച സഹനടനുള്ള അവാർഡ് കിട്ടി. അപ്പോഴും വരുന്ന ഒടിടി അന്വേഷണങ്ങൾക്ക് ഉത്തരം അറിയാതെ വീർപ്പുമുട്ടി.

ഒരു കാര്യം തുടങ്ങിവച്ചാൽ ഒരു ക്ളോഷർ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്. നാളെ സൈന പ്ലേയിൽ പടം വരും. കണ്ടിട്ട് നിങ്ങൾക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കിൽ അങ്ങനെ തന്നെ.

അവിടെ കൂടുതൽ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാൽ അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്ളോഷർ. കാണണം.അടുത്ത പടം സൈൻ ചെയ്തിട്ടില്ല. ശ്രീക്കുട്ടൻ ഹിറ്റും ആയില്ല. പക്ഷേ വിട്ടിട്ടില്ല. ചിലപ്പോൾ ഒരു തോൽവി ആയിട്ടാണെങ്കിലും ഞാൻ ഇവിടെത്തന്നെ തുടരും.

Latest News

Corehub Up