Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundakayam

കാട്ടുപോത്തിന്‍റെ ആക്രമണം; യുവാവിന് പരിക്ക്

മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു. ബൈക്കിൽ നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയൽ ഇഞ്ചക്കുഴി ഇടലപുര ബിജുമോനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജുമോൻ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വീടിന് തൊട്ട് സമീപം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നു വീണ് യുവാവിന്‍റെ കാലിന് പരിക്കേറ്റു.

ബൈക്കിനും കേടുപാട് സംഭവിച്ചു. തലനാരീഴയ്ക്കാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ നിന്നു ബിജുമോൻ രക്ഷപ്പെട്ടത്. ഉടൻതന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തിൽ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്‍റെ നേതൃത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന സോളാർ ഫെൻസിംഗ് വളരെ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനിച്ചതയും അധികൃതർ അറിയിച്ചു.

വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പാക്കാനം ഇഞ്ചക്കുഴി മേഖല

സാധാരണക്കാരായ കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചവയൽ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. വനവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പും പ്രദേശവാസികളുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആറുമാസങ്ങൾക്കു മുമ്പ് പ്രദേശത്ത് ആന കിടങ്ങുകൾ നിർമിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു.

എന്നാൽ കനത്ത മഴയിൽ ആന കിടങ്ങുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ം ഒഴുക്കി കളഞ്ഞിരുന്നു. ഇരുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവർത്തന രഹിതമായ സോളാർ ഫെൻസിംഗ് പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കിയാൽ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുവാൻ കഴിയും.

Kerala

സ്കൂട്ടറിൽ കാട്ടുപോത്തിടിച്ചു; യുവാവിന് ഗുരുതരപരിക്ക്

മുണ്ടക്കയം: സ്കൂട്ടറിൽ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രിയിൽ മുണ്ടക്കയം വണ്ടൻപതാലിലുണ്ടായ സംഭവത്തിൽ പനക്കച്ചിറ പുത്തൻപുരയ്ക്കൽ പി.എസ്.സുമേഷിനാണ് (36) പരിക്കേറ്റത്.

സുമേഷ് സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

District News

എൽഡിഎഫ് വികസനമുന്നേറ്റ മധ്യമേഖലാ ജാഥ നാളെ മുണ്ടക്കയത്ത്

മുണ്ടക്കയം: എൽഡിഎഫ് വികസനമുന്നേറ്റ മധ്യമേഖലാ ജാഥ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജോസ് കെ. മാണി എംപി ക്യാപ്റ്റനായുള്ള മധ്യമേഖലാ ജാഥയെ മുണ്ടക്കയം ഗവൺമെന്‍റ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ താളമേള അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി, കെ.കെ. ശൈലജ ടീച്ചർ, പി.കെ. ബിജു, പി.പി. സുനീർ തുടങ്ങിയ ജാഥാ അംഗങ്ങളും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ.ജെ. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് ലോപ്പസ് മാത്യു, കെ. രാജേഷ്, ഒ.പി.എ. സലാം, സാജൻ കുന്നത്ത് തുടങ്ങിയവർ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ. രാജേഷ്, വി.ജെ. കുര്യാക്കോസ്, സാജൻ കുന്നത്ത്, ഉണ്ണിരാജ് പത്മാലയം, നിജാസ് എരുമേലി എന്നിവർ പങ്കെടുത്തു.

Kerala

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിനു തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മുണ്ടക്കയം ടൗണിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.

അപകട സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

ബസ് പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. അപക‌ടത്തെ തുടർന്ന് കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.

 

 

Kerala

മുണ്ടക്കയത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

മുണ്ടക്കയം: സ്വകാര്യ ഫ്ലാറ്റിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മുണ്ടക്കയം പോലീസ് പുത്തൻചന്തയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് സൂചന.

സ്ഫോടകവസ്തുക്കൾ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.

 

 

Kerala

മുണ്ടക്കയത്ത് റോഡരികിൽ കാട്ടുപോത്തിന്‍റെ ജഡം; വെടിയേറ്റതായി സംശയം

മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടുപോത്തിന്‍റെ ജഡം കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന് വെടിയേറ്റതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിക്കൂ.

പ്രദേശത്ത് മുൻപും കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്തായി തീർഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വണ്ടൻപതാൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.

നിരവധി തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം- കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീർഥാടകർ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്‍റെ സാന്നിധ്യം തീർഥാടകരുടെ യാത്രയ്ക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്.

District News

മുണ്ടക്കയം ബൈപാസിൽ മാലിന്യനിക്ഷേപം; കയ്യോടെ പൊക്കി പഞ്ചായത്ത്

മുണ്ടക്കയം: മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപം ബൈപാസിന്‍റെ നടപ്പാതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചു. ഭക്ഷണം കഴിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളുമടക്കം പ്രദേശത്താകെ നിരന്ന അവസ്ഥയിലായിരുന്നു.


കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡിന്‍റെ ഇരുവശത്തേക്കും നിരത്തിയതോടെ പ്രദേശമാകെ മാലിന്യം വ്യാപിച്ചു. മുന്പും ഈ ഭാഗങ്ങളിലും മണിമലയാറ്റിലേക്കും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ ഈ പ്രദേശത്ത് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചിരുന്നു. ബൈപാസിൽ മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ കാമറ പരിശോധിക്കുകയും കുറ്റക്കാരെ കയ്യോടെ പിടികൂടുകയുമായിരുന്നു.


രണ്ടു ടൂറിസ്റ്റ് ബസുകളിലെത്തിയ യാത്രക്കാർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും അവശിഷ്ടങ്ങൾ നിക്ഷേപിച്ചശേഷം യാത്ര തുടരുകയായിരുന്നുവെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.


കാമറയുടെ സഹായത്തോടെ ബസിന്‍റെ നമ്പർ കണ്ടെത്തുകയും പോലീസിന് കൈമാറുകയും ചെയ്തു. പോലീസിന്‍റെ സഹായത്തോടെ ബസുടമകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.


പഞ്ചായത്തിന്‍റെ പരിധിയിൽ, മാലിന്യം നിക്ഷേപിക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം കാമറ സ്ഥാപിച്ചതോടെ കുറ്റക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷാനടപടികൾ സ്വീകരിക്കാനും കഴിയുന്നുണ്ട്. ഇതിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധിവരെ തടയാനും സാധിച്ചിട്ടുണ്ട്.

Latest News

Corehub Up