Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semifinal

ചാമ്പ്യൻസ് ലീഗ് ; അത്‌ലറ്റിക്കോ മഡ്രിഡ് - ആഴ്സണൽ ആദ്യപാദ സെമി സമനിലയിൽ

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിലെ രണ്ടാം സെമിയിൽ അത്‌ലറ്റിക്കോ മഡ്രിഡും ആഴ്സണലും (1-1) സമനിലയിൽ പിരിഞ്ഞു. അത്‌ലറ്റിക്കോയുടെ ഹോംഗ്രൗണ്ടായ മാഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്.

മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ട‌ർ ഗോക്കരെസാണ് ആഴ്‌സണലിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോ ശക്തമായി തിരിച്ചുവന്നു. 56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹൂലിയൻ ആൽവരസ് സമനില പിടിച്ചു. തുടർന്നും ഇരുവരും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല.

സമനിലയോടെ ഈ സീസണിൽ തോൽവി അറിയാതെയുള്ള ആഴ്സണലിന്‍റെ കുതിപ്പ് തുടരുകയാണ്. തുടർച്ചയായ 13 മത്സരങ്ങളിൽ അവർ തോൽവി അറിഞ്ഞിട്ടില്ല. ആദ്യപാദ സെമി സമനിലയിൽ പിരിഞ്ഞതോടെ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മേയ് ആറിന് നടക്കുന്ന രണ്ടാംപാദ സെമി ജേതാക്കൾ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും.

നേരത്തെ പാരീസിൽ നടന്ന ബയേൺ - പിഎസ്ജി ആദ്യപാദ സെമി പോരിൽ പിഎസ്‌ജിക്കായിരുന്നു ജയം. ഇഞ്ചോടിഞ്ച് മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം.

Sports

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പർ സിക്സിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി.

ഇതോടെ 58 റൺസിന്‍റെ ജയം സ്വന്തമാക്കിയ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. തോൽവിയോടെ പാക്കിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു.

എന്നാല്‍ 33.3 ഓവറില്‍ പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. 66 റൺസ് നേടിയ ഉസ്മാൻ ഖാനാണ് അവരുടെ ടോപ് സ്കോറർ. ഹംസ സഹൂർ (42), ഫർഹാൻ യൂസഫ് (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ആയുഷ് മാത്രെയും ഖിലാൻ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ: ഇന്ത്യ 252 ( 49.5) പാക്കിസ്ഥാൻ 194 (46.2). വേദാന്ത് ത്രിവേദിയാണ് (68 ) ഇന്ത്യയുടെ ടോപ് സ്കോറർ. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തിയിരുന്നു.

Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റൺ: ലക്ഷ്യ സെൻ ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്‌യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.

ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്‍റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.

Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റൺ: ലക്ഷ്യ സെൻ സെമിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.

ഇന്ന് നടക്കുന്ന സെമിയിൽ തായ്‌വാന്‍റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.

Sports

വനിതാ ലോകകപ്പ് സെമിഫൈനൽ: ഇംഗ്ലണ്ടിന് ടോസ്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൺ: ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ടമ്മി ബ്യൂമോണ്ട്, ഹീതർ നൈറ്റ്, ഡാനിയെല്ലെ വ്യാട്ട്-ഹോഡ്ജ്, നാട്ട് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), സോഫിയ ഡങ്ക്‌ലി, ആലിസ് കാപ്സി, ഷാർലറ്റ് ഡീൻ, സോഫി എക്ലെസ്റ്റോൺ, ലിൻസെ സ്മിത്ത്, ലോറൻ ബെൽ.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), ടാസ്മിൻ ബ്രിറ്റ്സ്, സൂനെ ലൂസ്, അന്നേരി ഡെർക്സെൻ, അന്നേകെ ബോസ്ക്, മരിസാനെ കാപ്പ്, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ക്ലോ ട്രയോൺ, നദൈൻ ഡി ക്ലർക്ക്, അയബോംഗ ഖാക്ക, നോൻകുലുലേക്കോ മ്ലാബോ.

Latest News

Corehub Up