Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T-20 World Cup

എന്‍റെ പിഴ, എന്‍റെ പിഴ... തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹാരി ബ്രൂക്ക്

മുംബൈ: രണ്ടാം സെമിഫൈനലിലെ മൂന്നാം ഓവറിലെ രണ്ടാം പന്ത് കളി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ആഗ്രഹിക്കുന്നുണ്ടാകില്ല. സഞ്ജു സാംസൺ നൽകിയ ക്യാച്ച് മിഡ് ഓണിൽ കൈവിട്ട ഹാരി മത്സരശേഷം നട‌ത്തിയ പത്രസമ്മേളനത്തിൽ തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏൽക്കുകയും ചെയ്തു.

സഞ്ജുവിന്‍റെ ക്യാച്ച് കൈവിട്ടത് മത്സര ഫലത്തെ തന്നെ സ്വാധീനിച്ചുവെന്ന് ഹാരി സമ്മതിച്ചു. ആറ് പന്തിൽ 15 റൺസ് എന്ന നിലയിൽ നിൽക്കേയാണ് സഞ്ജുവിന്‍റെ അനായാസമായ ഒരു ക്യാച്ച് ഇംഗ്ലീഷ് നായകൻ കൈവിട്ടത്.

പിന്നീട് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത് സഞ്ജുവിന്‍റെ ആറാട്ടായിരുന്നു. ലൈഫ് കിട്ടിയ ശേഷം സ്ട്രൈക്ക് ചെയ്ത 36 പന്തിൽ സഞ്ജു അടിച്ചെടുത്തത് 74 റൺസ്. മത്സരത്തിന്‍റെ ഗതി തന്നെ നിശ്ചയിച്ചയിച്ചത് ഇംഗ്ലീഷ് ക്യാപ്റ്റൻ ഗ്രൗണ്ടിൽ വരുത്തിയ ഈ പിഴവ് തന്നെയായിരുന്നു.

വാങ്കഡയിൽ ക്രീസിൽ എത്തുമ്പോൾ ജോഫ്ര ആർച്ചർക്കെതിരേ വളരെ മോശം റെക്കോർഡായിരുന്നു സഞ്ജുവിന്. ആദ്യ ഓവറിൽ തന്നെ സിക്സും ഫോറും അടിച്ച സഞ്ജു മൂന്നാം ഓവറിലെ ആദ്യ പന്തും ബൗണ്ടറി കടത്തിയ ശേഷമാണ് പുറത്താകലിൽ നിന്നും രക്ഷപെട്ടത്. ലൈഫ് ലഭിച്ചതിന്‍റെ തൊട്ടടുത്ത പന്തിലും ആർച്ചറിനെ സഞ്ജു സിക്സറിന് പറത്തുകയും ചെയ്തു.

Sports

റൺമല ഉയർത്തി വിൻഡീസ്; സിംബാബ്‌വെയ്ക്ക് 255 റൺസ് വിജയലക്ഷ്യം

മുംബൈ: ട്വന്‍റി-20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് പടുകൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റിന് 254 റൺസ് അടിച്ചുകൂട്ടി.

ഷിംറോൺ ഹിറ്റ്‌മയർ (34 പന്തിൽ 85), റോവ്മാൻ പവൽ (35 പന്തിൽ 59) എന്നിവരുടെ അതിവേഗ അർധ സെഞ്ചുറികളാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഹിറ്റ്മയർ ഏഴ് വീതം ഫോറും സിക്സും പറത്തിയാണ് 85 റൺസ് നേടിയത്.

19 പന്തിൽ അർധ സെഞ്ചുറി നേടിയ ഹിറ്റ്മയർ വിൻഡീസ് താരത്തിന്‍റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചു. പവൽ നാല് വീതം ഫോറും സിക്സും നേടിയാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസ് അടിച്ചുകൂട്ടി. 13 പന്തിൽ 31 റൺസ് നേടിയ ഷർഫെയ്ൻ റൂതർഫോഡും 10 പന്തിൽ 21 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡും ചേർന്നാണ് വിൻഡീസ് സ്കോർ 250 കടത്തിയത്.

19 സിക്സറുകളാണ് വിൻഡീസ് ബാറ്റർമാർ നേടിയത്. ട്വന്‍റി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്.

സിംബാബ്‌വെയ്ക്കായി ബ്ലെസിംഗ് മുസർബാനി, റിച്ചാർഡ് എൻഗറാവ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

Latest News

Corehub Up