ബംഗളൂരു: കാമുകനൊപ്പം ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി ഒളിവിൽപോയ യുവതിയെ പോലീസ് പിടികൂടി. പുതുച്ചേരിയിൽനിന്നാണു മുഖ്യപ്രതി ശ്വേത (25) പിടിയിലായത്. കാമുകൻ കെന്നത്തിനൊപ്പമാണ് ശ്വേത കൊലപാതകം ആസൂത്രണം ചെയ്തത്. സീഗേഹള്ളിയിൽ കെആർ പുരം പോലീസ് സ്റ്റേഷനു സമീപത്തെ അപ്പാർട്ട്മെന്റിൽ 22 നായിരുന്നു അരുംകൊല.
സോമസുന്ദർ(52), ഭാര്യ മുത്തുലക്ഷ്മി(48), ഇളയമകൾ സുപ്രിയ(19) എന്നിവരാണു കൊല്ലപ്പെട്ടത്. ഒളിവിൽപോയ കാമുകനായി അന്വേഷണം നടന്നുവരികയാണ്. രണ്ടു മാസക്കാലമായി കാമുകനൊപ്പമായിരുന്നു ശ്വേത താമസിച്ചിരുന്നത്. മാതാപിതാക്കൾ ഇതു ചോദ്യം ചെയ്തതോടെ ഇവരെ കൊലപ്പെടുത്താൻ ശ്വേത കാമുകനൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു.