Movies
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടി റെബ മോണിക്ക ജോൺ. ഭർത്താവ് നിറവയറിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചത്.
രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു എന്ന അടിക്കുറിപ്പോടെയാണ് റെബ ചിത്രങ്ങൾ പങ്കുവച്ചത്.
‘ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു.’ റെബയുടെ വാക്കുകൾ.
കടൽത്തീരത്ത് നിന്നുള്ള മനോഹര ചിത്രങ്ങളാണ് റെബ പങ്കുവച്ചത്. ഭർത്താവ് ജോമോനും ഒപ്പമുണ്ട്. റെബയുടെ നിറവയറിൽ ചുംബിക്കുന്ന ജോമോനെ ചിത്രങ്ങളിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തിന് ആശംകൾ അറിയിച്ച് രംഗത്തുവന്നത്.
2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരാകുന്നത്. ബംഗളൂരുവിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രണയവിവാഹമായിരുന്നു.
Movies
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഷർട്ട് ഓപ്പണായിട്ടുള്ള നിറവയറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
വർക്കിംഗ് മദർ എന്ന അടിക്കുറിപ്പും സോനം നൽകിയിട്ടുണ്ട്. നിറവയർ കാണും വിധത്തിലാണ് ചിത്രങ്ങളുള്ളത്. ആദ്യ കുഞ്ഞിനെ ഗർഭിണിയായപ്പോൾ വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി താരം എത്തിയിരുന്നു.
2018ലാണ് സോനം കപൂർ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. ഇരുവര്ക്കും 2022-ല്‍ മകന് ജനിച്ചിരുന്നു. 40കാരിയായ സോനം ഇത് രണ്ടാം തവണയാണ് അമ്മയാകാൻ ഒരുങ്ങുന്നത്.
Movies
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി സംവിധായകൻ അറ്റ്ലിയും ഭാര്യ പ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ വാർത്ത ഇരുവരും പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദിയെന്നും പ്രിയ കുറിച്ചു.
മൂത്ത മകൻ രണ്ടുവയസുകാരൻ മീറിനും തങ്ങളുടെ വളർത്തു നായകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഈ സന്തോഷ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്.
‘‘ഞങ്ങളുടെ ഏറ്റവും പുതിയ അംഗത്തിന്റെ വരവോടെ, വീട് കൂടുതൽ ഊഷ്മളമാകാൻ ഒരുങ്ങുന്നു! അതെ ! വീണ്ടും ഗർഭിണിയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും പ്രാർഥനയും വേണം സ്നേഹത്തോടെ, അറ്റ്ലി, പ്രിയ, മീർ, ബെക്കി, യൂക്കി, ചോക്കി, കോഫി, ഗൂഫി.’’ പ്രിയ അറ്റ്ലി കുറിച്ചു.
International
ലണ്ടൻ: ഗർഭകാലത്ത് പാരസെറ്റമോൾ മരുന്നു കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധ സമിതി. കുഞ്ഞിന് ഓട്ടിസം, എഡിഎച്ച്ഡി, വളർച്ചാ തടസങ്ങൾ എന്നിവ ഉണ്ടാകില്ല.
പാരസെറ്റമോൾ ഗർഭിണികൾക്കു സുരക്ഷിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് സമിതി വിശദമായ വിലയിരുത്തലിന് മുതിർന്നത്.
ഗർഭിണികൾ പാരസെറ്റമോളിനെതിരേ പോരാടണമെന്നും ട്രംപ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ട്രംപിന്റെ വാക്കുകൾ ഗർഭിണികളെ ആശയക്കുഴപ്പത്തിലാക്കുക മാത്രമല്ല, വൈദ്യവൃത്തങ്ങളെ അന്പരിപ്പിക്കുകയുമുണ്ടായി.
ഗർഭകാലത്തെ പരാസെറ്റമോൾ ഉപയോഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ 43 പഠനങ്ങൾ വിലയിരുത്തിയാണ് വിദഗ്ധ സമിതി തീർച്ചയിലെത്തിയത്. സമിതിയുടെ കണ്ടെത്തലുകൾ ലാൻസെറ്റ് ജേർണലിൽ ‘ഒബ്സ്റ്റെറിക്സ്, ഗൈനക്കോളജി ആൻഡ് വുമൺസ് ഹെൽത്ത്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kerala
കൊളത്തൂർ: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ ആയിരുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പോലീസ് പിടികൂടിയത്.
നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയവെയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്. "മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്.
പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്.
ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്‍റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ ചുരുക്കരൂപം ഇങ്ങനെ:
സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.
ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്‍റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..
കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്‍റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..
ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ് മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.
ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്‍റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..
അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്‍റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..
ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്‍റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..
എന്‍റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.
നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്‍റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...
സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
രാഹുൽ നിന്‍റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്‍റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.
ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..
അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.
കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?
സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.
എന്നാൽ, കോൺഗ്രസിന്‍റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്‍റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.
ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്‍റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..
ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്‍റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്‍റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ് പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്‍റെ മാന്യത..
പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്‍റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..
ഇനി ആർക്കെടാ എന്‍റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..
കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.
രാഹുൽ തന്‍റെ രാഷ്‌ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..
ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്‍റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..
ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph
Movies
തെലുങ്ക് സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസന കൊനിഡെലയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. 2023-ലായിരുന്നു ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്. വിവാഹിതരായി 11 വർഷങ്ങൾ കഴിഞ്ഞായിരുന്നു ആദ്യത്തെ കുഞ്ഞുണ്ടായത്. ഇപ്പോഴിതാ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
2023 ജൂണിൽ ഉണ്ടായ ആദ്യ കുഞ്ഞിന് ക്ലിൻ കാര എന്നാണ് പേരിട്ടത്. രാം ചരണിന്റെ ഭാര്യ ഉപാസന തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. ദീപാവലി ദിനത്തിൽ നടത്തിയ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
Movies
ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും. ഗർഭിണിയാണെന്ന് സ്ഥിരികരിച്ചുകൊണ്ടുള്ള ചിത്രം കത്രീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കത്രീനയുടെ നിറവയറിൽ വിക്കി സ്നേഹവാത്സല്യങ്ങളോടെ പിടിച്ചുനിൽക്കുന്ന ചിത്രമാണ് താരം ഒരു കുറിപ്പിനൊപ്പം ആരാധകർക്കായി പങ്കുവച്ചത്.
സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കുന്നു എന്നാണ് കത്രീന കുറിച്ചത്.
കുഞ്ഞ് ജനിച്ചാലുടൻ കത്രീന സിനിമയിൽനിന്ന് ദീർഘ അവധിയെടുക്കുമെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. കുഞ്ഞിന്റെ കാര്യങ്ങൾ നേരിട്ട് നോക്കി വളർത്തുന്ന അമ്മയാകാനാണ് ആഗ്രഹിക്കുന്നതെന്ന് കത്രീന നേരത്തേ സൂചിപ്പിച്ചിരുന്നു.
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
പൊതുവേദികളിൽ ഇരുവരും അധികം അടുപ്പമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത് പക്ഷേ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ താൻ വിക്കി കൗശലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്രീന വെളിപ്പെടുത്തിയതോടെയാണ് ഈ ബന്ധം ശ്രദ്ധേയമാകുന്നത്. ഇത് കേട്ടറിഞ്ഞ വിക്കി ആ വേദിയിൽ വച്ച് തന്നെ അത്ഭുതത്തോടെ പ്രതികരിച്ചത് ആരാധകർക്കിടയിൽ വൈറലായിരുന്നു.
വളരെ സ്വകാര്യമായി സൂക്ഷിച്ച അവരുടെ പ്രണയം, 2021 ഡിസംബർ ഒൻപതിന് രാജസ്ഥാനില് വച്ചു നടന്ന രാജകീയ വിവാഹത്തിലൂടെയാണ് ലോകം അറിഞ്ഞത്.
Movies
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് നടി പരിണിതീ ചോപ്ര. ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു എന്നാണ് ഭർത്താവ് രാഘവ് ഛദ്ദയെ ടാഗ് ചെയ്ത് പരിണിതീ കുറിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം അറിയിച്ചത്. പരിണീതി ചോപ്രയുടെ ഭർത്താവ് രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി (എഎപി) നേതാവും രാജ്യസഭാ എംപിയുമാണ്.
വെള്ളി തളികയിൽ മനോഹരമായി അലങ്കരിച്ച കേക്കിന്റെ ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കേക്കിൽ ‘1 + 1 = 3’ എന്ന് എഴുതിയിട്ടുണ്ട്. ഇതിനടുത്തായി സ്വർണ നിറത്തിൽ കുഞ്ഞു കാൽപാദങ്ങളുടെ ചിത്രവുമുണ്ട്.
പരിണീതിയും രാഘവും കൈകോർത്ത് നടന്നുപോകുന്ന വീഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം... ഇതാ വരുന്നു. അളവറ്റ തരത്തിൽ അനുഗ്രഹീതരായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2023 സെപ്റ്റംബർ 24 നാണ് പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം വലിയ ആഘോഷമായായിരുന്നു വിവാഹം.