Kerala
തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.
ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.
District News
കൊച്ചി: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മട്ടാഞ്ചേരി ലോബോ ജംഗ്ഷന് ഹൗസ് നമ്പര്‍ 6/760 ല്‍ ഷിനാസി(27)നെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാടുകടത്തിയത്.
കൊച്ചി സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിനും ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒന്‍പതു മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാല്‍ ഇയാള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
District News
മാനന്തവാടി: രേഖകളില്ലാതെ കടത്തുകയായിരുന്ന 86,58,250 രൂപ തോൽപ്പെട്ടിയിൽ വാഹന പരിശോധനയിൽ എക്സൈസ് സംഘം പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്നു കോഴിക്കോടിനുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര ഖാനപ്പൂർ ചിൻഞ്ചനി സാൻകേത് തുക്കാറാം നിഗം(24) സൊർഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേൽ(25)എന്നിവരുടെ കൈവശമാണ് പണം ഉണ്ടായിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജു, തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർമരായ കെ. ജോണി, അരുണ്‍ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ബി. സുദീപ്, സിവിൽ എക്സെസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുലർച്ചെ മൂന്നോടെ ബസ് പരിശോധിച്ചത്. പിടിച്ചെടുത്ത പണം തുടർ നടപടികൾക്ക് ആദായനികുതി വകുപ്പിന് കൈമാറി.
ഈ മാസം ആദ്യം മീനങ്ങാടിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ കണ്ടെടുത്തിരുന്നു.