Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Siddique

മുഖ്യമന്ത്രി പദവിയിലെ തർക്കം 'പ്രസവവേദന' പോലെ; എല്ലാം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ടി. സിദ്ദിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനകത്തുണ്ടായ തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും പാർട്ടി നേതൃത്വവും എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയെക്കുറിച്ചും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെ സിദ്ദിഖ് പ്രസവവേദനയുമായാണ് ഉപമിച്ചത്.

"ഒരു പ്രസവത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമായിരിക്കാം. എന്നാൽ ഒരു അമ്മയ്ക്ക് കഠിനമായ മാനസികവും ശാരീരികവുമായ വേദനകളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ചർച്ചകളും ആസൂത്രണങ്ങളും നടക്കുന്നുണ്ട്. നല്ലൊരു കുഞ്ഞിന്‍റെ ജനനം ഉറപ്പാക്കാനുള്ള ശ്രമമാണിത്- ടി. സിദ്ദിഖ് വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

കൂവൽ മനോവിഷമം ഉണ്ടാക്കി; കല്ലിട്ട് പോകുന്നവരെന്ന പരാമർശം ഒഴുവാക്കാമായിരുന്നു: ടി. സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

ദുരിതബാധിതരെല്ലാം കൈയടിക്കുകയാണ് ചെയ്തത്. സിപിഎം പ്രവർത്തകരാണ് കൂക്കി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്.

കല്ലിട്ട് പോകുന്നവരെന്ന റവന്യൂ മന്ത്രി കെ. രാജന്‍റെ മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കൈ‍യടികളുമുണ്ടായി.

തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു.

Kerala

പിഎം ശ്രീയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയും; വിമർശിച്ച് ടി. സിദ്ദിഖ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ്.

സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാൻ പോകുന്നതെന്നും പിഎം ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയുമെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയിൽ സിപിഐക്കും സ്വന്തം പാർട്ടിക്കാർക്കും പുല്ലുവിലയാണെന്നും സിപിഐ വിമർശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു.

എല്ലാം ഒരാൾ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.

Kerala

ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമം: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരിച്ച് ടി. സിദ്ദിഖ്

തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമം. ആരോപണമുന്നയിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.

സിദ്ധിഖിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നായിരുന്നു കെ. റഫീഖ് ആരോപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്.

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Kerala

"കോഴിക്കോട്ടും വയനാട്ടിലും വോട്ട്': ടി. സിദ്ധീഖ് എംഎൽഎക്കെതിരെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി

കൽപ്പറ്റ: കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരേ ഇരട്ടവോട്ട് ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി എംഎൽഎയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം.

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Latest News

Corehub Up