Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sister

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി

ബംഗളൂരു: കാമുകനൊപ്പം ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി ഒളിവിൽപോയ യുവതിയെ പോലീസ് പിടികൂടി. പുതുച്ചേരിയിൽനിന്നാണു മുഖ്യപ്രതി ശ്വേത (25) പിടിയിലായത്. കാമുകൻ കെന്നത്തിനൊപ്പമാണ് ശ്വേത കൊലപാതകം ആസൂത്രണം ചെയ്തത്. സീഗേഹള്ളിയിൽ കെആർ പുരം പോലീസ് സ്റ്റേഷനു സമീപത്തെ അപ്പാർട്ട്മെന്‍റിൽ 22 നായിരുന്നു അരുംകൊല.

സോമസുന്ദർ(52), ഭാര്യ മുത്തുലക്ഷ്മി(48), ഇളയമകൾ സുപ്രിയ(19) എന്നിവരാണു കൊല്ലപ്പെട്ടത്. ഒളിവിൽപോയ കാമുകനായി അന്വേഷണം നടന്നുവരികയാണ്. രണ്ടു മാസക്കാലമായി കാമുകനൊപ്പമായിരുന്നു ശ്വേത താമസിച്ചിരുന്നത്. മാതാപിതാക്കൾ ഇതു ചോദ്യം ചെയ്തതോടെ ഇവരെ കൊലപ്പെടുത്താൻ ശ്വേത കാമുകനൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു.

National

സഹോദരി ഒളിച്ചോടിയതിന്‍റെ പേരിൽ തുടർച്ചയായ പരിഹാസം; യുവാവും സുഹൃത്തും ദമ്പതിമാരെ വെടിവച്ചു കൊന്നു

ലക്നോ: ഉത്തർപ്രദേശിൽ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയതിനെ ചൊല്ലിയുള്ള പരിഹാസം അതിരുവിട്ടപ്പോൾ യുവാവ് അയൽവാസികളായ ദമ്പതിമാരെ വെടിവച്ചു കൊന്നു. മെയിൻപുരിയിലാണ് സംഭവം.

സംഭവത്തിൽ ആനന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദിന്‍റെ സഹോദരി ഇതര മതസ്ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതേ ചൊല്ലി അയൽവാസിയായ മഹേഷ് ചന്ദ്രയും ഭാര്യയും ആനന്ദിനെ പതിവായി കളിയാക്കാറുണ്ടായിരുന്നു.

ഇതിൽ കലിപൂണ്ട ആനന്ദ്, മഹേഷ് ചന്ദ്രയുടെ ബന്ധുവിന്‍റെ മരുമകൻ അർജുനെ കൂട്ടുപിടിച്ച് മഹേഷ് ചന്ദ്രയെയും ഭാര്യയെയും കൊന്ന് വീട് കൊള്ളയടിക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 18നാണ് മഹേഷ് ചന്ദ്രയുടെ മകന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹാവശ്യത്തിനായി വാങ്ങിയ സ്വർണം കൊള്ളയടിക്കാനാണ് ഇവർ പദ്ധതിയിട്ടത്.

ആനന്ദും അർജുനും മഹേഷ് ചന്ദ്രയെയും ഭാര്യ അനിതയെയും വെടിവച്ചു കൊന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് ഇരുവരും കടന്നുകളഞ്ഞു. കൈയിലുണ്ടായിരുന്ന ഫ്ളാഷ് ലൈറ്റ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഫ്ളാഷ് ലൈറ്റിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാനായത്.

മെയിൻപുരി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങളും രണ്ട് പിസ്റ്റളുകളും ഇവരിൽ നിന്നും കണ്ടെടുത്തു.

Kerala

രണ്ടാനച്ഛൻ വീടിന് തീകൊളുത്തി; സഹോദരിയെ 15 വയസുകാരൻ രക്ഷിച്ചത് സഹാസികമായി

പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.

ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.

ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്‍റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.

ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന്‍ പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.

പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.

International

ലയണൽ മെസിയുടെ സഹോദരി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു

മിയാമി: ലയണൽ മെസിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് അപകടം.

മരിയ അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയ്ക്കും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റു. മയാമിയിൽ വച്ചാണ് മരിയ ഓടിച്ച എസ്‌യുവി അപകടത്തിൽപെട്ടത്.

മരിയ, മാതാവിന്‍റെയും കുടുംബത്തിന്‍റെയും പരിചരണത്തിലാണ്. മെസിയുടെ ക്ലബായ ഇന്‍റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

അപകടത്തെ തുടർന്ന് വിവാഹം നീട്ടിവച്ചു. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.

National

ആൺസുഹൃത്തുക്കളുമായി തുടർച്ചയായി ഫോണിൽ സംസാരം; യുവതിയെ സഹോദരൻ കൊന്നു

ലക്നോ: ആൺസുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സഹോദരിയെ കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം.

നൈന ദേവി(22)ആണ് മരിച്ചത്. സഹോദരി ഫോണിൽ നിരവധി പുരുഷന്മാരുമായി സംസാരിച്ചിരുന്നുവെന്നും വിവാഹാലോചനകൾ നിരസിച്ചിരുന്നുവെന്നും പ്രതിയായ ഷേർ സിംഗ് അവകാശപ്പെട്ടതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.

സഹോദരിയുടെ ഫോണിലെ റിക്കാർഡിംഗുകൾ കേട്ടതിനെത്തുടർന്ന് ഷേർ സിംഗ് പ്രകോപിതനായിരുന്നു. ഫോൺ എടുക്കാൻ വന്നപ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഷേർ സിംഗ്, നൈനാ ദേവിയുടെ കഴുത്തിൽ കുത്തി.

ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഷേർ സിംഗിനെതിരെ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം) പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

Latest News

Corehub Up