Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nursing Students

Ernakulam

ഏഴര പവന്‍റെ മാല ഉടമയ്ക്ക് തിരികെ നൽകി നഴ്സിംഗ് വിദ്യാർഥിനികൾ

ചെറായി: റോഡിൽ കളഞ്ഞു കിട്ടിയ എട്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഏഴര പവന്‍റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി നഴ്സിംഗ് വിദ്യാർഥിനികൾ. അയ്യമ്പിള്ളി സ്വദേശികളും സുഹൃത്തുക്കളുമായ കപ്പട്ടിത്തറ അനഘ രാജീവ്, കളത്തിൽ വീട്ടിൽ കെ.എൽ. ശ്രീദേവി എന്നിവരാണ് ഒരു നാടിന്‍റെ മുഴുവൻ ആദരവ് അർഹിക്കുന്ന തരത്തിലുള്ള സത്യസന്ധത കാട്ടിയത്.

മുനമ്പം സ്വദേശി മാടത്തിങ്കൽ അക്ഷയുടെ ഭാര്യ അനുരാധികയുടെതായിരുന്നു മാല. ഇവർ ഇന്നലെ എടവനക്കാട് പഴങ്ങാടുള്ള ലേഡീസ് ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഈ സമയത്താണ് കൈവശമുണ്ടായിരുന്ന മാല നഷ്ടപ്പെട്ടത്. ഇതിനിടയിൽ അതുവഴി വന്ന നഴ്സിംഗ് വിദ്യാർഥികളായ അനഘയ്ക്കും ശ്രീദേവിക്കും കടയുടെ മുമ്പിൽ കിടന്നാണ് ആഭരണം ലഭിച്ചത്. തുടർന്ന് ഇരുവരും കടയിൽ വിവരമറിയിക്കുകയും ഇവരുടെ ഫോൺ നമ്പർ നൽകുകയും ചെയ്തു. പിന്നീട് നേരെ ഞാറക്കൽ പൊലിസ് സ്റ്റേഷനിൽ എത്തി മാല ഏൽപ്പിച്ചു.
\

ഇതിനിടെ ഉടമ മാല അന്വേഷിച്ച് കടയിലെത്തുകയും കടക്കാരൻ പറഞ്ഞതനുസരിച്ച് ഞാറക്കൽ പൊലിസുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് പൊലിസ് വിദ്യാർഥികളെ വിളിച്ചുവരുത്തി എസ്എച്ച്ഒ സി.എസ്. നെൽസൺ, പിആർഒ എസ്ഐ ദേവരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ മാല ഉടമക്ക് കൈമാറുകയായിരുന്നു.

District News

നഴ്‌സിംഗ് വിദ്യാർഥിനികളെ സ്വകാര്യ ബസില്‍ കയറ്റുന്നില്ലെന്നു പരാതി

കാഞ്ഞിരപ്പള്ളി: നഴ്‌സിംഗ് വിദ്യാർഥിനികളെ സ്വകാര്യ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍നിന്നും രാവിലെ എട്ടിനു ശേഷം പൊടിമറ്റം എസ്ഡി കോളജുപടി, പൊടിമറ്റം സ്റ്റോപ്പുകളില്‍നിന്നും കാഞ്ഞിരപ്പള്ളി നഴ്സിംഗ് കോളജില്‍ പഠിക്കുന്ന കുട്ടികളെയാണ് ബസില്‍ കയറ്റാതെ ബുദ്ധിമുട്ടിപ്പിക്കുന്നത്. ഇതോടെ പോലീസിനും ആര്‍ടിഒയ്ക്കും കോളജ് പിടിഎ പരാതി നൽകി.

സ്റ്റോപ്പുകളില്‍നിന്നു ദൂരെ മാറ്റിനിര്‍ത്തുക, ഡോര്‍ തുറക്കാതിരിക്കുക, നിര്‍ത്തിയാല്‍ തന്നെ കയറാന്‍ തുടങ്ങുമ്പോള്‍ ബെല്ലടിച്ച് ബസ് മുമ്പോട്ടെടുക്കുക, കയറുന്ന കുട്ടികളോട് മേലില്‍ കയറിപ്പോകരുതെന്ന് ആക്രോശിക്കുക, ഫുള്‍ടിക്കറ്റ് ചാര്‍ജ് ചെയ്യുക തുടങ്ങിയ കാരണങ്ങളാണു‍ പരാതിയിൽ പറയുന്നത്.

പൊടിമറ്റം ഭാഗത്ത് ബസ് നിര്‍ത്താത്തതുമൂലം ഒരു മണിക്കൂറോളം താമസിച്ചാണ് കോളജിലും തിരികെ ഹോസ്റ്റലിലും കുട്ടികൾ എത്തുന്നത്. കുട്ടികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പേട്ടക്കവല, പൊടിമറ്റം സ്റ്റോപ്പുകളില്‍ പോലീസിന്‍റെ അടിയന്തരശ്രദ്ധ ഉണ്ടാകണമെന്നും പിടിഎ ആവശ്യപ്പെട്ടു.

Latest News

Corehub Up