x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവസരം കളഞ്ഞുകുളിച്ചെന്ന് എന്‍സിപി; തിരിച്ചടിയായത് ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വമെന്നു വിലയിരുത്തല്‍


Published: May 7, 2026 03:00 AM IST | Updated: May 7, 2026 03:00 AM IST

കോഴിക്കോട്: എന്‍സിപിയുടെ എലത്തൂര്‍ സീറ്റിലെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ കലാപം. ദേശീയ നേതൃത്വത്തെയും പിണറായി വിജയനെയും ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ തോല്‍വി വലിയൊരു വിഭാഗം ചര്‍ച്ചയാക്കുന്നത്.

തോല്‍വിയോടെ ശശീന്ദ്രന്‍റെ പാര്‍ലമെന്‍റ് രാഷ്‌ട്രീയം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നുമാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ വരെ പറയുന്നത്. മറ്റിടങ്ങളില്‍ രാഷ്‌ട്രീയ കാറ്റ് പ്രതികൂലമായപ്പോള്‍ എലത്തൂരില്‍ സ്ഥാനാര്‍ഥിനിര്‍ണയമാണ് പാളിയതെന്നാണു നേതാക്കളില്‍ ഭൂരിഭാഗവും പറയുന്നത്.

തോല്‍വിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ശശീന്ദ്രന്‍ ഇതുവരെ തയാറായിട്ടില്ല. എലത്തൂർ കൈവിട്ടതുമായി ബന്ധപ്പെട്ട് എൻസിപിയിൽ പൊട്ടിത്തെറിയിലേക്കാണു കാര്യങ്ങൾ പോകുന്നത്. അരനൂറ്റാണ്ടായി എംഎൽഎയും കാൽനൂറ്റാണ്ടായി മന്ത്രിയും ഉണ്ടായിരുന്ന എൻസിപി, എലത്തൂരിലെ തോൽവിയോടെ സംപൂജ്യരായി.

മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥാനാർഥിയാകാൻ കാണിച്ച അമിത താത്പര്യം വിനയായെന്നാണു പാർട്ടിയിലെ പ്രാഥമിക വിലയിരുത്തൽ. ശശീന്ദ്രനല്ലായിരുന്നെങ്കിൽ ബേപ്പൂർ പോലെ എലത്തൂരും എൽഡിഎഫിനു നിലനിർത്താൻ കഴിയുമായിരുന്നു എന്നാണ് എൻസിപി വിലയിരുത്തുന്നത്. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കലാപങ്ങള്‍ മറികടന്ന് ദേശീയ നേതാക്കളുടെ പിന്തുണയോടെയാണ് ശശീന്ദ്രന്‍ എലത്തൂരില്‍ നാലാം തവണയും സ്ഥാനാര്‍ഥിയായത്. എല്‍ഡിഎഫിന്‍റെ ജില്ലയിലെ ഏറ്റവും സുരക്ഷിത സീറ്റില്‍ അത് വലിയ തിരിച്ചടിയായി മാറിയെന്നുമാത്രമല്ല എന്‍സിപിക്ക് ആദ്യമായി ജില്ലയില്‍ ഒരു എംഎല്‍എ ഇല്ലാതാവുകയും ചെയ്തു.

എന്‍സിപിക്കും അതിന്‍റെ പഴയ രൂപമായ കോണ്‍ഗ്രസ്-എസിനും ജില്ലയില്‍ വലിയ രാഷ്‌ട്രീയ സ്വാധീനമില്ലെങ്കിലും സിപിഎം കരുത്തില്‍ വിജയിച്ചുപോരുകയായിരുന്നു. എന്‍സിപി ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം എല്ലാകാലത്തും ശശീന്ദ്രന് തുണയാകുകയായിരുന്നു.

Tags : NCP Saseendran candidacy opportunity

Recent News

Corehub Up