Kerala
കോഴിക്കോട്: എന്‍സിപിയുടെ എലത്തൂര്‍ സീറ്റിലെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ കലാപം. ദേശീയ നേതൃത്വത്തെയും പിണറായി വിജയനെയും ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ തോല്‍വി വലിയൊരു വിഭാഗം ചര്‍ച്ചയാക്കുന്നത്.
തോല്‍വിയോടെ ശശീന്ദ്രന്റെ പാര്‍ലമെന്റ് രാഷ്ട്രീയം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വരെ പറയുന്നത്. മറ്റിടങ്ങളില്‍ രാഷ്ട്രീയ കാറ്റ് പ്രതികൂലമായപ്പോള്‍ എലത്തൂരില്‍ സ്ഥാനാര്‍ഥിനിര്‍ണയമാണ് പാളിയതെന്നാണു നേതാക്കളില്‍ ഭൂരിഭാഗവും പറയുന്നത്.
തോല്‍വിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ശശീന്ദ്രന് ഇതുവരെ തയാറായിട്ടില്ല. എലത്തൂർ കൈവിട്ടതുമായി ബന്ധപ്പെട്ട് എൻസിപിയിൽ പൊട്ടിത്തെറിയിലേക്കാണു കാര്യങ്ങൾ പോകുന്നത്. അരനൂറ്റാണ്ടായി എംഎൽഎയും കാൽനൂറ്റാണ്ടായി മന്ത്രിയും ഉണ്ടായിരുന്ന എൻസിപി, എലത്തൂരിലെ തോൽവിയോടെ സംപൂജ്യരായി.
മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥാനാർഥിയാകാൻ കാണിച്ച അമിത താത്പര്യം വിനയായെന്നാണു പാർട്ടിയിലെ പ്രാഥമിക വിലയിരുത്തൽ. ശശീന്ദ്രനല്ലായിരുന്നെങ്കിൽ ബേപ്പൂർ പോലെ എലത്തൂരും എൽഡിഎഫിനു നിലനിർത്താൻ കഴിയുമായിരുന്നു എന്നാണ് എൻസിപി വിലയിരുത്തുന്നത്. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കലാപങ്ങള്‍ മറികടന്ന് ദേശീയ നേതാക്കളുടെ പിന്തുണയോടെയാണ് ശശീന്ദ്രന് എലത്തൂരില്‍ നാലാം തവണയും സ്ഥാനാര്‍ഥിയായത്. എല്‍ഡിഎഫിന്റെ ജില്ലയിലെ ഏറ്റവും സുരക്ഷിത സീറ്റില്‍ അത് വലിയ തിരിച്ചടിയായി മാറിയെന്നുമാത്രമല്ല എന്‍സിപിക്ക് ആദ്യമായി ജില്ലയില്‍ ഒരു എംഎല്‍എ ഇല്ലാതാവുകയും ചെയ്തു.
എന്‍സിപിക്കും അതിന്റെ പഴയ രൂപമായ കോണ്‍ഗ്രസ്-എസിനും ജില്ലയില്‍ വലിയ രാഷ്ട്രീയ സ്വാധീനമില്ലെങ്കിലും സിപിഎം കരുത്തില്‍ വിജയിച്ചുപോരുകയായിരുന്നു. എന്‍സിപി ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം എല്ലാകാലത്തും ശശീന്ദ്രന് തുണയാകുകയായിരുന്നു.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (NRI ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം മേയ് പത്തിന് വൈകുന്നേരം ആറുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120.
Viral
സമൂഹത്തിന്റെ മിക്കഭാഗത്തും അസാമാന്യമായ കഴിവുള്ള മനുഷ്യർ ധാരാളമുണ്ടെങ്കിലും അവർക്കെല്ലാം അർഹമായ വേദി ലഭിക്കുന്നില്ല എന്നത് സമകാലിക ലോകം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.
ഉൾനാടൻ ഗ്രാമങ്ങളിലെ കുടിലുകൾ മുതൽ നഗരങ്ങളിലെ ചേരികളിൽ വരെ ലോകത്തെ അത്ഭുതപ്പെടുത്താൻ ശേഷിയുള്ള പ്രതിഭകൾ മറഞ്ഞുകിടക്കുന്നുണ്ട്.
എന്നാൽ സാമ്പത്തികമായ പിന്നോക്കാവസ്ഥയും കൃത്യമായ മാർഗനിർദ്ദേശങ്ങളുടെ അഭാവവും കാരണം പലപ്പോഴും ഇവരുടെ കഴിവുകൾ പാതിവഴിയിൽ പൊലിഞ്ഞുപോകുന്നു.
ഒരു രാജ്യത്തിന്റെ യഥാർഥ സമ്പത്ത് അവിടുത്തെ മനുഷ്യവിഭവശേഷിയാണെന്നിരിക്കെ, ഇത്തരം പ്രതിഭകളെ തിരിച്ചറിയാതെ പോകുന്നത് സാമൂഹികവും സാമ്പത്തികവുമായ വലിയ നഷ്ടങ്ങൾക്കാണ് വഴിതെളിക്കുന്നത്.
അറിവും നൈപുണ്യവും വർധിപ്പിക്കാനാവശ്യമായ ആധുനിക സൗകര്യങ്ങൾ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.
കേവലം ഭാഗ്യം കൊണ്ട് മാത്രം ചിലർ മുൻനിരയിലേക്ക് വരുമ്പോൾ, ശരിയായ പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് മാത്രം വലിയൊരു വിഭാഗം പിന്നിലായിപ്പോകുന്നു.
ഈയൊരു വിടവ് നികത്താൻ സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും ശക്തമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ, കഴിവുള്ളവർക്ക് കൈത്താങ്ങാകാൻ അനുഭവസമ്പന്നരായ വ്യക്തികൾ മുന്നോട്ടുവരുന്ന മെന്റർഷിപ്പ് രീതികളും സജീവമാകണം.
ജാതി, മത, പ്രവിശ്യാ ഭേദമന്യേ എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്ന നയരൂപീകരണം ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും പോരാടി തോൽപ്പിച്ച് ഉന്നതങ്ങളിൽ എത്തിയവരുടെ ജീവിതകഥകൾ നമുക്ക് മുന്നിലുണ്ട്.
അത്തരം വിജയഗാഥകൾ കേവലം വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല, മറിച്ച് പ്രതിഭയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കിയാൽ ആർക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ തെളിവുകൾ കൂടിയാണ്.
കഴിവുകൾ തിരിച്ചറിയപ്പെടുകയും അവ തടസങ്ങളില്ലാതെ തളിർക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുക എന്നതാണ് വരുംകാലത്ത് നാം നേരിടേണ്ട പ്രധാന ദൗത്യം. എങ്കിൽ മാത്രമേ ഓരോ വ്യക്തിയുടെയും വളർച്ച രാജ്യത്തിന്റെ കൂടി വികസനമായി മാറുകയുള്ളൂ.
Kerala
ദൈവം ഹവ്വയോടു "നീ എന്താണ് ചെയ്തത്'? എന്ന ചോദ്യം ഉയർത്തുന്നത് അവൾ അനുതപിക്കും എന്ന വിവക്ഷയിലാണ്. പക്ഷേ, അവൾക്കതു മനസിലായില്ല. അനുതപിക്കാൻ നമുക്ക് എങ്ങനെയൊക്കെ അവസരം കിട്ടുമെന്ന് അറിയില്ല. ഹെബ്രായ ലേഖനം ഇങ്ങനെ പറയുന്നു: പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടു. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രായർ 12:17-18). പക്ഷേ, ചിലർക്ക് അതു മനസിലാവില്ല.
» ദാവീദിന്റെ വഴി
നമ്മൾ വീട്ടിൽ എന്തെങ്കിലും തെറ്റ് ചെയ്തു എന്നു കരുതുക. അപ്പോൾ അപ്പൻ ചോദിക്കും, അമ്മ ചോദിക്കും അല്ലെങ്കിൽ ഭാര്യ ചോദിക്കും നിങ്ങൾ എന്താണ് ചെയ്തത്? ദൈവത്തിന്റെ സ്ഥാനത്തുനിന്നാണ് ആ ചോദ്യം. നമുക്ക് അനുതപിക്കാനുള്ള അവസരമാണ് അതിലൂടെ ദൈവം നൽകുന്നത്. എന്നാൽ, അനുതപിക്കുന്നതിനു പകരം തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അവരെ പ്രതിരോധിക്കും. കായേൻ ചെയ്തതും അതുതന്നെ. ദാവീദ് പടനായകനായ ഉറിയയെ ചതിച്ചുകൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കി.
ഹവ്വയോടും കായേനോടും ചോദിച്ചതുപോലെതന്നെയാണ് ദാവീദിനോടും ചോദ്യം, അതു നാഥാൻ പ്രവാചകൻ വഴി. എന്തുകൊണ്ട് നീ എന്റെ വചനം അനുസരിക്കാതെ ഈ തിന്മ ചെയ്തു (2 സാമു12:9). എന്നാൽ, കായേന്റെ ഉത്തരമല്ല ദാവീദ് പറയുന്നത്. "അതാണ് ദാവീദ്''. ദൈവത്തിന്റെ ആ ചോദ്യം തനിക്ക് അനുതപിക്കാൻ ഉള്ള അവസരമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അനുതപിക്കാൻ ദൈവം നൽകിയ അവസരമാണ് ആ ചോദ്യമെന്നു ദാവീദിനു ബോധ്യമായി. അതാണ് ഹവ്വയും ദാവീദും തമ്മിലുള്ള ഒരു വ്യത്യാസം.
» അനുതാപത്തിന്റെ സമ്മാനം
ദാവീദ് തെറ്റ് ചെയ്തെങ്കിലും പരിശുദ്ധാത്മാവ് അവനെ കൈവിട്ടുകളയുന്നില്ല. കാരണം നമുക്കു ബൈബിളിൽ എണ്ണായിരത്തി എണ്ണൂറ്റി അന്‍പത്തിയഞ്ചോളം വാഗ്ദാനങ്ങൾ തന്നിട്ടുള്ളതിൽ ഒരു വാഗ്ദാനം ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്നുള്ളതാണ്. പകരം ദൈവം ഇങ്ങനെ അവനോടു ചോദിച്ചു: എന്താണ് നീ എന്നെ അനുസരിക്കാത്തത്. ലോകത്ത് എല്ലാവരും എന്നെ നിരാകരിച്ചാലും നീ എന്നെ നിരാകരിക്കില്ല എന്നാണ് ഞാൻ കരുതിയതെന്നൊരു വ്യംഗ്യം, നിനക്കെന്തുപറ്റി എന്നു ചോദിക്കുംപോലെ. ദാവീദ് യാതൊരു ഉരുണ്ടുകളിക്കും പോയില്ല. സത്യസന്ധമായി പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. അപ്പോൾ നാഥാൻ പറഞ്ഞു: "കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.'' അതാണ് ദാവീദിന്റെ അനുതാപത്തിനു കിട്ടിയ സമ്മാനം.
ഇത്തരം മറുപടി കർത്താവിനു കായേനോടും ഹവ്വായോടും പറയാമായിരുന്നു. പക്ഷേ, അവർ അനുതാപമില്ലാതെ സ്വയം നീതീകരിച്ചു. അനുതാപം എന്നു പറയുന്പോൾ അതിന്റെ ആദ്യത്തെ ഭാഗം ചെയ്ത കുറ്റം അംഗീകരിക്കലാണ്. അനുതാപത്തിന്റെ രണ്ടാം ഘട്ടം അംഗീകരിച്ച പാപം ഏറ്റുപറയുകയാണ്. മൂന്നാം ഭാഗം ഏറ്റുപറഞ്ഞ തിന്മ പിന്നീട് ആവർത്തിക്കാതിരിക്കലാണ്. പകരം സത്പ്രവൃത്തികൾ പ്രായശ്ചിത്തമായും നിറവേറ്റിയാൽ ഈ നോന്പുകാലം നമ്മിൽ ആത്മീയ വസന്തമായി വിടരും.
National
ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ നിക്ഷേപത്തിന് യാതൊരു സാധ്യതയുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപമുള്ള ഒരു വ്യവസായ ഗ്രൂപ്പ് അവിടെ നിന്നു മറ്റൊരിടത്തേക്കു മാറി.
നിക്ഷേപകരെ സ്വാധീനിക്കാൻ മറ്റു സംസ്ഥാനങ്ങൾ ശ്രമിക്കുന്പോൾ കേരളത്തിൽ അതു സംഭവിക്കുന്നില്ലെന്നും നിർമല കുറ്റപ്പെടുത്തി. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് കേരളത്തെ നിർമല രൂക്ഷമായി വിമർശിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുന്നതായിരുന്ന നിർമലയുടെ മറുപടിപ്രസംഗം.
നാളികേരത്തിനും കശുവണ്ടിക്കും ചന്ദനമരത്തിനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കേരളത്തെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിനു നാളികേര സന്പത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കശുവണ്ടിക്കായി വികസിപ്പിക്കുന്ന പദ്ധതിയുടെ 75 ശതമാനം ഗുണഭോക്താതാവ് കേരളമായിരിക്കുമെന്നും നിർമല വ്യക്തമാക്കി. ചന്ദന മരത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതു വ്യാപിപ്പിക്കാനുള്ള പദ്ധതി കേരളത്തിനുംകൂടിയുള്ളതാണെന്നും നിർമല വ്യക്തമാക്കി.
എന്നാൽ, കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഉൾപ്പെടെയുള്ള വിഷയത്തിൽ നിർമല മൗനം പാലിക്കുന്നതാണ് മറുപടിപ്രസംഗത്തിൽ കണ്ടത്. സംസ്ഥാനങ്ങൾക്കുള്ള ആകെ ബജറ്റ് വിഹിതം ഇക്കുറി 25.44 ലക്ഷം കോടി ആയിരിക്കുമെന്നും കഴിഞ്ഞ സാന്പത്തിക വർഷത്തിൽനിന്ന് 2.7 ലക്ഷം കോടിയുടെ വർധനവാണിതെന്നും നിർമല വ്യക്തമാക്കി.
രാഷ്ട്രീയവിഷയങ്ങൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ടായിരുന്നു കേരളത്തിനെതിരേ നിർമല വിമർശനങ്ങൾ ഉന്നയിച്ചത്. ഒരു ലക്ഷം ജനസംഖ്യ എടുത്താൽ പട്ടികജാതി- പട്ടികവർഗത്തിനെതിരേ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണ്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കീഴിൽ 399 സഹകരണ സ്ഥാപനങ്ങൾ ഇല്ലാതായി. കേരളത്തിൽ 125 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായും നിർമല ആരോപിച്ചു.
Education
തിരുവനന്തപുരം: 2025 സിഎം റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണെന്നും പരിശോധിക്കണം.
പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearchersc [email protected], 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകുന്നേരം അഞ്ചിന് മുൻപായി ബന്ധപ്പെടുക.
Sports
കൊച്ചി: കായികവകുപ്പിന്റെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകള്‍, അക്കാഡമികള്‍ എന്നിവിടങ്ങളില്‍ 2026-27 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര സിലബസ് സ്കൂളുകള്‍ക്കും അവസരം.
ഈ മാസം എട്ടുവരെ നടക്കുന്ന പ്രാഥമിക സെലക്ഷനുകള്‍ വഴിയാണു പ്രവേശനം . ആറ്, ഏഴ്, എട്ട്, 11 ക്ലാസുകളിലേക്ക് പൊതുസെലക്ഷനാണ്. ഒന്‍പത്, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലും പ്രവേശനം ലഭിക്കും.
സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്കാണ് പ്രവേശനം ലഭിക്കുക. ആര്‍ച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ലിംഗ്, ഫെന്‍സിംഗ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്ബോള്‍, സ്വമ്മിംഗ്, തായ്ക്കോണ്ട, വോളിബോള്‍, റെസ്ലിംഗ്, കാനോയിംഗ്, കയാക്കിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്. www.sports council.kerala.gov.in, www.dvsa.kerala.gov.in.