Sports
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ പോരാട്ട ചിത്രം തെളിയുന്നു. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസും വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ എട്ടാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവ, പുരുഷ സിംഗിള്‍സില്‍ 10-ാം സീഡ് കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്, 11-ാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
അല്‍കാരസ് x മിനൗര്‍
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ അല്‍കാരസിന്റെ എതിരാളി ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറാണ്. അലക്സാണ്ടര്‍ ബബ്ലിക്കിനെ കീഴടക്കിയാണ് ആറാം സീഡായ മിനൗര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 6-1, 6-1. അമേരിക്കയുടെ ടോമി പോളിനെ 6-7 (608), 4-6, 5-7നാണ് പ്രീക്വാര്‍ട്ടറില്‍ അല്‍കാരസ് തോല്‍പ്പിച്ചത്.
മൂന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 25-ാം സീഡ് അമേരിക്കയുടെ ലേണര്‍ ടിയാനും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം. ഡാനില്‍ മെദ്വദേവിനെ അട്ടിമറിച്ചാണ് ടിയാന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 6-4, 6-0, 6-3. അര്‍ജന്റീനയുടെ ഫ്രാന്‍സിസ്കോ സെറുണ്ടോളോയെ കീഴടക്കിയാണ് സ്വരേവ് ക്വാര്‍ട്ടറില്‍ എത്തിയത്; 6-2, 6-4, 6-4.
സബലെങ്ക x ജോവിക്
വനിതാ സിംഗിള്‍സില്‍ അരീന സബലെങ്കയുടെ ക്വാര്‍ട്ടര്‍ എതിരാളി അമേരിക്കയുടെ ഇവ ജോവിക്കാണ്. കാനയുഡെ വിക്ടോറിയ എംബോക്കോയെ കീഴടക്കിയാണ് സബലെങ്ക ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-1, 7-6 (7-1).
മൂന്നാം സീഡായ അമേരിക്കയുടെ കൊക്കൗ ഗൗഫും 12-ാം സീഡ് യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയും തമ്മിലാണ് ക്വാര്‍ട്ടറില്‍ ഗ്ലാമര്‍ പോരാട്ടം. ചെക് താരം കരോളിന മൗചോവയെ കീഴടക്കിയാണ് ഗൗഫ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-1, 3-6, 6-3. എട്ടാം സീഡായ മിറ ആന്‍ഡ്രീവയെ അട്ടിമറിച്ചായിരുന്നു 12-ാം സീഡായ സ്വിറ്റോളിന അവസാന എട്ടില്‍ ഇടംനേടിയത്. സ്കോര്‍: 6-2, 6-4.
Sports
മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍).
അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി.
മൂന്നാം സീഡായ അര്ജുന് ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്ജുന് ജയം സ്വന്തമാക്കി.
നാലാം റൗണ്ടിന്റെ ടൈബ്രേക്കറില്‍ സ്വീഡന്റെ ഗ്രാന്‍ഡെലിയസ് നില്സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍, രണ്ടാം റാപ്പിഡ് ഗെയിമില്‍ ജയം സ്വന്തമാക്കി ഹരികൃഷ്ണന് മുന്നേറി.
ആര്. പ്രഗ്നാനന്ദയ്ക്ക് ക്ലാസിക്കല്‍ ഗെയിമിലെ ഭാഗ്യം റാപ്പിഡില്‍ ലഭിച്ചില്ല. ഡുബോവ് ഡാനിലിനെതിരായ ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ സമനില നേടി. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഡുബോവ് ജയിച്ചു.
Sports
സാർലാൻഡ്ഹാൾ: ഹൈലോ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റ് പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ പ്രീ ക്വാർട്ടർഫൈനലിൽ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ. അഞ്ചാം സീഡ് ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചത്.
ലക്ഷ്യ അടുത്ത മത്സരത്തിൽ സ്വന്തം നാട്ടുകാരനായ എസ്. ശങ്കർ മുത്തുസാമി സുബ്രഹ്മണ്യനെ നേരിടും. ആദ്യ റൗണ്ടിൽ മലേഷ്യയുടെ ജുൻ ഹാവോ ലിയോങ്ങിനെ 21-14, 18-21, 21-16 സ്കോറിന് പരാജയപ്പെടുത്തിയാണ് സുബ്രഹ്മണ്യൻ പ്രീ ക്വാർട്ടറിൽ കടന്നത്.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സ്വന്തം നാട്ടുകാരനായ കിരണ്‍ ജോർജിനോട് 19-21, 11-21 സ്കോറിന് പരാജയപ്പെട്ടു.