Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reduced

മൊബൈൽ ഫോണുകളുടെ  ജിഎസ്ടി കുറച്ചേക്കും

രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ചരക്ക് സേവനനികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നു.

അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പരിഗണനയ്ക്ക് വന്നേക്കും. ആഭ്യന്തരവിപണിയിൽ ഫോണുകളുടെ ഡിമാൻഡ് വർധിപ്പിക്കാനും ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് ഉപകരണ നിർമാണ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനുമാണ് നീക്കം.

കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി നേരിട്ടത്. കൗണ്ടർ പോയിന്‍റ് റിസർച്ച്, ഐഡിസി എന്നിവയുടെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് മൊബൈൽ ഫോൺ കയറ്റുമതിയിൽ 10 മുതൽ 11 ശതമാനം വരെ ഇടിവാണുണ്ടായത്.

2025-26 സാമ്പത്തികവർഷത്തിൽ രാജ്യത്തെ മൊത്തം ഇലക്‌ട്രോണിക്സ് ഉത്പാദനമായ 13.11 ലക്ഷം കോടിയിൽ 6.27 ലക്ഷം കോടിയും സംഭാവന ചെയ്തത് മൊബൈൽ ഫോൺ നിർമാണ മേഖലയായിരുന്നു.

നിലവിലെ ഉയർന്ന നികുതി നിരക്ക് രാജ്യത്തെ ഇലക്‌ട്രോണിക്സ് ഉത്പാദന ലക്ഷ്യങ്ങളെ ബാധിക്കാതിരിക്കാനാണ് നിരക്ക് ഇളവ് നൽകാൻ ആലോചിക്കുന്നത്.

മൊബൈൽ നിർമാണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2026-27 മുതൽ 2030-31 വരെയുള്ള അഞ്ചു വർഷത്തേക്ക് 62,500 കോടിയുടെ പുതിയ മൊബൈൽ നിർമാണ പദ്ധതി കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി ഇളവും കൗൺസിലിന്‍റെ പരിഗണനയിലേക്കു വരുന്നത്.

Kerala

മദ്യത്തിന് വില കുറച്ചു; കുറഞ്ഞത് 50 രൂപ വരെ!

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്.

500 മില്ലിക്ക് 10 മുതല്‍ 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ബെവ്കോ നിർദ്ദേശം ഷോപ്പുകളിലെത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജസ് കോർപ്പറേഷന്‍ വ്യക്തമാക്കി.

International

യുഎസ് ഇറാനു മുന്നിൽ നാണംകെട്ടെന്ന് മെർസ്; ജർമനിയിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്‍റ് ട്രംപ്.

ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഇറാൻ വിഷയത്തിൽ അമേരിക്കയെ പരിഹസിച്ചതിനു പിന്നാലെയാണിത്. ചർച്ചാമേശയിൽ ഇറേനിയൻ പ്രതിനിധികൾക്കു മുന്നിൽ അമേരിക്ക നാണംകെട്ടെന്നായിരുന്നു മെർസ് പറഞ്ഞത്.

നാറ്റോ സഖ്യത്തിന്‍റെ ഭാഗമായി ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക സാന്നിധ്യമാണിത്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ ്സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

തിങ്കളാഴ്ച യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരിപാടിക്കിടെയാണു മെർസിന്‍റെ പരാമർശങ്ങൾ. ഇറാനു ചർച്ചകളിൽ നല്ല തഴക്കമുണ്ടെന്നും അമേരിക്കൻ പ്രതിനിധികൾ ഇസ്‌ലാമാബാദിലേക്കു പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up