Kerala
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർക്കെതിരെ എക്സൈസ് മന്ത്രിക്ക് പരാതി നൽകി ഉദ്യോഗസ്ഥ സംഘടന. നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ അകാരണമായി നടപടി സ്വീകരിക്കുന്നുവെന്നും ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്റെ നിർദേശം നേരത്തെ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്.
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
District News
കോഴിക്കോട്: കളിക്കുന്നതിനിടെ വീണ് പരിക്കുപറ്റുകയും തുടര്‍ന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത പാലക്കാട് സ്വദേശിനിയായ ഒന്‍പത് വയസുകാരിയ്ക്ക് വീട് ഒരുക്കാന്‍ ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ്.
ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിനായി സ്നേഹവീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീട് നിര്‍മാണത്തിനുള്ള പൂര്‍ണ്ണമായ ചെലവ് ട്രസ്റ്റ് വഹിക്കും. കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അനുയോജ്യമായ ഭൂമി ലഭ്യമാകുന്നമുറക്ക് വീട് പണി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി സ്പോണ്സര് ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
ചെയര്മാന് ഡോ. പി.എന്‍.ഷബീല്‍, സെക്രട്ടറി അബ്ദുറഹിമാന് മാനോളി, മുഹമ്മദ് അസ്ഹര്‍ അത്തേരി, ഫഹദ് മുഹമ്മദ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.