x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയിലെ പ്രശ്നങ്ങൾ; പ്രതികരിക്കാനില്ലെന്ന് പാർവതി, മറുപടിയുമായി പൃഥ്വിരാജ്


Published: June 26, 2026 10:11 AM IST | Updated: June 26, 2026 10:11 AM IST

താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചു പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്‍റെ പുതിയ ചിത്രമായ ഐ നോബഡിയുടെ പ്രസ് മീറ്റിൽ പങ്കെടുക്കവേയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

സിനിമയുടെ പ്രമോഷൻ വേദിയിൽ സംഘടനയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മാധ്യമശൈലിയെ പൃഥ്വിരാജ് സൗമ്യമായി വിമർശിച്ചു. അതേസമയം ‘അമ്മ’ സംഘടനയിലെ വിഷയങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നു പാർവതി തിരുവോത്ത് വ്യക്തമാക്കി.

‘‘അമ്മയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്, നമ്മളെല്ലാം കാണുന്നുണ്ട് വാർത്തകൾ. ശരിക്കും ഈ പ്രസ് മീറ്റിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കണം എന്ന് അഭ്യർത്ഥന നടത്തുന്നതിന് ഏറ്റവും വലിയ കാരണം എന്താണെന്ന് അറിയോ ഇപ്പോൾ ഞങ്ങളെല്ലാം സമയം കണ്ടെത്തി ഇവിടെ എത്തിച്ചേർന്നത് ഈ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ്.

നിങ്ങളും നിങ്ങളുടെ വിലപ്പെട്ട സമയം കണ്ടെത്തി പല തിരക്കുകൾക്കിടയിൽ ഇവിടെ നിങ്ങൾ വന്നത് ഐ നോബഡി എന്ന സിനിമയുടെ പ്രൊമോഷന് നിങ്ങൾ ദയവായി വരണമെന്ന അഭ്യർഥന  മാനിച്ചുകൊണ്ടാണ്.  

ഞാനിപ്പോ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ ‌ഇന്നത്തെ നിങ്ങളുടെ ഈ പ്രസ് മീറ്റിന്‍റെ ആദ്യത്തെ ആർട്ടിക്കിൾ അമ്മ സംഘടനയുടെ പ്രശ്നങ്ങളെകുറിച്ച് പൃഥ്വിരാജ് പറഞ്ഞത് എഴുതിയിട്ട് അതിന്‍റെ താഴെ എവിടെയോ ‘ഐ നോബഡി’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി പ്രസ്മീറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു എന്നായിരിക്കും. 

പിന്നെ ഞങ്ങൾ ഈ പ്രസ്മീറ്റ് നടത്തുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്. അപ്പോ ദയവുചെയ്ത് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരു പ്രചോദനം എന്ന രീതിയിൽ ഇന്ന് ഐനോബഡിയെ കുറിച്ച് എഴുതിയിട്ട് അതിന്‍റെ താഴെ അമ്മ സംഘടനയുടെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് എഴുതണം എന്നൊരു അപേക്ഷ ഉണ്ട് കേട്ടോ.

ഇപ്പോ ആ സംഘടനയിൽ തീർച്ചയായിട്ടും എല്ലാവർക്കും അറിയാവുന്നതുപോലെ അംഗങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു.. 

അതിന് സംഘടനയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്‍റെ പ്രതിക്ഷേധാർത്ഥം കുറച്ച് അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു. അത് യാഥാർഥ്യം. അപ്പോ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക. 

ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ ഇവിടെ ഒരു പരിഹാരത്തിന് സാധ്യത ഉണ്ടോ എന്ന് ചർച്ച ചെയ്തു, ഇല്ല എന്ന് അഭിപ്രായപ്പെട്ട കുറച്ച് ആൾക്കാർ സംഘടനയിൽ നിന്ന് രാജിവച്ചുപോയി.

കുറച്ച് ആൾക്കാർ ഉള്ള സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്‍റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്‌ഹോക്ക്  കമ്മിറ്റിയെ അപ്പോയിന്‍റ് ചെയ്തു. 

ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസ് ഇനിഷ്യേറ്റ് ചെയ്തു. അതല്ലാതെ എന്താണ് ചെയ്യാൻ കഴിയുക.

അപ്പോ അവർക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഒക്കെ ഉത്തരം കണ്ടെത്താനും സാധിക്കട്ടെ എന്നൊരു സിനിമാ പ്രവർത്തകനും ആ സംഘടനയുടെ ഒരു അംഗം എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു. അത്രയേ എനിക്ക് പറയാൻ പറ്റൂ.’’ പൃഥ്വിരാജ് പറഞ്ഞു.

Tags : Prithviraj Parvathy thiruvoth AMMA

Recent News

Corehub Up