Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parvathy Thiruvoth

പോലീസുകാരിയായി പാർവതി തിരുവോത്ത്; പ്രഥമദൃഷ്ട്യാ കുറ്റക്കാർ പാക്കപ്പ്

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കോട്ടയം ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി.

ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമിക്കുന്നത്.

ആശ്രിത നിയമനത്തിലൂടെ പോലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

പാർവതി തിരുവോത്താണ് കേന്ദ്ര കഥാപാത്രമായ അവതരിപ്പിക്കുന്നത്. അഭിയരംഗത്തെത്തിയിട്ട് ഇരുപതു വർഷക്കാലമായ പാർവതി ഇതാദ്യമായാണ് ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിനയ് ഫോർട്ട്, വിജയരാഘവൻ, സായ് കുമാർ, പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മകേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു). പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശേരി. കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.

 

Movies

സേ ഇറ്റ്, സേ ഇറ്റ്...അന്ന് 'കസബ'യുടെ പേര് പാർവതിയെ കൊണ്ട് പറയിപ്പിച്ച ഗീതു; ഇന്ന് സ്ത്രീ വിരുദ്ധതയുടെ അമരത്ത്

വർഷം 2016, മമ്മൂട്ടി ചിത്രം കസബ റിലീസായ സമയം. ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രം സ്ത്രീ വിരുദ്ധ പരാമർശങ്ങളും ആക്ഷനും കാണിച്ചെന്നായിരുന്നു അന്നത്തെ പ്രധാന വിമർശനങ്ങൾ. ഇതിനെതിരെ അന്ന് ശക്തമായ നിലപാടുമായി രംഗത്തെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു ഗീതു മോഹൻദാസ്. സ്ത്രീവിരുദ്ധ സിനിമകൾ പ്രോത്സാഹിപ്പിക്കരുതെന്ന ആവശ്യവുമായി ഡബ്ല്യൂസിസി രംഗത്ത് വന്നു.

അന്ന് ഒരു ചലച്ചിത്ര മേളയിൽ നടന്ന ചർച്ചയിൽ പാർവതി തിരുവോത്ത് കസബ സിനിമയുടെ പേര് പറയാതെ വിമർശിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് "സേ ഇറ്റ്, സേ ഇറ്റ്" (അത് പറയൂ) എന്ന് പറഞ്ഞ് പാർവതിയെ പ്രോത്സാഹിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇതേ ഗീതു മോഹൻദാസ് സംസ്ഥാനം കടന്നപ്പോൾ സ്ത്രീവിരുദ്ധത മറന്നുവെന്നും സെക്സിനെ ആഘോഷമാക്കി കാണിച്ചതുമാണ് ഇപ്പോഴത്തെ ചർച്ചകളിലൊന്ന്.

സേ ഇറ്റ്, സേ ഇറ്റ് എന്ന ഗീതുവിന്‍റെ വാക്കുകൾ കേട്ടാണ് പാർവതി സിനിമയുടെ പേര് പറയാൻ നിർബന്ധിതയായത്. അത് അവരുടെ കരിയറിനെ തന്നെ ബാധിച്ചെന്ന് നിസംശയം പറയാം. അതേ ഗീതു മോഹൻദാസ് പത്തുകൊല്ലം ആയപ്പോൾ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് പലരുടെയും ചോദ്യം.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രത്തിന്‍റെ ടീസർ ജനുവരി എട്ടിനാണ് റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിൽ കാണിച്ച രംഗങ്ങൾ കടന്നുപോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഗീതു മോഹൻദാസിൽ‌ നിന്ന് ഇങ്ങനെയൊരു ഐറ്റം തീരെ പ്രതീക്ഷിച്ചില്ല എന്നാണ് കമന്‍റുകൾ നിറയുന്നത്. Say it teams ഒക്കെ എവിടാണോ എന്തോ, സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ എന്നും കമന്‍റുകളുണ്ട്.

Movies

ആദ്യമായി പോലീസ് വേഷത്തിൽ; പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം തുടങ്ങി

മികവാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയിൽ തന്‍റേതായ കൈയ്യൊപ്പ് പതിച്ച പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു.

ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമിക്കുന്നത്.

ജെബി മേത്തർ എംപിയും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ സ്വിച്ചോൺകർമവും സിദ്ധാർഥ് ഭരതനും പാർവതിയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, ജയശ്രീ, മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മുകേഷ് മോഹൻ ഒരുക്കിയ പോലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു.

Movies

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

Kerala

ഒരിക്കലും മറക്കാനാവാത്ത സംഭാവന, വാക്കാൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത നഷ്ടം: പാർവതി തിരുവോത്ത്

കൊച്ചി: നടൻ ശ്രീനിവാസന്‍റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

Latest News

Corehub Up