Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Production

വൈദ്യുതിക്ഷാമം: മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചു

തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ വെള്ളിയാഴ്ച ഉത്പാദനം വര്‍ധിപ്പിച്ചു. പീക്ക്‌ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.

സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍റര്‍ ഇന്നലെ രാവിലെ ഏഴിന് പുറത്തുവിട്ട കണക്കനുസരിച്ച് 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 24 മണിക്കൂറിനിടെ ഉത്പാദിപ്പിച്ചത്. ഇവിടത്തെ ആറു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചു. മണ്‍സൂണ്‍ സീസണില്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്ക് കരുതിവയ്ക്കുകയാണ് പതിവ്.

സംസ്ഥാനത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. 91.480 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചിരുന്നതിനാലാണ് ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്നു നടക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിമാത്രമാണ്. സംഭരണശേഷിയുടെ 28 ശതമാനമാണിത്.

Business

ഇഗ്നിസിന്‍റെ ഉത്പാദനം മാരുതി കുറയ്ക്കുന്നെന്ന്

ന്യൂഡൽഹി: മരുതി സുസുക്കിയുടെ ചെറിയ ഹച്ച്ബാക്ക് മോഡലായ ഇഗ്നിസ് ഇന്ത്യയിൽ അതിന്‍റെ യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വില്പനയിലുണ്ടായ കുറവും ആവശ്യക്കാരില്ലാത്തതുമാണ് ഇന്ത്യൻ വിപണിയിൽ ഇഗ്നിസിന് തിരിച്ചടിയായത്.

ഡീലർമാരെ ഉദ്ധരിച്ചുകൊണ്ടു കാർടോക്കിന്‍റെ റിപ്പോർട്ട് പ്രകാരം ഇഗ്നിസിന്‍റെ നിർമാണം ഒരു മാസത്തോളമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ ഈ മോഡലിനായുള്ള ബുക്കിംഗും അവസാനിപ്പിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ചുരുക്കം ചില ഡീലർമാരുടെ പക്കൽ മാത്രമേ ഇപ്പോൾ പരിമിതമായ സ്റ്റോക്ക് അവശേഷിക്കുന്നുള്ളൂ. എന്നാൽ ഈ റിപ്പോർട്ടുകൾക്കു വിരുദ്ധമായി മാരുതിയുടെ വെബ്സെറ്റിൽ ബുക്കിംഗിന് ഇപ്പോഴും സൗകര്യമുണ്ട്. ഇതേക്കുറിച്ച് കന്പനി ഇതുവരെ ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

2017ലാണ് ഇഗ്നിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

Business

താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നു

ജയ്പുർ: ആഗോള എണ്ണ വിപണിയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന ഉത്പാദനം 1,202 ബാരൽ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ പ്രതിദിനം 705 ബാരലുമായി താരതമ്യം ചെയ്യുന്പോൾ പൊതുമേഖല കന്പനി ഉത്പാദനം 70 ശതമാനമാണ് വർധിച്ചത്.

ജയ്സാൽമീറിലെ ബാഗേവാല പാടത്തുനിന്നും ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണ ടാങ്കറുകൾ വഴി ഗുജറാത്തിലെ മെഹ്സാനയിലെ ഒഎൻജിസി പ്ലാന്‍റുകളിലേക്കാണ് എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവിടെനിന്ന് പൈപ്പ്‌ലൈൻ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി വിടുന്നു.

2025-26 സാന്പത്തിക വർഷത്തിൽ ഓയിൽ ഇന്ത്യയുടെ രാജസ്ഥാൻ പാടത്തുനിന്ന് ആകെ 43,773 മെട്രിക് ടണ്‍ ക്രൂഡ് ഓയിൽ ഉത്പാദനം രേഖപ്പെടുത്തി. 2024-25 ലെ വാർഷിക ഉൽപാദനം 32,787 മെട്രിക് ടണ്‍ ആയിരുന്നു.

രാജസ്ഥാൻ തടത്തിലെ ബിക്കാനീർ-നാഗൗർ ഉപതടത്തിൽ സ്ഥിതി ചെയ്യുന്ന ബാഗേവാല എണ്ണപ്പാടം ഇന്ത്യയിലെ ചുരുക്കം ചില തീരദേശ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. താർ മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ കാണപ്പെടുന്ന വിസ്കോസിറ്റിയുള്ള ( കട്ടിയുള്ള) എണ്ണ വേർതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി കട്ടിയുള്ള അസംസ്കൃത എണ്ണ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന സൈക്ലിക് സ്റ്റീം സ്റ്റിമുലേഷൻ (സിഎസ്എസ്) ഉൾപ്പെടെയുള്ള അത്യാധുനിക തെർമൽ എൻഹാൻസ്ഡ് ഓയിൽ റിക്കവറി സാങ്കേതികവിദ്യകൾ പ്രയോഗിച്ചാണ് ഉത്പാദനം ഉയർത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനയോടെ 19 എണ്ണക്കിണറുകളിൽ കന്പനി സിഎസ്എസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഈ വർഷം 13 പുതിയ കിണറുകൾ കുഴിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇത് ഒന്പതെണ്ണമായിരുന്നു.

2017 മുതൽ ഓയിൽ ഇന്ത്യ ബാഗേവാല പാടത്ത് നിന്ന് കടുപ്പമേറിയതും സാന്ദ്രത കൂടി യതുമായ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. 1991ലാണ് ഈ പാടം കണ്ടെത്തിയത്. 200.26 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാടത്ത് നിലവിൽ 52 കിണറുകളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. 2018ലാണ് ഓയിൽ ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ സിഎസ്എസ് സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. ഈ വിദ്യ ഉപയോഗിച്ചാണ് വൻ തോതിൽ ഈ പാടത്തുനിന്നും അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നത്.

University News

 ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 30ന്

കാലിക്കട്ട് സര്‍വകലാശാലയിലെ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 30ന് നടക്കും. ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത: ബിരുദം. ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക ക്ലാസുകളും എഐ അധിഷ്ഠിത പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് കോഴ്സ്. പ്രോജക്ടും ഇന്‍റേൺ ഷിപ്പുമുണ്ടാകും. താത്പര്യമുള്ളവർ രാവിലെ പത്തിന് മതിയായ രേഖകൾ സഹിതം സർവകലാശാല ഇഎംഎംആർസിയിൽ ഹാജരാകണം. ഫോൺ: 9946823812, 9846512211.

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി - 2019 സ്‌കീം - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഫെബ്രുവരി 21 വരെ അപേക്ഷകൾ സമർപ്പിക്കാം.

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം

നാലാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് ( 2009 സ്‌കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്പത് വരെ അപേക്ഷിക്കാം.

 പരീക്ഷാഅപേക്ഷ

ഒന്നാം വർഷ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ( 2025 പ്രവേശനം - റഗുലർ / പ്രൈവറ്റ് ) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 23 മുതൽ ലഭ്യമാകും.

 പുനർമൂല്യനിർണയഫലം

ഒന്നാം വർഷ ഇന്‍റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

 

 

Business

അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ നിർമാണം: ഇന്ത്യൻ കന്പനികൾ മുന്നോട്ട്

മുംബൈ: തദ്ദേശീയമായി അപൂർവ ഭൗമ മൂലക കാന്ത (നിയോഡിമിയം)ങ്ങളുടെ നിർമാണത്തിന് ഇന്ത്യൻ വാഹന നിർമാണ കന്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഘടക നിർമാതാക്കളായ യുനോ മിൻഡയും ശ്രമിക്കുന്നു. നിയോഡിമിയത്തി നായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്.നിർണായക ഘടകങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യൻ സർക്കാൻ സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.


ലോകത്തിലെ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, ഏപ്രിലിൽ അവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎസിലേക്കും യൂറോപ്പിലേക്കും ചില വിതരണങ്ങൾ പുനരാരംഭിച്ചെങ്കിലും, ഇന്ത്യൻ കന്പനികൾ ഇപ്പോഴും ബെയ്ജിംഗിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.


വൈദ്യുത വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണത്തിന് നിർണായകമായ ഘടകമാണ് ഈ അപൂർവ ഭൗമ മൂലക കാന്തങ്ങൾ. ഇവയുടെ ആഭ്യന്തര ഉത്പാനത്തിനും ശേഖരം വർധിപ്പിക്കുന്നതിനും സാന്പത്തിക സഹായപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട.


ജൂണിൽ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയവുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, കാന്തങ്ങൾ നിർമിക്കുന്നതിനായി ഒരു കന്പനിയുമായി പങ്കാളിത്തത്തിലേർപ്പെടാനോ അല്ലെങ്കിൽ പ്രാദേശികമായി അവ ഉത്പാദിപ്പിക്കുന്ന ഒരു വിതരണക്കാരനുമായി ദീർഘകാല കരാറിൽ ഏർപ്പെടാനോ മഹീന്ദ്ര തയാറാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.


അടുത്തിടെ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കിയ മഹീന്ദ്രയ്ക്ക് കാന്തങ്ങൾക്കുള്ള ആവശ്യം ഏറുകയാണ്. പ്രാദേശികമായി അവ നിർമിക്കുന്നതിനുള്ള നിക്ഷേപം അത്ര ഉയർന്നതല്ലെന്ന് സൂചിപ്പിച്ചതായും വൃത്തങ്ങൾ പറഞ്ഞു.


മാരുതി സുസുക്കി പോലുള്ള ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾക്ക് പാർട്സ് വിതരണക്കാരായ യുനോ മിൻഡയും ഇതേ യോഗത്തിൽ പ്രാദേശികമായി അപൂർവ ഭൗമ മൂലകകാന്ത നിർമാണത്തിൽ താത്പര്യം പ്രകടിപ്പിച്ചതായും പറയുന്നു.


ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ഉത്പാദനം വൈകുമെന്ന് മാരുതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഫോർഡ്, സ്റ്റെല്ലാന്‍റിസ് ഉൾപ്പെടെയുള്ള കന്പനികൾക്ക് ഗിയറുകളും മോട്ടോറുകളും വിതരണം ചെയ്യുന്ന ഘടക നിർമാതാക്കളായ സോണ കോംസ്റ്റാർ, ആഭ്യന്തരമായി കാന്തങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ കന്പനിയാണ്.


നിയോഡിമിയം കാന്തങ്ങൾ നിർമിക്കുന്നതിനുള്ള നിക്ഷേപത്തിന്‍റെ സമയപരിധി സംബന്ധിച്ച് രണ്ട് കന്പനികളും അന്തിമ തീരുമാനം എടുത്തിട്ടില്ല. സർക്കാർ നൽകുന്ന സാന്പത്തിക പ്രോത്സാഹനങ്ങളെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്ന് ഇവരുടെ നിക്ഷേപ പദ്ധതികൾ.


ലോകത്തിലെ അഞ്ചാമത്തെ വലിയ അപൂർവ ഭൗമ ധാതു ശേഖരമുള്ള ഇന്ത്യയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വലിയ വെല്ലുവിളിയല്ല. പക്ഷേ, അവയുടെ ഖനനമാണ് ഏറ്റവും വലിയ വെല്ലുവിളി.


ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇഎൽ) എന്ന സ്ഥാപനത്തിലൂടെയാണ് സർക്കാർ അപൂർവ ഭൗമ ധാതു ഖനനം നിയന്ത്രിക്കുന്നത്. 2024ൽ ഏകദേശം 2,900 ടണ്‍ അപൂർവ ഭൗമ ധാതു അയിരുകളാണ് ഉത്പാദിപ്പിച്ചത്. മിക്ക ധാതുക്കളും രാജ്യത്തെ ആണവ, പ്രതിരോധ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്, ചിലത് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു.
ചൈനയിൽനിന്നുള്ള നിയന്ത്രണം വന്നതോടെ ഐആർഇഎൽ കയറ്റുമതി നിർത്താനും തദ്ദേശീയമായി ഖനനവും സംസ്കരണവും വർധിപ്പിക്കാനും പദ്ധതിയിടുന്നു.

Latest News

Corehub Up