Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signed

ജാവലിൻ ആന്‍റി ടാങ്ക് മിസൈൽ സിസ്റ്റം വാങ്ങാൻ കരാറായി

ന്യൂഡൽഹി: അമേരിക്കയിൽനിന്ന് അത്യാധുനിക ജാവലിൻ ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായുള്ള കരാർ സമ്മതപത്രത്തിൽ (ലെറ്റർ ഓഫ് ഓഫർ ആൻഡ് ആക്സപ്റ്റൻസ്) ഇന്ത്യ ഒപ്പുവച്ചു. അമേരിക്കയുടെ ഫോറിൻ മിലിട്ടറി സെയിൽസ് (എഫ്എംഎസ്) വഴിയാണ് കരാർ നടപ്പാക്കുക.

ലോകത്തിലെ ഏറ്റവും അത്യാധുനികവും പ്രഹരശേഷിയുള്ളതുമായ ആന്‍റി ടാങ്ക് മിസൈൽ സംവിധാനമാണ് ജാവലിൻ. ശത്രുക്കളുടെ യുദ്ധടാങ്കുകൾ, കവചിത വാഹനങ്ങൾ, ബങ്കറുകൾ, താഴ്ന്നുപറക്കുന്ന ഹെലികോപ്റ്ററുകൾ എന്നിവ തകർക്കാൻ സൈനികർക്ക് തോളിൽവച്ച് പ്രയോഗിക്കാവുന്ന തരത്തിലാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. മിസൈൽ തൊടുക്കുന്നതിനുമുമ്പ് ലക്ഷ്യം ലോക്ക് ചെയ്താൽ മാത്രം മതി.

തൊടുത്തുകഴിഞ്ഞാൽ മിസൈൽ സ്വയം ലക്ഷ്യസ്ഥാനത്തേക്ക് വഴി കണ്ടെത്തി കുതിക്കും. വിദൂരമല്ലാത്ത ലക്ഷ്യങ്ങളെ തകർക്കാൻ മിസൈലിനു സാധിക്കും. കൂടാതെ രാത്രിയിലും പകലും ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്ന തെർമൽ-ഇൻഫ്രാറെഡ് സാങ്കേതികവിദ്യ മിസൈലിനുണ്ട്. ലോഞ്ചറും മിസൈലും ഉൾപ്പെടെ ആകെ ഭാരം ഏകദേശം 22 കിലോഗ്രാമാണ്.

ഇന്ത്യ-യുഎസ് തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുന്നതിന്‍റെ തെളിവാണ് കരാറെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.

യുഎസ് കരസേനയും മറൈൻ കോറും ഉപയോഗിക്കുന്ന ഈ മിസൈൽ സംവിധാനം, പുതിയ കരാറിലൂടെ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിനുള്ള ചർച്ചകൾക്കും വഴിതുറക്കുമെന്ന് എംബസി വ്യക്തമാക്കി. ആർടിഎക്സ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികൾ സംയുക്തമായാണ് മിസൈൽ നിർമിച്ചിരിക്കുന്നത്.

Education

നോര്‍ക്ക-ഡെന്മാര്‍ക്ക് റിക്രൂട്ട്‌മെന്‍റ് കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രഫഷണലിസം മികച്ചതെന്നു ഡെന്മാര്‍ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.

കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്‌സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മിലുളള കരാര്‍ ഒപ്പിട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.

പുതിയ കരാര്‍ കേരളത്തിനും ഡെന്‍മാര്‍ക്കിനും ഒരുപോലെ ഗുണകരമാകും. ആരോഗ്യമേഖലയുടെ മികവും ജര്‍മനിയിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍ വിന്നിന്‍റെ വിജയവുമാണ് കേരളത്തിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്‍റിന് ആകര്‍ഷിച്ചതെന്നും മെറ്റെ കിയര്‍ക്ക്ഗാര്‍ഡ് പറഞ്ഞു.

കേരളസമൂഹത്തിന്‍റെ ക്ഷേമ, വികസന കാഴ്ചപ്പാടുകള്‍ ഡെന്‍മാര്‍ക്കുമായി യോജിച്ചു പോകുന്നതാണ്. 2024ല്‍ ഒപ്പിട്ട ഇന്ത്യാ ഡെന്‍മാര്‍ക്ക് മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പങ്കാളിത്ത കരാറിന്‍റെ ഭാഗമായാണ് റിക്രൂട്ട്‌മെന്‍റ്. ഇത് ഡെന്‍മാര്‍ക്കിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സന്‍ പറഞ്ഞു.

ഡെന്മാര്‍ക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്‌സി നഴ്‌സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പേഴ്‌സ് എന്നീ പ്രൊഫഷനുകളിലേക്കാണ് റിക്രൂട്‌മെന്‍റ്.

Latest News

Corehub Up