Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Profit

കേന്ദ്രത്തിന് 2.87 ലക്ഷം കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ആർബിഐ

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം തീർത്ത സാന്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ കേന്ദ്രസർക്കാരിന് ആശ്വാസമായി റിസർവ് ബാങ്കിന്‍റെ ഡിവിഡന്‍റ്.

നടപ്പ് സാന്പത്തികവർഷം 2,86,588.46 കോടി രൂപ കേന്ദ്രസർക്കാരിലേക്ക് സർപ്ലസ് ട്രാൻസ്ഫ (ലാഭവിഹിതം) റായി നൽകാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗം തീരുമാനിച്ചു.

വരാനിരിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തികബാധ്യതകള്‍ കുറയ്ക്കാന്‍ ഈ തുക വലിയൊരു താങ്ങാകും. കഴിഞ്ഞ വര്‍ഷം റിസർവ് ബാങ്ക് കേന്ദ്രത്തിനു ലാഭവിഹിതമായി നൽകിയത് 2.69 ലക്ഷം കോടി രൂപയായിരുന്നു.

റിക്കാർഡ് തുകയാണ് റിസര്‍വ് ബാങ്ക് ഇക്കുറി കൈമാറുന്നതെങ്കിലും സര്‍ക്കാരിന്‍റെ പ്രതീക്ഷയേക്കാള്‍ താഴെയാണിത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ഡിവിഡന്‍റും ആര്‍ബിഐയില്‍നിന്നുള്ള ലാഭവിഹിതവും ഉള്‍പ്പെടെ ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്നായിരുന്നു സാമ്പത്തികവിദഗ്‌ധര്‍ നേരത്തേ വിലയിരുത്തിയിരുന്നത്.

ഓരോ സാമ്പത്തികവര്‍ഷവും ചെലവുകള്‍ കഴിച്ചുള്ള നീക്കിയിരുപ്പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനു കൈമാറാറുണ്ട്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ആര്‍ബിഐയില്‍നിന്ന് കേന്ദ്രത്തിനു ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു.

ആര്‍ബിഐയില്‍നിന്നുള്ള ഈ വന്‍ തുകയ്ക്കുപോലും കേന്ദ്രസര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്.

അതേസമയം, ആർബിഐയിൽനിന്നുള്ള ലാഭവിഹിതം രാജ്യത്തിനു വലിയ സാമ്പത്തിക പ്രതിരോധം തീര്‍ക്കും. ഇറാന്‍-യുഎസ് യുദ്ധം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍ത്തിയത് രാജ്യത്തിന്‍റെ സാമ്പത്തിക ചെലവുകള്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാപാര കമ്മി കൂടുകയും വിദേശനാണ്യ ശേഖരം കുത്തനേ കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 96 എന്ന റിക്കാർഡും കടന്നു.

Business

സൗത്ത് ഇന്ത്യൻ ബാങ്കിന് റിക്കാർഡ് അറ്റാദായം; 374 കോടി

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2025-26 സാന്പത്തികവർഷത്തിലെ മൂന്നാംപാദത്തിൽ 374.32 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന അറ്റാദായമാണിത്.

2024-2025 വർഷത്തിലെ മൂന്നാംപാദത്തിലെ അറ്റാദായമായ 341.87 കോടി രൂപയേക്കാൾ ഒന്പതു ശതമാനം വർധനയാണ് ഇത്തവണ നേടിയത്. ഈ സാന്പത്തികവർഷത്തിൽ ഡിസംബറിൽ അവസാനിച്ച ആദ്യ ഒന്പതുമാസത്തെ അറ്റാദായം ഒന്പതു ശതമാനം വർധിച്ച് 1047.64 കോടി രൂപയായി. മുൻ സാന്പത്തികവർഷത്തിൽ ഇതേ കാലയളവിൽ 960.69 കോടിയായിരുന്നു. മൂന്നാംപാദത്തിൽ പ്രവർത്തനലാഭം 10 ശതമാനം വർധിച്ച് 584.33 കോടിയായി. മുൻ സാന്പത്തികവർഷത്തെ മൂന്നാംപാദത്തിൽ 528.84 കോടിയായിരുന്നു പ്രവർത്തനലാഭം.

ബാങ്കിന്‍റെ ആകെ നിഷ്ക്രിയ ആസ്തി കഴിഞ്ഞവർഷത്തെ 4.30ൽനിന്ന് 2.67 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.25 ശതമാനത്തിൽനിന്ന് 0.45 ആയും കുറഞ്ഞിട്ടുണ്ട്. പലിശയിതരവരുമാനം മുൻവർഷത്തെ 409.22 കോടിയിൽനിന്ന് 485.93 കോടിയായി. 19 ശതമാനം വളർച്ച.

എഴുതിത്തള്ളിയത് ഉൾപ്പെടാതെ കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പിസിആർ) മുൻവർഷത്തെ 71.73 ശതമാനത്തിൽനിന്ന് 83.5 ആയി. എഴുതിത്തള്ളിയതുൾപ്പെടെയുള്ള പിസിആർ 81.07 ശതമാനത്തിൽനിന്ന് 91.57 ആയി ഉയർന്നു. ആസ്തിയിന്‍മേലുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു.

സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തിൽനിന്ന് 17 പോയിന്‍റുകൾ കുറച്ച് 0.16 ശതമാനമായി. റീട്ടെയിൽ നിക്ഷേപങ്ങൾ 1,02,421 കോടിയിൽനിന്ന് 1,15,563 കോടിയായി. പ്രവാസിനിക്ഷേപം 31,132 കോടിയിൽനിന്ന് 33,965 കോടിയായി വളർന്നു. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിൽ (കാസ) മുൻവർഷത്തെക്കാൾ 15 ശതമാനം വളർച്ച നേടി. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിൽ 14 ശതമാനവും കറന്‍റ് അക്കൗണ്ടിൽ 20 ശതമാനവും വർധനവുണ്ടായി.

മൊത്തം വായ്പകൾ 86,966 കോടിയിൽനിന്ന് 9798 കോടിയുടെ വളർച്ചയുമായി 96,764 കോടിയായി. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ച. കോർപറേറ്റ് രംഗത്തെ വായ്പകൾ മുൻവർഷത്തെ 34,956 കോടിയിൽനിന്ന് 38,353 കോടി രൂപയായി. 10 ശതമാനം വളർച്ച. ഇതിൽ എ ഗ്രേഡും അതിനു മുകളിലും റേറ്റിംഗുള്ള മികച്ച കോർപറേറ്റ് വായ്പകൾ 3,560 കോടിയുടെ വർധനയുമായി 24,628 കോടിയായി. മോർട്ട്ഗേജ് ലോണ്‍ ഉൾപ്പെടെ ബിസിനസ് രംഗത്തെ വായ്പകൾ 12 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം 16,546 കോടി രൂപയായിരുന്ന ബിസിനസ് വായ്പ 18,553 കോടിയായി.

സ്വർണവായ്പയിൽ മുൻവർഷത്തെക്കാൾ 26 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം 16,966 കോടിയായിരുന്ന സ്വർണവായ്പ 4,337 കോടി വർധിച്ച് 21,303 കോടിയായി. വാഹനവായ്പയിൽ 24 ശതമാനമാണ് വളർച്ച. മുൻവർഷത്തെ 1938 കോടിയിൽനിന്ന് 2,393 കോടിയായി വാഹനവായ്പ ഉയർന്നു.

ബാങ്കിന്‍റെ മികച്ച തന്ത്രങ്ങൾ ശക്തമായ ബിസിനസ് പ്രകടനത്തിന് അടിത്തറയായെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. ബാങ്കിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എയുടെ സാന്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ബാങ്കിന്‍റെ ഈ സാന്പത്തികഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up