Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recommendations

വെടിക്കെട്ടുകാർക്ക് പരിശീലനം, സർട്ടിഫിക്കറ്റ്; പോലീസ് ശിപാർശകൾ ഹൈക്കോടതിയിൽ

കൊച്ചി: വെടിക്കെട്ടിന് അനുമതി നല്‍കുന്നതുമുതല്‍ അപകടമുണ്ടായാല്‍ കേസെടുക്കുന്നതില്‍ വരെ ശിപാര്‍ശകളുമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ്, ഇതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനം, സര്‍ട്ടിഫിക്കറ്റ്, ജോലിഭാരം കുറയ്ക്കാന്‍ പ്രവൃത്തിസമയത്തിലെ നിയന്ത്രണം എന്നിവയടക്കം ശിപാര്‍ശകളിലുണ്ട്. വെടിക്കെട്ട് നിര്‍മാണശാലകള്‍ക്കു ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്നതിനുമുമ്പ് പോലീസ്, അഗ്‌നി രക്ഷാവിഭാഗം, പെസോ, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന വേണം.

നിര്‍മാണശാലകളില്‍ സ്റ്റാറ്റിക് ഇലക്‌ട്രിസിറ്റി ഒഴിവാക്കാന്‍ കവാടങ്ങളില്‍ കോപ്പര്‍ ഗ്രൗണ്ടിംഗ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണം. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഇവിടേക്കു പ്രവേശനം നല്‍കാവൂ. വലിയ അഗ്‌നിശമന വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ പാകത്തില്‍ വീതിയുള്ള രണ്ട് റോഡുകള്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസമേഖലകള്‍ എന്നിവ കണക്കിലെടുത്തു മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ.

ഉത്സവസീസണുകളില്‍ അനധികൃത നിര്‍മാണവും സംഭരണവും കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അമിത അളവില്‍ വെടിക്കെട്ട് സാമഗ്രികള്‍ ആവശ്യപ്പെടുന്ന ഉത്സവ കമ്മിറ്റികള്‍ക്കെതിരേ നടപടിയുണ്ടാകണം. അപകടങ്ങളില്‍ മരണമുണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിനു കേസെടുക്കണം.

നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം, വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കണം തുടങ്ങിയവയാണ് മറ്റു ശിപാര്‍ശകള്‍. ഓഗസ്റ്റ് അഞ്ചിന് ഹര്‍ജി പരിഗണിക്കും.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു ശിപാർശയും നടപ്പാക്കരുതെന്ന് വിഎച്ച്പി

കൊച്ചി: ക്രൈസ്തവ സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍റെ ശിപാർശകളൊന്നും നടപ്പാക്കരുതെന്ന് വിഎച്ച്പി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലാണ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടത്.

ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ആയിരിക്കും റവന്യൂ വകുപ്പ് സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതു മതപരിവർത്തനം അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന വിചിത്രവാദവും വിഎച്ച്പി ഉന്നയിച്ചു. കമ്യൂണിറ്റി മാനേജ്മെന്‍റ് ക്വാട്ട കൂടുതല്‍ നേടാനും ക്രൈസ്തവ മാനേജ്മെന്‍റുകള്‍ക്കു സാധിക്കുമെന്നും സംഘടന ആരോപിച്ചു.

മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുടെ മാതൃകയില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍, ഹൈന്ദവ മതപാഠശാലകള്‍ക്കു ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നടപടിയില്ല. കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാവൂയെന്നും അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.

National

ആരവല്ലിക്ക് ഹരിതശ്വാസം; മുൻ നിർദേശങ്ങളും ശിപാർശകളും സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: വടക്കേ ഇന്ത്യയുടെ "ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന ആരവല്ലി കുന്നുകളെക്കുറിച്ച് കഴിഞ്ഞമാസം സുപ്രീംകോടതി അംഗീകരിച്ച നിർവചനത്തിൽ ചില വ്യക്തതകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബെഞ്ച്.

ആരവല്ലി കുന്നുകളെ സംബന്ധിച്ച മുൻ നിർദേശങ്ങളും ശിപാർശകളും താത്കാലികമായി സ്റ്റേ ചെയ്യുന്നതായും കോടതി ഇന്നലെ വ്യക്തമാക്കി. ഖനന ആവശ്യങ്ങൾക്കായി കുന്നുകളെ സംബന്ധിച്ച് മുൻ കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ശിപാർശകളുടെ പരിസ്ഥിതിആഘാതം പഠിക്കുന്നതിന് ഉന്നതാധികാര വിദഗ്ധ സമിതി രൂപവത്രിക്കാനും കോടതി നിർദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരവല്ലി കുന്നുകളിൽ ഖനനം പുതുക്കുന്നതിനോ പുതിയ ഖനനം നടത്തുന്നതിനോ മുൻകൂർ അനുമതിയില്ലാതെ അംഗീകാരം നൽകരുതെന്നും കോടതി വ്യക്തമാക്കി.

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയ നവംബർ 20ലെ ഉത്തരവിനെത്തുടർന്ന് അനിയന്ത്രിത ഖനനവും പരിസ്ഥിതി ആഘാതവും ഉണ്ടാകുമെന്ന ആശങ്ക ഉടലെടുത്തതോടെ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്തമാസം 21ന് കേസിൽ വീണ്ടും വാദം കേൾക്കും.

കേന്ദ്രസർക്കാരിനോടും ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളോടും വിഷയത്തിൽ പ്രതികരണം തേടിയിട്ടുണ്ട്. മുൻ കമ്മിറ്റിയുടെ നിർവചനം നടപ്പാക്കുന്നതിനുമുന്പ് നിഷ്പക്ഷമായ വിദഗ്ധാഭിപ്രായം കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂനിരപ്പിൽനിന്ന് 100 മീറ്ററെങ്കിലും ഉയർന്നുനിൽക്കുന്ന കുന്നുകളോ 500 മീറ്ററിനുള്ളിൽ അകലം വരുന്ന രണ്ടോ അതിൽ കൂടുതലോ കുന്നുകളും അവയ്ക്കിടയിൽ വരുന്ന ഭൂപ്രദേശവും ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടാമെന്നായിരുന്നു നവംബർ 20ലെ സുപ്രീംകോടതി നിർവചനം.

എന്നാൽ രാജസ്ഥാനിലെ 12,081 കുന്നുകളിൽ 1048 എണ്ണം മാത്രമേ ഈ ഉയരപരിധി പാലിക്കുന്നുള്ളൂവെന്നും അതിനാൽ വ്യാപകമായ പരിസ്ഥിതി ചൂഷണം നേരിടുമെന്നുമാണ് ഇതിനെതിരേ രംഗത്തെത്തിയവർ ചൂണ്ടിക്കാട്ടിയത്. ഈ നിർവചനത്തിൽ ഉൾപ്പെടെ മുൻ കമ്മിറ്റിയുടെ ശിപാർശകൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ഇന്നലത്തെ ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം കോടതിയുടെ മുൻ നിർവചനവും നിർദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും നടപ്പാക്കാനും സാധ്യതയുള്ളതായി പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി നടപടിയെ പൂർണമായും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ആരവല്ലിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരവല്ലിയുടെ നിർവചനം മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ സുപ്രീംകോടതി അതിൽ ഇടപെട്ടത് സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

Latest News

Corehub Up